VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മനുഷ്യാവകാശ കമ്മീഷൻ അടിയന്തരമായി ശബരിമല സന്ദർശിക്കണം : കുമ്മനം രാജശേഖരൻ

VSK Desk by VSK Desk
13 December, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: ശബരിമലയില്‍ നരകയാതന അനുഭവിക്കുന്ന അയ്യപ്പഭക്തരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

ജനങ്ങള്‍ തിങ്ങികൂടുന്ന സ്ഥലങ്ങളില്‍ കുടിവെളളം, ആഹാരം, താമസം, ചികിത്സ, യാത്ര തുടങ്ങിയവക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇവയൊന്നും ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളങ്ങളിലോ യാത്രാ മദ്ധ്യേയോ ലഭ്യമല്ല. മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. കുമ്മനം പത്രസമ്മേളനത്തില്‍ പറഞ്ഞു

ഒരു തീര്‍ത്ഥാടനകാലയളവില്‍ കേരള സര്‍ക്കാരിന് പതിനായിരം കോടിയോളം രൂപയുടെ നികുതിവരുമാനം ഉണ്ടാകുമെന്നാണ് ഏകദേശകണക്ക്. 20 ലക്ഷത്തോളം വാഹനങ്ങളിലായി കോടിക്കണക്കിന് അയ്യപ്പന്മാര്‍ കേരള മണ്ണിലൂടെ യാത്ര ചെയ്യുമ്പോള്‍ ഖജനാവിലേക്ക് വരുന്ന വന്‍തുകയില്‍ ഒരംശംപോലും അയ്യപ്പന്മാരുടെ സംരക്ഷണത്തിനും അടിസ്ഥാസൗകര്യങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്നില്ല. കെഎസ്ആര്‍ടിസി 30 ശതമാനം കൂടുതല്‍ ചാര്‍ജ്ജ് വാങ്ങി അയ്യപ്പന്മാരെ ഞെക്കിപ്പിഴിയുകയാണ്. ഇലക്ട്രിസിറ്റി ബോര്‍ഡും അമിത ചാര്‍ജ് വസുലാക്കുന്നു. ദേവസ്വം ബോര്‍ഡിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 400 കോടി രൂപയാണ്. ഇത്രയേറെ സാമ്പത്തിക വരുമാനം വിവിധ സര്‍ക്കാര്‍, ദേവസ്വം ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടും ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് ശമനമോ പരിഹാരമോ ഉണ്ടാക്കുന്നില്ല.
ആള്‍ത്തിരക്ക് നിയന്ത്രിക്കുകയല്ല, മറിച്ച് മാനേജ് ചെയ്യലാണ് ശബരിമലയില്‍ വേണ്ടതെന്ന് പല സന്ദര്‍ഭത്തിലും കോടതി ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. വടംകെട്ടി നിര്‍ത്തിയും ഇടവിട്ട് തടഞ്ഞുവെച്ചും ആള്‍ത്തിരക്ക് നിയന്ത്രിക്കാന്‍ നടത്തുന്ന അശാസ്ത്രീയമായ നടപടിയാണ് ദുരിതങ്ങള്‍ക്കെല്ലാം കാരണം. ദുരിതനിവാരണത്തിലും ക്രൗഡ് മാനേജ്‌മെന്റ്‌ലും വിദഗ്ദപരിശീലനം നേടിയ സേനാംഗങ്ങളെ ശബരിമലയിലും മറ്റ് ഇടത്താവളങ്ങളിലും നിയോഗിക്കണം. തിരക്കുമൂലം മുമ്പ് പ്രശ്‌ന മുണ്ടായപ്പോള്‍ കേന്ദ്രസേനാംഗങ്ങളെ നിയോഗിച്ച് പരിഹാരം കണ്ടെത്തിയതാണ്.

നിലക്കള്‍ ഇടത്താവളത്തിലെ അസൗകര്യങ്ങളും കുത്തഴിഞ്ഞ നടപടിക്രമങ്ങളുമാണ് ശബരിമല ആള്‍ത്തിരക്ക് നിയന്ത്രണാതീതമായതിന് കാരണം. വേണ്ടത്ര ബസ് സൗകര്യങ്ങളില്ല, വിരിവെക്കാനോ വിശ്രമിക്കാനോ ഷെഡുകളില്ല. ആവശ്യത്തിന് കുടിവെള്ളമോ ഭക്ഷണമോ ലഭ്യമല്ല. പ്രധാനപ്പെട്ട അടിവാര താവളമായ നിലക്കലില്‍ യാതൊരു വിധ മുന്നൊരുക്കങ്ങളോ തയ്യാറെടുപ്പുകളോ നടത്തിയിട്ടില്ല. ക്രമീകരണ പ്രവര്‍ത്തനങ്ങളുടെ എസ്ഒപി (സ്റ്റാന്‍ഡേസ് ഓപ്പറേഷന്‍ പ്രൊസിജര്‍), സെക്യൂരറ്റിമാനുവല്‍ തുടങ്ങിയവയൊന്നും ഫലത്തിലില്ല. നിലക്കല്‍ നിന്നും സമാന്തരപാതയിലൂടെ പമ്പയില്‍ അയ്യപ്പന്മാര്‍ക്കെത്താന്‍ കഴിയൂ. 20 വര്‍ഷമായി ശ്രമിച്ചിട്ടും പാത സഞ്ചാരയോഗ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ മതിയായ സ്ഥലസൗകര്യമുണ്ട്. ഇവയെല്ലാ പ്രയോജനപ്പെട്ടുത്തി തീര്‍ത്ഥാടനം സുഗമമാക്കാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കേണ്ടതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Share3TweetSendShareShare

Latest from this Category

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 25, 26 തീയതികളില്‍

പിഎം ശ്രീ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എബിവിപി നേതാക്കള്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയപ്പോള്‍ (ഫയല്‍)

പിഎം ശ്രീ: വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് എബിവിപി; വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് 30 മുതല്‍

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ജയന്തി: റണ്‍ ഫോര്‍ യൂണിറ്റിയില്‍ ഭാഗമാകണം: പ്രധാനമന്ത്രി

മാവോയിസ്റ്റുകള്‍ക്കെതിരെ രാജ്യം കൈവരിച്ച മുന്നേറ്റത്തെ മന്‍ കീ ബാത്തില്‍ പങ്കുവെച്ച് പ്രധാനമന്ത്രി

അദ്വാനിക്കെതിരായ ബോംബാക്രമണം: പ്രതിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് റദ്ദാക്കി

സജ്ജനങ്ങള്‍ നിഷ്‌ക്രിയരാകരുത്: ഭയ്യാജി ജോഷി

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

എഐ ഉള്ളടക്കം ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര ഐടി മന്ത്രാലയം

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies