രാജ്യത്ത് ഇനിമുതൽ എല്ലാ സർക്കാർ പരിപാടികളിലും, എല്ലാ സ്കൂളുകളിലും ദേശീയഗാനത്തിന് മുമ്പ് ദേശീയഗീതമായ “വന്ദേ മാതരം” പൂർണ്ണമായി ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ‘വന്ദേമാതരം’ ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. ആറ് ചരണങ്ങളുള്ള വന്ദേമാതരത്തിന്റെ പ്രത്യേക പതിപ്പാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മിനിറ്റ് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ഈ പതിപ്പ് ആലപിക്കണമെന്നാണ് പുതിയ നിർദ്ദേശമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഔദ്യോഗിക ചടങ്ങുകളിൽ ഐകരൂപ്യവും കൃത്യമായ പ്രോട്ടോക്കോളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പത്മ അവാർഡുകൾ പോലുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും രാഷ്‌ട്രപതി പങ്കെടുക്കുന്ന മറ്റ് എല്ലാ പരിപാടികളിലും വരവിലും പോക്കിലും ദേശീയ ഗീതം ആദ്യവും ദേശീയ ഗാനം രണ്ടാമതും ആലപിക്കണം. സിനിമാ ഹാളുകൾ പോലുള്ള പൊതു ഇടങ്ങളിലും ഇത് ആലപിക്കും.
ഈ സാഹചര്യത്തിൽ എഴുന്നേറ്റു നിൽക്കൽ നിർബന്ധമല്ലെങ്കിലും. 1937-ൽ കോൺഗ്രസ് നീക്കം ചെയ്ത നാല് സ്റ്റാൻസ ഉൾപ്പെടെ വന്ദേ മാതരം പൂർണ്ണമായും ആലപിക്കും. ഔദ്യോഗിക ചടങ്ങുകളിലെ പ്രോട്ടോക്കോളിൽ കൃത്യത വരുത്താനാണ് സർക്കാർ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അംഗീകൃതമായ പതിപ്പിനെക്കുറിച്ചും അതിന്റെ ദൈർഘ്യത്തെക്കുറിച്ചുമുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് ഇതിനകം കൈമാറിക്കഴിഞ്ഞു.














Discussion about this post