VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഇത് വിലക്കുകളുടെ അതിജീവനം, ഒരിക്കല്‍ കൂടി കതിവന്നൂര്‍ വീരനാകാന്‍ നാരായണ പെരുവണ്ണാന്‍

VSK Desk by VSK Desk
5 March, 2025
in കേരളം
ShareTweetSendTelegram

കോഴിക്കോട്: കതിവന്നൂര്‍വീരന്‍ തെയ്യത്തിന്റെ പ്രധാന സ്ഥാനമായ ആമേരി പള്ളിയറയില്‍ ഒരിക്കല്‍ കൂടി, തന്റെ എഴുപതാം വയസ്സില്‍ കതിവന്നൂര്‍വീരനായി ഉറഞ്ഞാടുകയാണ് പദ്മശ്രീ ഇ.പി. നാരായണ പെരുവണ്ണാന്‍. മുമ്പ് ഏറെക്കാലം തുടര്‍ച്ചയായി ആമേരി പള്ളിയറയില്‍ കതിവന്നൂര്‍ വീരന്റെ കോലം കെട്ടിയാടിയ കനലാടിയാണ് അദ്ദേഹം. ചരിത്രത്തിലാദ്യമായി ഒരു തെയ്യക്കാരന് ഭാരതത്തിലെ പരമോന്നത ബഹുമതിയായ പദ്മപുരസ്‌കാരം ലഭിക്കുന്നത് നാരായണ പെരുവണ്ണാനിലൂടെയാണ്. നാല് വയസ്സില്‍ തുടങ്ങിയ തെയ്യാട്ടജീവിതം ആറര പതിറ്റാണ്ട് പിന്നിട്ട അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷമാണ് രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചത്. ഈ ബഹുമതി ലഭിച്ച് ഏതാനും മാസങ്ങള്‍ക്കുശേഷം ചില കാവധികാരികള്‍ ഏര്‍പ്പെടുത്തിയ വിലക്കുകളുടെ അതിജീവനം കൂടിയാണ് നാരായണ പെരുവണ്ണാന്‍ നാളെയും മറ്റന്നാളുമായി ആമേരി പള്ളിയറയില്‍ കെട്ടിയാടുന്ന കതിവന്നൂര്‍ വീരന്‍ തെയ്യം.

വിദേശത്ത് തെയ്യം കെട്ടിയതിന്റെ പേരിലാണ് ആചാരലംഘനമെന്ന് ആരോപിച്ച് ചില കാവധികാരികള്‍ അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയത്. പൂര്‍ണമായ അനുഷ്ഠാനങ്ങളോടെയാണ് പെരുവണ്ണാനും സംഘവും കഴിഞ്ഞ നവംബറില്‍ യുഎഇയിലെ അജ്മാനില്‍ മാക്കപ്പോതി തെയ്യം കെട്ടിയാടിയത്. വടക്കെ മലബാറില്‍ നിന്നുള്ള ഭക്തരായ പ്രവാസികളാണ് ആ കളിയാട്ടം സംഘടിപ്പിച്ചത്. മാത്രമല്ല, പണ്ടുകാലം മുതല്‍ക്കു തന്നെ മാക്കപ്പോതി തെയ്യം കാവുകളിലല്ലാതെ വീട്ടുമുറ്റത്തോ വയലുകളിലോ മൈതാനത്തോ പതികെട്ടി അവതരിപ്പിച്ചു വരാറുള്ളതാണ്. ഈ പതിവ് ഇന്നും തുടരുന്നുമുണ്ട്. ഇതൊക്കെ അറിയാവുന്ന ചിലര്‍ പെരുവണ്ണാന് വിലക്കേര്‍പ്പെടുത്തിയതിലെ
നീതികേട് വടക്കേ മലബാറിലെ തെയ്യാരാധകര്‍ക്കിടയില്‍ ഇന്നും ചര്‍ച്ചാവിഷയമാണ്.

ഇപ്പോള്‍ ആമേരി തറവാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എഴുപതാം വയസിലും ഏറെ ക്ലേശകരമായ ഈ ദൗത്യം പെരുവണ്ണാന്‍ ഏറ്റെടുത്തത്. കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂരിനടുത്തുള്ള ആമേരി തറവാട്ടിലാണ് മലനാട്ടില്‍ ആദ്യമായി കതിവന്നൂര്‍വീരന്റെ സാന്നിധ്യമുണ്ടായത് എന്നാണ് പുരാവൃത്തം.

