Kerala CM Pinarayi Vijayan accused the Social Democratic Party of India (SDPI) of infiltrating the peaceful protests against the Citizenship Amendment Act (CAA) and creating division among people over the issue.
“Extremist groups like SDPI are intervening on the CAA issues and trying to deviate the attention from the main issue. As a result, there have been some untoward incidents. In some places, attempts were made to divide people,” If you want I will clarify my stand once again. Various Mahal committees have carried out protests here. The mahal committees have ensured that all these protests are peaceful,” Pinarayi Vijayan said.
However, the Opposition raised objections saying that the chief minister is not answering their question on the case registered against 200 people who protested against the CAA. Even the mentioning of the name of SDPI by Pinarayi Vijayan triggered a brief war of words between the ruling and opposition benches.”Why is the opposition getting agitated when I mention the name of SDPI? Are they saying that I should not talk about SDPI and extremism?” Pinarayi Vijayan had said that no case was filed against anyone involved in peaceful protests. However, action has been taken in case of incidents of violence during the demonstrations.
പൗരത്വ നിയമഭേദഗതിക്കെതിരെ അക്രമം നടത്തുന്നത് എസ്ഡിപിഐക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നുഴഞ്ഞുകയറി അക്രമങ്ങള്‍ ഉണ്ടാക്കുകയാണെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. പ്രക്ഷോഭത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധവും സംഘര്‍ഷവും രണ്ടും രണ്ടാണ്. സമരത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല എന്നാല്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടക്കാന്‍ പോലീസിന് കഴിയില്ല. സിഎഎയ്‌ക്കെതിരായി നടന്ന പ്രക്ഷോഭങ്ങള്‍ മിക്കതും സമാധാനപരമായിരുന്നു. എന്നാല്‍ എസ്ഡിപിഐ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കി സമരം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. എസ്ഡിപിഐക്കെതിരെയും തീവ്രവാദസംഘങ്ങള്‍ക്കെതിരെയും കേസെടുക്കുന്നതില്‍ പ്രതിപക്ഷം വിറളി പിടിക്കുകയാണ്. അവര്‍ എല്ലായിടത്തും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമാനുസൃതമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
എന്നാല്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നിന്നും പിരിച്ച തുകയുടെയും ഇതുമായി ബന്ധപ്പെട്ടു വിവിധ കേസുകള്‍ക്കായി അവര്‍ നല്‍കിയ തുകയുടെയും കണക്കുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. സിഎഎയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് 120 കോടിയാണ് പോപ്പുലര്‍ ഫ്രണ്ട് മുടക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കലാപം ഉണ്ടാക്കുന്നതിനായി 78ഓളം ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ ഫണ്ട് യുപിയില്‍ ചിലവഴിച്ചിരിക്കുന്നത്. നിലവില്‍ 50000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ആരാണ് നടത്തുന്നതെന്ന് അറിയുന്നതിനുള്ള സംവിധാനം ബാങ്കുകളിലുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് പണം നല്‍കിയ ബാങ്ക് അക്കൗണ്ടുകളില്‍ ഒന്ന് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കോഴിക്കോട് ശാഖയില്‍ നിന്നാണ്. കോഴിക്കോടുമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, മംഗലാപുരം, അസാം തുടങ്ങിയ പ്രദേശങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം നടത്തുന്നതിനായാണ് പോപ്പുലര്‍ ഫ്രണ്ട് പൈസ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ച അന്നു മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടില്‍ 5000 മുതല്‍ 49500 രൂപ വരെ വിവിധ തവണകളായി 120 കോടി എത്തിയിട്ടുണ്ട്. പാന്‍ കാര്‍ഡ് ഉപയോഗിച്ച് തുക നിക്ഷേപിച്ചാല്‍ നിക്ഷേപകന്റെ വിവരങ്ങള്‍ പുറത്താകുമെന്ന് കരുതിയാണ് ഇത്തരത്തില്‍ ചെറിയതുക നിക്ഷേപിച്ചത്. ഇതും അന്വേഷണത്തിന്റെ പരിധിയില്‍ എത്തിയിട്ടുണ്ട്.
Discussion about this post