VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മുനമ്പത്തെ വഖഫ് കൈയേറ്റം; മുസ്ലിം സംഘടനകള്‍ വിലപേശല്‍ തുടങ്ങി, 400 ഏക്കർ ഭൂമി നല്‍കിയാല്‍ കുടിയൊഴിപ്പിക്കന്നതില്‍ നിന്ന് പിന്മാറാം

VSK Desk by VSK Desk
4 November, 2024
in കേരളം
ShareTweetSendTelegram

കൊച്ചി: വഖഫ് ബോര്‍ഡ് മുനമ്പത്ത് നടത്തുന്ന കൈയേറ്റത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മുസ്ലിം സംഘടനകള്‍ സര്‍ക്കാരുമായി വിലപേശല്‍ തുടങ്ങി. 400 ഏക്കര്‍ ഭൂമി നല്‍കിയാല്‍ മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കന്നതില്‍ നിന്ന് പിന്മാറാം എന്ന് പറഞ്ഞാണ് വഖഫ് ബോര്‍ഡിനെ മുന്നില്‍ നിര്‍ത്താതെ ഫറൂക്ക് ട്രസ്റ്റ് ചര്‍ച്ചയ്‌ക്കായി രംഗത്ത് വരുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന വഖഫ് മന്ത്രി അബ്ദു റഹിമാന്‍ മുസ്ലിം മത വിഭാഗത്തില്‍പ്പെട്ട പ്രമുഖരുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയില്‍ ഏകദേശ ധാരണയായി. എത്ര ഭൂമി വിട്ട് നല്‍കണമെന്ന് മുഖ്യമന്ത്രിയായിരിക്കും തീരുമാനം കൈക്കൊള്ളുക.

പകരം ഭൂമി എന്ന ആവശ്യത്തിന് തിരക്കഥയെഴുതിയ മുസ്ലിം വിഭാഗത്തില്‍പ്പെട്ട സമുന്നതരും മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്ക
ളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഫറൂഖ് കോളജ് പ്രതിനിധികളോടൊപ്പം പങ്കെടുക്കാനാണ് നീക്കം. മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കില്ലെന്ന് ഭരണ പ്രതിപക്ഷ കക്ഷികളുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ ചുരുളഴിയുന്നത്. ഫറൂഖ് കോളജ് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള 110 ഏക്കര്‍ സ്ഥലത്താണ് മുനമ്പം നിവാസികള്‍ താമസിക്കുന്നതെന്ന് ചര്‍ച്ചയില്‍ വാദം ഉന്നയിക്കും. കൂടാതെ പ്രകൃതിക്ഷോഭത്താല്‍ 400 ഏക്കറോളം ഭൂമിയും നഷ്ടമായി. അതിനാല്‍ കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ വക 400 ഏക്കര്‍ ഭൂമി നല്‍കണമെന്ന ആവശ്യം മുന്നോട്ട് വയ്‌ക്കും. ഭൂമി ഫറൂഖ് കോളജ് സ്ഥാപിക്കുന്നതിനു വേണ്ടിയാണെന്ന് യോഗത്തില്‍ പറയും. ഇതോടൊപ്പം ഒരു ഡീംഡ് യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കണം. മുനമ്പത്തെ നിലവിലെ ഭൂമിയുടെ വില കണക്കാക്കിയാണ് പകരം 400 ഏക്കര്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ജനിച്ച ഭൂമിക്കായി നിരന്തരം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും മുനമ്പം നിവാസികള്‍ക്ക് നീതി ലഭിച്ചില്ല. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും എംപിമാരുടെയും ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും കണ്ടില്ലെന്ന് നടിച്ചു. ഇതേ തുടര്‍ന്ന് മുനമ്പം നിവാസികള്‍ വേളാങ്കണ്ണി മാതാ ദേവാലയത്തിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുകയും ബിഷപ്പുമാര്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി കൂടി സമരപ്പന്തലില്‍ എത്തിയതോടെയാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ പകരം ഭൂമി എന്ന ഒത്തുതീര്‍പ്പുമായി കൈ കോര്‍ക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങളും പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനൗദ്യോഗിക ചര്‍ച്ചകളെ തുടര്‍ന്നായിരുന്നു ഇവരുടെ പ്രതികരണം.

മുനമ്പത്തുകാരെ കുടിയൊഴിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ സമരം പിന്‍വലിക്കും. അപ്പോഴും മുനമ്പത്തുകാര്‍ കബളിപ്പിക്കപ്പെടും. ഭൂമിക്കായി കേസ് നല്‍കിയിരിക്കുന്നത് വഖഫ് ബോര്‍ഡിന് പുറത്തുള്ള മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ കേസ് പിന്‍വലിക്കണം. അല്ലെങ്കില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കണം.

ShareTweetSendShareShare

Latest from this Category

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം 25, 26 തീയതികളില്‍

പിഎം ശ്രീ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എബിവിപി നേതാക്കള്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയപ്പോള്‍ (ഫയല്‍)

പിഎം ശ്രീ: വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് എബിവിപി; വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാവോയിസ്റ്റുകള്‍ക്കെതിരെ രാജ്യം കൈവരിച്ച മുന്നേറ്റത്തെ മന്‍ കീ ബാത്തില്‍ പങ്കുവെച്ച് പ്രധാനമന്ത്രി

അദ്വാനിക്കെതിരായ ബോംബാക്രമണം: പ്രതിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് റദ്ദാക്കി

സജ്ജനങ്ങള്‍ നിഷ്‌ക്രിയരാകരുത്: ഭയ്യാജി ജോഷി

സ്ത്രീ പങ്കാളിത്തം രാഷ്‌ട്രത്തിന്റെ ശക്തി: രാഷ്‌ട്രപതി

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

എഐ ഉള്ളടക്കം ലേബല്‍ ചെയ്യണം, ദുരുപയോഗം തടയാന്‍ നിയമഭേദഗതിക്ക് കേന്ദ്ര ഐടി മന്ത്രാലയം

‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു

“മഹാനായ ആത്മീയ നേതാവ്, അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം”: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies