VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പായിപ്പാട്: പോലീസ് അന്വേഷണം അട്ടിമറിച്ച് ഐഡി കാര്‍ഡ് നല്‍കാന്‍ നീക്കം

VSK Desk by VSK Desk
8 April, 2020
in വാര്‍ത്ത
ShareTweetSendTelegram

തിരുവനന്തപുരം: പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനപ്പുറം ഒരു തരത്തിലുള്ള അന്വേഷണവും നടക്കുന്നില്ല. മാര്‍ച്ച് 29ന് ഇതര സംസ്ഥാന തൊഴിലാളികളായ 3000 ത്തോളം പേര്‍ പായിപ്പാട് തടിച്ചു കൂടിയത് ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. ലോക്ക്് ഡൗണ്‍ കാലത്ത് 10 പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരരുത് എന്നുള്ളപ്പോഴായിരുന്നു ആള്‍ക്കൂട്ടം. തീവ്രമുസ്ലിം സംഘടനകളാണ് തൊഴിലാളികളെ ഏകോപിപ്പിച്ചത്. പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ചില തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്നും മുഖ്യമന്ത്രിക്കു പോലും പറയേണ്ടിവന്നു. പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു. എന്നാല്‍ പ്രഖ്യാപനം തട്ടിപ്പായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അതീവ ഗൗരവമുള്ള വിഷയമായതിനാല്‍ എന്‍ഐഎ അന്വേഷണം വരാതിരിക്കാനുള്ള തന്ത്രം. പ്രത്യേക സംഘത്തെ നിയമിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല.

ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ മഹത്വവത്കരിക്കാനും അവരുടെ സഹായികളായി നില്‍ക്കുന്നവരെ സഹായിക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതേസമയം പ്രശ്‌നം ഉണ്ടാക്കിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക പദവി നല്‍കാനുള്ള നീക്കമാണ് അണിയറയില്‍. പ്രത്യേക ഫോമില്‍ അനധികൃത താമസക്കാരുടെ വിവര ശേഖരണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ദ്രോഹിക്കാനല്ല, സഹായിക്കാനാണ് എന്നു പറഞ്ഞുതന്നെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഉറപ്പായിട്ടും വോട്ട് ബാങ്ക് സൃഷ്ടിക്കുകമാത്രമാണ് ലക്ഷ്യം. ബംഗാളികളെന്ന് പറഞ്ഞ് ഇവിടേക്കു വന്നിട്ടുള്ള പലരും യഥാര്‍ഥത്തില്‍ ബംഗ്ലാദേശികളാണ്. ഇവരില്‍ പലരും കൊടും കുറ്റവാളികളുമാണ്. ആധാര്‍ കാര്‍ഡ് സമ്പാദിക്കുകയും വോട്ടര്‍ പട്ടികയില്‍ കയറിപ്പറ്റുകയും ചെയ്തിട്ടുള്ള ഇക്കൂട്ടര്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. വോട്ട് ബാങ്കിന്റെ ആനുകൂല്യം ലഭിക്കുന്നതിനാല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അനധികൃത പൗരന്മാരുടെ രക്ഷകര്‍ത്താക്കള്‍ ചമയാന്‍ പരസ്പരം മത്സരിക്കുകയാണ്. ഇന്ത്യന്‍ പൗരന് രാജ്യത്തെവിടെ ജീവിക്കണമെങ്കിലും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യമില്ല. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ധാരാളം.

ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കുമെന്നും ഡേറ്റ ബേസ് തയ്യാറാക്കുമെന്നും പ്രത്യേക കാര്‍ഡ് നല്‍കുമെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ പ്രസ്താവിച്ചിരുന്നു. അതു നടപ്പിലാക്കാനാണ് കൊറോണയുടെ മറവില്‍ ശക്തമായ ശ്രമം നടക്കുന്നത്. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത് അവരെ അംഗീകരിക്കുന്നതിനു തുല്യമാകും. പൗരത്വം കിട്ടാനുളള സാഹചര്യം ഉണ്ടാകുകയും ചെയ്യും. പോലീസ് അന്വേഷണത്തിനു പകരം റവന്യൂ, തൊഴില്‍ വകുപ്പുകളുടെ വിവര ശേഖരണമാണ് പായിപ്പാട് ഇപ്പോള്‍ നടക്കുന്നത്. എല്ലാവരുടേയും പട്ടിക തയ്യാറാക്കി ഉടന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് നീക്കം.

Tags: fake documents#migrant labourorpayippad
ShareTweetSendShareShare

Latest from this Category

തപസ്യ സുവർണ്ണജൂബിലി: ദേശീയ കർണാടക സംഗീത മത്സരം

യുകെ മലയാളി ഹിന്ദു സംഘടനയായ (OHM UK)-യുടെ ഏഴാമത് വാർഷിക കുടുംബ ശിബിരം -ശതജ്യോതി 2025- വിൽടണിൽ നടന്നു.

പ്രകൃതി രക്ഷാ സുപോഷണവേദി സെമിനാർ അഞ്ചിന്

വിജയദശമി പരിപാടികളില്‍ പങ്കെടുത്തത് 32.45 ലക്ഷം ഗണവേഷധാരികള്‍; സംഘശതാബ്ദിയില്‍ രാജ്യത്ത് 80000 ഹിന്ദുസമ്മേളനങ്ങള്‍

ജാതിവ്യത്യാസത്തിന്റെ പൂച്ചയ്ക്ക് മണികെട്ടണം: സര്‍കാര്യവാഹ്

ജബല്‍പൂരില്‍ ചേരുന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യാകാരി മണ്ഡല്‍ ബൈഠക്കില്‍ മാനനീയ സര്‍കാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാളെ നല്കിയ പ്രസ്താവന

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുകെ മലയാളി ഹിന്ദു സംഘടനയായ (OHM UK)-യുടെ ഏഴാമത് വാർഷിക കുടുംബ ശിബിരം -ശതജ്യോതി 2025- വിൽടണിൽ നടന്നു.

പ്രകൃതി രക്ഷാ സുപോഷണവേദി സെമിനാർ അഞ്ചിന്

വിജയദശമി പരിപാടികളില്‍ പങ്കെടുത്തത് 32.45 ലക്ഷം ഗണവേഷധാരികള്‍; സംഘശതാബ്ദിയില്‍ രാജ്യത്ത് 80000 ഹിന്ദുസമ്മേളനങ്ങള്‍

ജാതിവ്യത്യാസത്തിന്റെ പൂച്ചയ്ക്ക് മണികെട്ടണം: സര്‍കാര്യവാഹ്

ജബല്‍പൂരില്‍ ചേരുന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യാകാരി മണ്ഡല്‍ ബൈഠക്കില്‍ മാനനീയ സര്‍കാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാളെ നല്കിയ പ്രസ്താവന

വന്ദേമാതരം ഭിന്നതകള്‍ക്കെതിരെ ഏകതയുടെ മന്ത്രം: ആര്‍എസ്എസ്

ശ്രീ ഗുരു തേഗ്ബഹദൂര്‍: ഭാരത പാരമ്പര്യത്തിലെ തിളങ്ങുന്ന താരകം

ധർത്തി ആബ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികം

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies