തിരുവനന്തപുരം: ഭാരതത്തോട് ഐക്യപ്പെടാൻ കഴിയാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാനും സാധിക്കുകയില്ല എന്ന് എബിവിപി ദേശീയ നിർവാഹക സമിതി അംഗം ദിവ്യ പ്രസാദ്. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റികൊടുത്തും, യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാർക്ക് രക്തം കൊടുത്തതിന് തങ്ങളുടെ നേതാവിന് വിലക്കേർപ്പെടുത്തിയും ചരിത്രമുള്ള മാതൃരാജ്യം ചൈനയെന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മന്ത്രിക്ക് ഭാരതീയമായ എല്ലാത്തിനോടും വിരോധമുണ്ടാവുക എന്നത് സ്വാഭാവികമാണ്.
ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയിൽ ഭാരത മാതാവിന്റെ ചിത്രം വച്ചതിൽ പ്രതിഷേധിച്ച്, കൃഷി മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്‌കരിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശവിരുദ്ധത തുറന്നുകാട്ടുന്നതാണ്. ‘ബംഗാ മാത’ എന്ന പേരിൽ ബംഗാളിന്റെ ആൾരൂപമായി അബനീന്ദ്രനാഥ ടാഗോർ വരച്ച ചിത്രം പിന്നീട് സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഭാരതീയർക്ക് പ്രചോദനമാവുകയും ഭാരതത്തിന്റെ ഭൂപടം ഉൾപ്പടെയുള്ള ഭാരതാംബയായി മാറുകയും ചെയ്തു.
ഈ ചരിത്രമൊന്നും തന്നെ മനസ്സിലാക്കാത പരിസ്ഥിതി ദിനത്തിൽ ഭൂമിയെ- ഭാരത മാതാവിനെ ചിത്രം ഉൾപെടുത്തുന്നതിൽ അമർഷം കൊണ്ടുള്ള മന്ത്രിയുടെ പ്രതികരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും രാഷ്‌ട്രീയ അൽപ്പത്തരം തുറന്നുകാട്ടുന്നതാണ്. ഭാരത മാതാവ് എന്നും ദേശീയതയുടെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഉറവിടമാണ്, ഏതെങ്കിലും സംഘടനയുടെയോ രാഷ്‌ട്രീയ പാർട്ടിയുടെയോ പ്രതീകമല്ലന്ന് മനസ്സിലാക്കുവാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും പാർട്ടി നേതാക്കളും രാജ്യത്തോടുള്ള അസഹിഷ്ണുത മാറ്റി ചിന്തിക്കേണ്ടതുണ്ട്. പിറന്ന മണ്ണിനോടും സംസ്കാരത്തോടും എന്നും മുഖം തിരിക്കുന്ന നിലപാടുകൾ നിലനിർത്തിപ്പോകുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ രാജ്യവിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്ഭവനിലെ ഈ ബഹിഷ്കരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post