നാരായണ പെരുവണ്ണാന്റെ പ്രശസ്തി ഉയര്‍ന്നത് കതിവന്നൂര്‍വീരന്റെയും മുച്ചിലോട്ട് ഭഗവതിയുടെയും കോലങ്ങള്‍ നൂറുകണക്കിന് കാവുമുറ്റങ്ങളില്‍ അതീവ ഭാവപൂര്‍ണിമയോടെ അരങ്ങേറ്റിയതിലൂടെയാണ്. രണ്ട് തെയ്യക്കോലങ്ങളും മുന്നൂറോളം തവണ കെട്ടിയാടിയിട്ടുണ്ട് അദ്ദേഹം. മറ്റ് തെയ്യങ്ങളെ അപേക്ഷിച്ച് കതിവന്നൂര്‍വീരന്‍ കെട്ടിയാടാന്‍ പ്രത്യേക പരീശലനവും കഴിവും ആവശ്യമാണ്. ശാരീരികവും മാനസികവുമായ അധ്വാനം കൂടുതലാണ്.

ശരീരവും മനസും അനുവദിക്കുന്ന കാലം വരെ കോലമണിയുക എന്നതാണ് കനലാടിമാര്‍ തങ്ങളുടെ തെയ്യാട്ട ജീവിതത്തില്‍ അനുവര്‍ത്തിച്ചുപോരുന്നത്. അതു തന്നെയാണ് താനും ചെയ്യുന്നതെന്ന് പെരുവണ്ണാന്‍ പറയുന്നു. എഴുപതാം വയസിലും കതിവന്നൂര്‍വീരന്‍ പോലുള്ള ഒരു തെയ്യം കെട്ടാന്‍ തന്റെ മനസും ശരീരവും സന്നദ്ധമാണെന്ന തിരിച്ചറിവാണ് ആമേരി തറവാട്ടുകാരുടെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ കാരണമായത്. ചില സമുദായ സംഘടനകളുടെയും മറ്റും ഇടപെടലുകള്‍ മൂലം വര്‍ഷങ്ങളായി തിരുമുടി അണിഞ്ഞു വരാറുള്ള ആറേഴ് മുച്ചിലോട്ട് കാവുകളില്‍ ഈ വര്‍ഷം തനിക്ക് തിരുമുടിയേറ്റാനുള്ള അവസരം നിഷേധിച്ചതില്‍ കടുത്ത മാനോവിഷമമുണ്ടെന്ന് പെരുവണ്ണാന്‍ പറഞ്ഞു. വിലക്ക് ഒരു വര്‍ഷത്തേക്കെന്നാണ് പറഞ്ഞത്. എന്നാല്‍ അടുത്ത വര്‍ഷം ഈ കാവുകളില്‍ നിന്ന് ക്ഷണിച്ചാലും പോകുന്ന കാര്യം ആലോചിച്ചിട്ടേ തീരുമാനിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShare

Latest from this Category

വിവേകാനന്ദ ശിലാസ്മാരകത്തിന് വഴിയൊരുക്കിയ ചരിത്ര പോരാളി; പി. ലക്ഷ്മണൻ അന്തരിച്ചു

ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

ശ്രീനിവാസിന്റെ ഓരോ സിനിമയും ഓരോ പാഠപുസ്തകങ്ങളാണ്: സംവിധായകൻ ജോഷി മാത്യു

വന്ദേമാതരത്തിൻ്റെ 150-ാം ജയന്തി ആഘോഷത്തിനായി സ്വാഗത സംഘം രൂപീകരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം: ഡോ. അലോക് കുമാര്‍

ശബരില സ്വര്‍ണക്കൊള്ള രാഷ്‌ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തം: കെ.പി. ശശികല ടീച്ചര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതത്തെ അറിയാന്‍ സംസ്‌കൃതം അറിയണം: സുരേഷ് ജോഷി

ലോകത്തിന് ധർമ്മപാത കാട്ടുകയാണ് ഭാരതത്തിന്റെ ദൗത്യം: ഡോ. മോഹൻ ഭാഗവത്

കേരളത്തിലെ 10000 തെരുവു കച്ചവടക്കാർക്കും പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ്: മോദി

വിവേകാനന്ദ ശിലാസ്മാരകത്തിന് വഴിയൊരുക്കിയ ചരിത്ര പോരാളി; പി. ലക്ഷ്മണൻ അന്തരിച്ചു

ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

രാമകഥാമ്യൂസിയത്തിന് 233 വര്‍ഷം പഴക്കമുള്ള വാല്‍മീകി രാമായണം

ശ്രീനിവാസിന്റെ ഓരോ സിനിമയും ഓരോ പാഠപുസ്തകങ്ങളാണ്: സംവിധായകൻ ജോഷി മാത്യു

രാഷ്ട്രഹിതം കൂട്ടായ ഉത്തരവാദിത്തമാണ്: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies