മുണ്ടക്കയം: നാലുവർഷം മുൻപ് പ്രളയം കണ്ണീരിലാഴ്ത്തിയ കൊടുങ്ങയുടെ മണ്ണിൽ ഇന്നലെ ഇട്ട അടുക്കളകളിൽ തിളച്ചുതുളുമ്പി കരുതലിന്റെ മധുരം. തലചായ്ക്കാൻ ഒരിടം പദ്ധതിയുടെ ഭാഗമായി സേവാഭാരതി ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് നിർമ്മിച്ച 8 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് നാടിന്റെ ഉത്സവമായി.
കൊടുങ്ങയുടെ നെറുകയിൽ ഭക്തിയുടെ പടികൾക്ക് മേൽ നിലകൊള്ളുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമാണ് 8 വീടുകൾ നിർമ്മിച്ചത്. 12 വീടുകൾ നിർമ്മിക്കുന്ന പദ്ധതിയിൽ ആദ്യഘട്ടമായി നാലു വീടുകൾ നിർമ്മിച്ച സർപ്പണം നടത്തിയിരുന്നു.
ഉദ്ഘാടനത്തിനായി കേരള ഗവർണർ എത്തിയതോടെ നാട് ആവേശത്തിലായി. കൊടുങ്ങാ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ മൈതാനത്ത് നടന്ന യോഗത്തിന് ശേഷം വീടുകളിൽ ഗവർണർ സന്ദർശനം നടത്തി. പുതിയവീട്ടിൽ വരുന്ന ഉച്ചഭക്ഷണം കഴിച്ചാണ് ഗവർണർ മടങ്ങിയത്.
വാഗമൺ മലനിരകൾ കാണാവുന്ന ദൃശ്യമനോഹരമായ സ്ഥലത്താണ് എട്ട് വീടുകൾ നിർമ്മിച്ചത്. അർഹരായ ആളുകളെ കണ്ടെത്തി 50 സെന്റ് സ്ഥലം കൊടുങ്ങയിൽ വാങ്ങിയശേഷം വീട് നിർമ്മിക്കുകയായിരുന്നു. സ്വന്തമായി സ്ഥലമുള്ള നാല് പേർക്ക് പല ഇടങ്ങളിലായി വീട് മുൻപ് വച്ച് നൽകിയിരുന്നു
ഗവർണറുടെ വരവ് അറിയിച്ചത് മുതൽ കർശന സുരക്ഷയിൽ ആയിരുന്നു ഗ്രാമം നാടിന്റെ നാനാ തുറകളിൽ പെട്ടവർ രാവിലെ മുതൽ തന്നെ സമ്മേളന ഹാളിൽ എത്തിയിരുന്നു,, നാടിനാകെ ഉത്സവ പ്രതീതി സമ്മാനിച്ചു കൊണ്ടാണ് സേവാഭാരതിയുടെ താക്കോൽ ദാന ചടങ്ങുകൾ പൂർത്തിയായത്.











Discussion about this post