മുംബൈ: ഭിന്നാഭിപ്രായങ്ങള്‍ ഏറ്റുമുട്ടലിലൂടെയല്ല മറിച്ച് അര്‍ത്ഥവത്തായ ആശ യവിനിമയത്തിലൂടെ പരിഹരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മുംബൈയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് ടു യുണൈറ്റ് നാഷന്‍സ് സംഘടിപ്പിച്ച ചടങ്ങില്‍ യുവാക്കളുമായി സംവാദി ക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടിസ്ഥാനം സംഭാഷണം, പരസ്പര ബഹുമാനം, ക്രിയാത്മകമായ പങ്കാളിത്തം എന്നിവയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജെന്‍ സിയുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കാനും സംഭാഷണത്തിലൂടെ അവരുടെ യഥാര്‍ത്ഥ ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രക്ഷോഭവും ഒരുതരം സംഭാഷണമാണ്, പക്ഷേ അത് സമൂഹത്തിനുള്ളില്‍ ഭിന്നതയ്ക്ക് കാരണമാകരുതെന്ന് അദ്ദേഹം വ്യക്ത മാക്കി.
എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാല്‍, സംഭാഷണം എപ്പോഴും അതിന്റെ ആദ്യ നടപടിയായിരിക്കണം. ഭാരതത്തിന് സംവാദത്തിന്റെ ദീര്‍ഘകാല പാരമ്പര്യമുണ്ട്. യുവാക്കള്‍ ഒരിക്കലും പ്രതിഷേധിക്കരുത് എന്നല്ല, മറിച്ച്, ഏതൊരു പ്രതിഷേധത്തിന്റെയും ഉദ്ദേശ്യം, രീതി, പെരുമാറ്റം എന്നിവ ഉചിതവും മാന്യവുമായിരിക്കണം. സംഘടനകളും പ്രതിഷേധങ്ങളും ശരിയായ തത്വങ്ങളും ഭരണഘടനാ മൂല്യങ്ങളും പാലിക്കണമെന്ന് ഡോ. ബി.ആര്‍. അംബേദ്കര്‍ തന്റെ രണ്ട് പ്രസംഗങ്ങളില്‍ ഊന്നിപ്പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
യുവാക്കളുടെ ആശങ്കകള്‍ സഹാനുഭൂതിയോടെ മനസ്സിലാക്കണം. അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളും അഭിലാഷങ്ങളും അഭിസംബോധന ചെയ്യേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. യുവാക്കള്‍ പ്രതിഷേധിക്കുകയാണെങ്കില്‍ അവര്‍ ദേശദ്രോഹികളല്ല, അവര്‍ നമ്മുടെ സ്വന്തം ആളുകളാണ്, നമ്മുടെ അടുത്ത തലമുറയാണ്. ഈയൊരു ആത്മ ബന്ധ ത്തില്‍ അവരുമായി ആശയവിനിമയം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ജിബിടിക്യു വിഭാഗവും സമൂഹ ത്തിന്റെ ഭാഗമാണ്. നമ്മുടെ പാരമ്പര്യം അവരെ ഉള്‍ക്കൊള്ളുന്നതാണ്. വിവാഹം എന്നത് കേവലം ഒരുമിച്ച് ജീവിക്കാനുള്ള സൗകര്യമല്ല. കുടുംബം സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ്. വിവാഹം ഉത്തമ സന്തതികളിലൂടെ സുദൃഢസമാജ രചനയുടെ സംവിധാനമാണ്. അതിൽ മാറ്റങ്ങൾ വരുത്തുന്നത് സമൂഹത്തിൽ ദുഷ്പരിണാമം ഉണ്ടാക്കും. അക്കാരണം കൊണ്ടുതന്നെ സ്വവർഗ വിവാഹത്തെ വിവാഹം എന്ന് വിളിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പി.ടി. ഉഷ എംപി സര്‍സംഘ ചാലകിന് ഉപഹാരം സമര്‍പ്പിച്ചു.

















Discussion about this post