നാഗ്പൂർ: പാകിസ്ഥാൻ ആക്രമണങ്ങൾക്ക് ഉചിതമായ തിരിച്ചടി നല്കിയ കേന്ദ്രഭരണ നേതൃത്വത്തിനും സായുധ സേനയ്ക്കും അഭിനന്ദനമർപ്പിച്ച് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും. പഹൽഗാമിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണത്തെത്തുടർന്ന് പാക് സ്പോൺസർ ചെയ്ത തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ സ്വീകരിച്ച നിർണായക നടപടിക്ക് അഭിനന്ദനം. ഹിന്ദു വിനോദസഞ്ചാരികളെ ക്രൂരമായി കൂട്ടക്കൊല ചെയ്തത് പൊറുക്കാനാവില്ല. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും മുഴുവൻ രാജ്യത്തിനും നീതി ഉറപ്പാക്കാനുള്ള ഈ നടപടി രാജ്യത്തിന്റെ ആത്മാഭിമാനവും മനോവീര്യവും വർദ്ധിപ്പിച്ചുവെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പാകിസ്ഥാനിലെ തീവ്രവാദികൾക്കും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും പിന്തുണ നല്കുന്ന സംവിധാനങ്ങൾക്കുമെതിരെ സൈനിക നടപടി സ്വീകരിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണ്. ദേശീയ പ്രതിസന്ധിയുടെ ഈ മണിക്കൂറിൽ, മുഴുവൻ രാജ്യവും സർക്കാരിനും സായുധ സേനയ്ക്കും ഒപ്പം ഉറച്ചുനിൽക്കുന്നു. അതിർത്തിയിലെ ധാർമ്മിക കേന്ദ്രങ്ങളെയും ജനവാസ പ്രദേശങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈന്യം നടത്തുന്ന ആക്രമണങ്ങൾ അപലപനീയമാണ്.ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ ആക്രമണങ്ങളിൽ ഇരകളായവരുടെ കുടുംബങ്ങളെ ഹൃദയപൂർവം അനുശോചനം അറിയിക്കുന്നു. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത്, സർക്കാരും ഭരണകൂടവും നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പൗരന്മാരോടും ആർ എസ് എസ് അഭ്യർത്ഥിക്കുന്നു. പവിത്രമായ പൗരധർമ്മം നിർവഹിക്കുമ്പോൾ, നാമെല്ലാവരും ജാഗ്രത പാലിക്കണം. സാമൂഹിക ഐക്യം തകർക്കാനുള്ള ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയെ ചെറുക്കണം.
എല്ലാ പൗരന്മാരും തങ്ങളുടെ ദേശസ്‌നേഹം പ്രകടിപ്പിക്കാനും, ആവശ്യമുള്ളിടത്തെല്ലാം സൈന്യവുമായും ഭരണകൂടവുമായും സഹകരിക്കാനും, ദേശീയ ഐക്യവും സുരക്ഷയും നിലനിർത്താനുമുള്ള എല്ലാ ശ്രമങ്ങളും ശക്തിപ്പെടുത്തണമെന്ന് പ്രസ്താവനയിൽ പറയുന്നു.
Discussion about this post