തിരുവനന്തപുരം: വളരെ വിചിത്രമായ താലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വാര്‍ത്തകള്‍ക്കല്ല അസത്യങ്ങള്‍ക്കും അര്‍ദ്ധ സത്യങ്ങള്‍ക്കുമാണ് ഇന്ന് ന്യൂസ് വാല്യൂ കിട്ടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത അന്വേഷിച്ച് പോകണമെന്നും സത്യാന്തരകാലത്ത് ജീവിക്കുമ്പോള്‍ സത്യത്തെ അന്വേക്ഷിക്കുക എന്ന ബാധ്യത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണമെന്നും കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എ.ബിജുകുമാര്‍. വിശ്വസംവാദ കേന്ദ്രം സംഘടിപ്പിച്ച നാരദ ജയന്തി ആഘോഷവും വി. കൃഷ്ണശര്‍മ്മ സ്മാരക മാധ്യമ പുരസ്‌കാര സമരപ്പണവും ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് രാജ്യത്തോട് കൂറും ഉണ്ടാകണമെന്നും ഡീപ്പ്‌ഫേക്ക് ന്യൂസുകളെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പൊളിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഔപ്പറേഷന്‍ സിന്ദൂറീനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളുടെ മുനയൊടിക്കാന്‍ കഴിഞ്ഞതെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സത്യത്തെ അന്വേക്ഷിക്കാനും നിര്‍വചിക്കാനും സാധിക്കണമെന്നും ഡോ.എ.ബിജുകുമാര്‍ പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് സംഘ ചാലക് പി.ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആർഎസ്‌എസ് ദക്ഷിണ കേരള പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണേശന്‍ മുഖ്യപ്രഭാഷണം നടത്തി. ജനങ്ങളിലേക്ക് സത്യത്തിന്റെയും നീതിയുടെയും ധര്‍മ്മത്തിന്റെയും പക്ഷം ജനങ്ങളിലേക്ക് എത്തിക്കുന്ന എന്ന രാഷ്ട്രഹിതവും ജനഹിതവുമാണ് മാധ്യമങ്ങളുടെ ധര്‍മ്മം. ഭാരതം ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും, സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാരംഗത്തും ഭാരതം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് എം.ഗണേശന്‍ പറഞ്ഞു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡൻസ് എഡിറ്ററുമായ കെ.കുഞ്ഞിക്കണ്ണനെ ചടങ്ങില്‍ ആദരിച്ചു. വി.കൃഷ്ണ ശര്‍മ്മ സ്മാരക മാധ്യമ പുരസ്‌കാരവും ക്യാഷ് അവാര്‍ഡും എ.സജിന് സമ്മാനിച്ചു. ജേര്‍ണലിസം പോസ്റ്റ് ഗ്രാജുവേറ്റ് ഡെപ്ലോമ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്‌നേഹ എസ് നായരെയും ചടങ്ങില്‍ ആദരിച്ചു.
സംസ്‌കാര സമിതി ജനറല്‍ കണ്‍വീനര്‍ വി.സി.അഖിലേഷ്, കണ്‍വീനര്‍ ടി.സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post