VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദ്രൗപതി മുര്‍മ്മുവിന്റെ ഉച്ചഭക്ഷണം ശിവഗിരിയില്‍: ‘ഗുരുപൂജാ പ്രസാദം’ സ്വീകരിക്കുന്ന ആദ്യ രാഷ്‌ട്രപതി

VSK Desk by VSK Desk
21 October, 2025
in കേരളം
ShareTweetSendTelegram

വർക്കല: ശിവഗിരിയിൽ മുമ്പും രാഷ്‌ട്രപതിമാർ എത്തിയിട്ടുണ്ടെങ്കിലും, മഠത്തിലെ പരമ്പരാഗത ഉച്ചഭക്ഷണമായ ‘ഗുരുപൂജാ പ്രസാദം’ സ്വീകരിക്കുന്ന ആദ്യ രാഷ്‌ട്രപതിയായി ദ്രൗപതി മുര്‍മ്മു മാറുന്നു. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ഒക്ടോബർ 23ന് രാഷ്‌ട്രപതി ശിവഗിരി മഠത്തിൽ എത്തും.

ഉച്ചയ്‌ക്ക് 12.50ന് ശിവഗിരി മഠത്തിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ രാഷ്‌ട്രപതി പങ്കെടുത്ത് ശതാബ്ദി ആചരണങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിനുശേഷം മഠത്തിൽ തന്നെ ഒരുക്കിയിട്ടുള്ള ഗുരുപൂജാ പ്രസാദം രാഷ്‌ട്രപതിയും ഗവർണറും ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളും സ്വീകരിക്കും. ഉച്ചയ്‌ക്ക് രണ്ടരയോടെ രാഷ്‌ട്രപതി ശിവഗിരിയിൽ നിന്ന് മടങ്ങും.

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിലും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയുമാണ് രണ്ടുവർഷം നീളുന്ന ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണം നടക്കുന്നത്. വിജ്ഞാനപ്രദവും ഭക്തിനിർഭരവുമായ അനവധി പരിപാടികളിലൂടെ ഗുരുദേവന്റെ ദർശനം പുനർജ്ജീവിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ശ്രീനാരായണ ഗുരുകുലം, എസ്.എൻ.ഡി.പി യോഗം, ഗുരുധർമ്മ പ്രചാരണസഭ, ശ്രീനാരായണ സാംസ്കാരിക സമിതി, ശ്രീനാരായണീയ ക്ഷേത്രങ്ങൾ, പ്രാദേശിക സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശതാബ്ദി ആചരണങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്.

98-മത് മഹാസമാധി ദിനത്തിൽ ശിവഗിരി മഠം ശതാബ്ദി ആചരണത്തിന്റെ ദീർഘകാല ദർശനരേഖയും പ്രാഥമിക പരിപാടികളും പ്രഖ്യാപിച്ചിരുന്നു. രാഷ്‌ട്രപതിയുടെ സാന്നിധ്യം ഈ ആചരണങ്ങൾക്ക് ദേശീയ പ്രതീകാത്മകതയും ആഗോള പ്രസക്തിയും നൽകുമെന്നാണ് മഠത്തിന്റെ പ്രതീക്ഷ.

ശിവഗിരിയിൽ രാഷ്‌ട്രപതിയെ സ്വീകരിക്കാൻ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും ചേർന്ന ഏജൻസികളുടെ നേതൃത്വത്തിൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ശിവഗിരി തീർത്ഥാടന സമ്മേളന ഓഡിറ്റോറിയത്തിലാണ് പ്രധാന സമ്മേളനം നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ, ശിവഗിരി ബന്ധുക്കൾ, സാമൂഹിക–സാംസ്കാരിക സംഘടനകൾ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുക്കും.

രാജ്യാന്തര ശ്രദ്ധ നേടുന്ന ഈ ചടങ്ങ് വർ‍ക്കലയും പരിസരപ്രദേശങ്ങളും ഉൾപ്പെടെ സമഗ്രമായ വികസനത്തിന് വഴിതെളിക്കും എന്നാണ് പ്രതീക്ഷ.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറർ ശാരദാനന്ദ സ്വാമി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശിവഗിരിയിലെ സന്യാസിസമൂഹം രാഷ്‌ട്രപതിയുടെ ചരിത്രപരമായ സന്ദർശനം ശ്രദ്ധേയമാക്കാനുള്ള ഒരുക്കങ്ങൾ നയിക്കുന്നത്.

ShareTweetSendShareShare

Latest from this Category

സേവാ കിരൺ സേവാകീർത്തി പുരസ്കാരം 2025 ഡോ. ബി. രാജീവിന് സമർപ്പിച്ചു

വിവാഹവേദിയില്‍ നേത്രദാന സമ്മതം; സേവാഭാരതി, സക്ഷമ എന്നീ സംഘടനകള്‍ക്കുള്ള മംഗളനിധിയും വധൂവരന്‍മാര്‍ കൈമാറി

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും

സ്മരണീയം മേനോന്‍ സാറിന് ശ്രദ്ധാഞ്ജലി

സംഘ പ്രവർത്തനം മേനോൻ സാറിന് സാധനയായിരുന്നു: ഡോ. മോഹന്‍ ഭാഗവത്

തുറവൂര്‍ വിശ്വംഭരന്‍ ജ്ഞാനയോഗി: ഡോ. വി.പി. ജോയി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവാ കിരൺ സേവാകീർത്തി പുരസ്കാരം 2025 ഡോ. ബി. രാജീവിന് സമർപ്പിച്ചു

വിവാഹവേദിയില്‍ നേത്രദാന സമ്മതം; സേവാഭാരതി, സക്ഷമ എന്നീ സംഘടനകള്‍ക്കുള്ള മംഗളനിധിയും വധൂവരന്‍മാര്‍ കൈമാറി

ദ്രൗപതി മുര്‍മ്മുവിന്റെ ഉച്ചഭക്ഷണം ശിവഗിരിയില്‍: ‘ഗുരുപൂജാ പ്രസാദം’ സ്വീകരിക്കുന്ന ആദ്യ രാഷ്‌ട്രപതി

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും

സ്മരണീയം മേനോന്‍ സാറിന് ശ്രദ്ധാഞ്ജലി

രാജ്യം നക്സൽ ഉന്മൂലനത്തിന്റെ വക്കിൽ: പ്രധാനമന്ത്രി

സംഘ പ്രവർത്തനം മേനോൻ സാറിന് സാധനയായിരുന്നു: ഡോ. മോഹന്‍ ഭാഗവത്

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ ഭാരത് മാതാ കീ ജയ് വിളിച്ച് വിദ്യാർത്ഥികളുടെ ദീപാവലി ആഘോഷം

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies