VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ജമ്മു കശ്മീരിലെ ഭീകരാക്രമണം; ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

കശ്‍മീരിൽ വീണ്ടും ബിജെപിക്ക് നേരെ ഭീകരാക്രമണം : യുവമോർച്ച ജനറൽ സെക്രട്ടറിയും രണ്ടു പ്രവർത്തകരും വെടിയേറ്റു മരിച്ചു

VSK Desk by VSK Desk
30 October, 2020
in വാര്‍ത്ത
ShareTweetSendTelegram

ഡൽഹി: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി അപലപിച്ചത്.

‘ഞങ്ങളുടെ 3 യുവ കാര്യകര്‍ത്താക്കളെ കൊലപ്പെടുത്തിയതിനെ ഞാന്‍ അപലപിക്കുന്നു. അവര്‍ ജമ്മു കശ്മീരില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മിടുക്കരായ ചെറുപ്പക്കാരായിരുന്നു. ദുഃഖകരമായ ഈ സമയത്ത് എന്റെ ചിന്തകള്‍ അവരുടെ കുടുംബത്തോടൊപ്പമുണ്ട്. അവരുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ .’ മോദി ട്വീറ്റ് ചെയ്തു.

കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ കാസിഗണ്ട് പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ട് മൂന്ന് പ്രാദേശിക ബിജെപി നേതാക്കളെ അജ്ഞാത തീവ്രവാദികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. വൈ കെ പോറയിലെ ഒരു ഗ്രാമത്തില്‍ രാത്രി 8.20 ഓടെ തീവ്രവാദ കുറ്റകൃത്യത്തെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ വൈകെ പോറ സ്വദേശിയായ ഗുലാം അഹ്മദ് യാതൂവിന്റെ മകന്‍ ഫിദ ഹുസൈന്‍ യാതൂ (ബിജെപി ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറി), സൊഫത് ദെവ്‌സര്‍ സ്വദേശി അബ്ദുല്‍ റഷീദ് ബെയ്ഗിന്റെ മകന്‍ ഉമര്‍ റാഷിദ് ബെയ്ഗ് (ബിജെപി പ്രവര്‍ത്തകന്‍), വൈകെ പോറ സ്വദേശിയായ മുഹമ്മദ് റംസാന്റെ മകന്‍ ഉമര്‍ റംസാന്‍ ഹജം (ബിജെപി പ്രവര്‍ത്തകന്‍) എന്നിവരാണ് മരിച്ചത്.

കാറില്‍ സഞ്ചരിച്ച ഇവര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരെ ഉടനെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിടെ വച്ച്‌ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ മനുഷ്യരാശിയുടെ ശത്രുക്കളാണെന്നും ഇത്തരം ഭീരുത്വ പ്രവര്‍ത്തികളെ ന്യായീകരിക്കാനാവില്ലെന്നും കൊലപാതകങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച്‌ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പ് നല്‍കി. ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും വിട്ടുപോയ ആത്മാക്കള്‍ക്ക് ശാശ്വത സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

I condemn the killing of 3 of our young Karyakartas. They were bright youngsters doing excellent work in J&K. My thoughts are with their families in this time of grief. May their souls rest in peace. https://t.co/uSfsUP3n3W

— Narendra Modi (@narendramodi) October 29, 2020

ഇതിനു മുമ്പും കശ്മീരിൽ ബിജെപി നേതാക്കൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ജൂലൈയിൽ ജമ്മു കശ്മീരിലെ ബന്ദിപോരയിൽ വെച്ച് ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബത്തിലെ മറ്റു രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. പാർട്ടിയുടെ മുൻ ജില്ലാ പ്രസിഡന്റായിരുന്നു ഷെയ്ഖ് വസീം ബാരി.

ShareTweetSendShareShare

Latest from this Category

എബിവിപി സംസ്ഥാന സമ്മേളനം: പോസ്റ്റര്‍ പ്രകാശനം കേന്ദ്രമന്ത്രി എല്‍. മുരുഗന്‍ നിര്‍വഹിച്ചു

ബിഎംഎസ് പ്രതിനിധിസംഘം കേന്ദ്രതൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

റെയില്‍വെയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായി മാറുന്നു റെയില്‍ വണ്‍ ആപ്പ്

നാരിയിൽ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകൾ സജ്ജരാകണം: വി. ശാന്തകുമാരി

തനിമയെക്കുറിച്ചുള്ള അറിവാണ് മുന്നേറ്റത്തിന്റെഅടിസ്ഥാനം: ഡോ. മന്‍മോഹന്‍ വൈദ്യ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

എബിവിപി സംസ്ഥാന സമ്മേളനം: പോസ്റ്റര്‍ പ്രകാശനം കേന്ദ്രമന്ത്രി എല്‍. മുരുഗന്‍ നിര്‍വഹിച്ചു

ബിഎംഎസ് പ്രതിനിധിസംഘം കേന്ദ്രതൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

റെയില്‍വെയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായി മാറുന്നു റെയില്‍ വണ്‍ ആപ്പ്

നാരിയിൽ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകൾ സജ്ജരാകണം: വി. ശാന്തകുമാരി

തനിമയെക്കുറിച്ചുള്ള അറിവാണ് മുന്നേറ്റത്തിന്റെഅടിസ്ഥാനം: ഡോ. മന്‍മോഹന്‍ വൈദ്യ

ജെന്‍ സിയെ രാഷ്‌ട്രീയമായി അഭിസംബോധന ചെയ്യണം: അഡ്വ. ശങ്കു ടി. ദാസ്

നിര്‍മിത ബുദ്ധിയെ ഭാവാത്മകമായി സമീപിക്കണം: ഡോ. പി. രവീന്ദ്രന്‍

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies