വാഷിംഗ്ടൺ: 21-ാ൦ നൂറ്റാണ്ട് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ യുഗമാണെന്ന് നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ബൈഡൻ ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
പലതവണ തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളിൽ അദ്ദേഹം ഇക്കാര്യം വിശദമാക്കിയിരുന്നതാണ്. ബൈഡൻ അമേരിക്കയുടെ വൈസ് പ്രസിഡണ്ടായിരുന്ന കാലത്തു തന്നെ ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരബന്ധത്തിന് സാധ്യതകളേറെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.രണ്ടു തവണ അമേരിക്കൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് 77 കാരനായ ജോസഫ് റോബിനെറ്റ് ബൈഡൻ. പെൻസിൽവാനിയയിലും ജയം നേടിയതോടെ ബൈഡൻ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ബൈഡനു ആകെ 290 വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനം നേടാൻ 270 വോട്ടുകളാണ് ആവശ്യം. അമേരിക്കയുടെ 46-ാ൦ പ്രസിഡന്റായാണ് ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അതേസമയം, നേരത്തെ ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തു വന്നിരുന്നു.
Discussion about this post