കോഴിക്കോട്: ഭാരതത്തെ അമൃതകാലത്തിലേക്ക് മുന്നേറാന്‍ വഴിയൊരുക്കിയത് അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം. രാജശേഖരപ്പണിക്കര്‍. അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടത്തിന്റെ അമ്പതാം വര്‍ഷാചരണത്തിന്റെ ഭാഗമായി ആര്‍എസ്എസ് പ്രചാര്‍വിഭാഗ് സംഘടിപ്പിച്ച സ്മൃതിസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതീയമായ പ്രതിസന്ധി വരുമ്പോള്‍ ഭാരതീയമായ പരിഹാരം എന്നതാണ് ആര്‍എസ്എസ്സിന്റെ രീതി. അതാണ് അടിയന്തരാവസ്ഥയിലും നടപ്പാക്കിയത്. മറക്കുക, പൊറുക്കുക എന്നാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷം ആര്‍എസ്എസ് സര്‍സംഘചാലക് പറഞ്ഞത്. തെറ്റിനെതിരെ സമരം ചെയ്യുകയും തെറ്റ് ചെയ്തവരോട് സഹാനുഭൂതി കാട്ടുകയും ചെയ്യുക എന്ന ഈ ഗുണാത്മക നിലപാട് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അടിയന്തരാവസ്ഥയെ തന്നെ മറക്കുക എന്ന നിലപാട് ചിലര്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയെ കുറിച്ച് നമ്മള്‍ നിരന്തരം ഓര്‍മ്മിക്കുകയും ഓര്‍മ്മപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍, അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതികരിക്കാതെ മുട്ടുമടക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടത്തിന്റെ ആളുകളായി വേഷം മാറിവരില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post