തിരുവനന്തപുരം: ഒരു നൂറ്റാണ്ടു കാലത്തെ കേരളത്തിൻ്റെ സാമൂഹിക ഗതിവിഗതികളെ വിലയിരുത്തിയാൽ കേരളത്തിൻ്റെ സ്വത്വത്തെ, ഭാരതീയമായ മുഖ്യധാരയുടെ ഭാഗമാണ് കേരളമെന്ന ചിന്തയെ ഇല്ലാതാക്കുന്ന പ്രവൃത്തികൾ നാം തിരിച്ചറിയേണ്ടതുണ്ടെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. മാർഗദർശക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 7 മുതൽ 21 വരെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സംന്യാസിമാർ നയിക്കുന്ന ധർമസന്ദേശയാത്രയുടെ സ്വാഗത സംഘം രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “കേരളം തനിമയിലേക്ക്, ധാർമിക തനിമയിലേക്ക്” എന്ന് മഹാസന്ദേശത്തെ സമാജത്തിന് നൽകുക എന്നതാണ് സംന്യാസിമാർ നയിക്കുന്ന ധർമസന്ദേശയാത്രയുടെ മുഖ്യലക്ഷ്യം.
ഇനിയും നമ്മൾ അറച്ചുനിന്നാൽ അതൃപകടകരമായ അവസ്ഥയാണ് കേരളീയ സമൂഹത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകൾ അതിഭീഷണമായ അവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയാണ്, സ്വാമി ചിദാനന്ദപുരി പറഞ്ഞു.
തിരുവനന്തപുരം ഉദയപാലസിൽ നടന്ന യോഗത്തിൽ സ്വാമി സ്വപ്രഭാനന്ദ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി ധർമസന്ദേശം നൽകി. എസ്എൻ ട്രസ്റ്റ് ഡയറക്‌ടർ ബോർഡ് മെമ്പർ പ്രീതി നടേശൻ, കിളിമാനൂർ കൊട്ടാരം ട്രസ്റ്റി രാമവർമ്മരാജ, സ്വാമി സത്‌സ്വരൂപാനന്ദ, സ്വാമി അധ്യാത്മാനന്ദ തുടങ്ങിയവർ പങ്കെടുത്തു.
മാതാ അമൃതാനന്ദമയിദേവി മുഖ്യ രക്ഷാധികാരി, സി. രാധാകൃഷ്ണൻ ചെയർമാൻ
തിരുവനന്തപുരം: മാർഗദർശക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഒക്ടോ. 7 മുതൽ 21 വരെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സംന്യാസിമാർ നയിക്കുന്ന ധർമസ ന്ദേശയാത്രയുടെ സ്വാഗത സംഘത്തിന്റെ മുഖ്യരക്ഷാധികാരിയായി മാതാ അമൃതാനന്ദമയി ദേവിയെ തെരഞ്ഞെടുത്തു.
രക്ഷാധികാരിമാർ
മഹാമണ്ഡലേശ്വർ ആനന്ദവനം സ്വാമികൾ
ശ്രീമദ്,സ്വാമി ചിദാനന്ദ പുരി മഹാരാജ്
ശ്രീമദ്, സ്വാമി വിവിക്താനന്ദ
ശ്രീമദ് സ്വാമി നന്ദാത്മജാനന്ദ
ശ്രീമദ്, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി
ശ്രീമദ്, സ്വാമി പൂർണ്ണാമൃതാനന്ദപുരി
ചെയർമാൻ
സി.രാധാകൃഷ്ണൻ
വർക്കിംഗ് ചെയർമാൻ
ശ്രീമദ്,സ്വാമി അയ്യപ്ദാസ്
ജനറൽ കൺവിനർ
ശ്രീമദ് സ്വാമി സദ്സ്വരൂപാനന്ദ
ജോ: ജനറൽ കൺവിനർമാർ
ബ്രഹ്മചാരി സുധീർ ചൈതന്യ
ശ്രീമദ്, സ്വാമി പ്രണവാനന്ദ
ശ്രീമദ്,സ്വാമി വേദാമൃതാനന്ദപുരി
ട്രഷറർ – അഡ്വ: അനിൽ വിളയിൽ
തുടങ്ങിയവരുൾപ്പടെ 1008 അംഗ സ്വാഗതസംഘത്തെയാണ് തെരഞ്ഞെടുത്തത്.




Discussion about this post