VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

മാപ്പിള ലഹളയെ തെറ്റായി അവതരിപ്പിച്ചത് മാര്‍ക്‌സിയന്‍ ചരിത്ര രീതി; വംശീയ ജീവിത സാഹചര്യത്തെയോ കാലപത്തെയോ ഉള്‍ക്കൊള്ളാന്‍ ഇതിനാവില്ല

മാര്‍ക്‌സിയന്‍ രീതിശാസ്ത്രമനുസരിച്ച് മാപ്പിള ലഹളയെ വിലയിരുത്തുകയും വ്യാഖാനിക്കുകയും ചെയ്തതു കൊണ്ടാണ് അത്തരം ചരിത്ര പഠനങ്ങള്‍ വിലക്ഷണവും സത്യവിരുദ്ധവുമായതെന്ന് ഡോ. വി.കെ. ദീപേഷ് പറഞ്ഞു. 1921 പാഠവും പൊരുളുമെന്ന ഗ്രന്ഥത്തിന്റെ എഡിറ്ററാണ് ഗവേഷകനായ ഡോ. വി.കെ. ദീപേഷ്.

VSK Desk by VSK Desk
8 September, 2021
in വാര്‍ത്ത
ShareTweetSendTelegram

കോഴിക്കോട്: മാര്‍ക്‌സിയന്‍ രീതിശാസ്ത്രമനുസരിച്ച് മാപ്പിള ലഹളയെ വിലയിരുത്തുകയും വ്യാഖാനിക്കുകയും ചെയ്തതു കൊണ്ടാണ് അത്തരം ചരിത്ര പഠനങ്ങള്‍ വിലക്ഷണവും സത്യവിരുദ്ധവുമായതെന്ന് ഡോ. വി.കെ. ദീപേഷ് പറഞ്ഞു. 1921 പാഠവും പൊരുളുമെന്ന ഗ്രന്ഥത്തിന്റെ എഡിറ്ററാണ് ഗവേഷകനായ ഡോ. വി.കെ. ദീപേഷ്. ചരിത്രസംഭവത്തെ മാര്‍ക്‌സിയന്‍ രീതിശാസ്ത്രത്തിനുള്ളിലേക്ക് വാര്‍ത്തെടുക്കുകയാണ് ഇതിലൂടെ ചെയ്തത്. എന്നാല്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും അവരുടെ വീക്ഷണത്തില്‍ ചരിത്രത്തെ അവതരിപ്പിക്കുകയും സംഭവങ്ങളുടെ യഥാര്‍ഥ പഠനത്തിലൂടെ രീതിശാസ്ത്രം രൂപപ്പെടുത്തുകയുമാണ് 1921 പാഠവും പൊരുളുമെന്ന പുസ്തകത്തിലൂടെ ചെയ്തത്.  

ചൂഷകരും ചൂഷിതരും എന്ന ദ്വന്ദമാണ് മാര്‍ക്‌സിയന്‍ രീതിശാസ്ത്രത്തിന്റെ ശൈലി. ഇന്ത്യന്‍ കലാപത്തെ ഇതനുസരിച്ച് വിലയിരുത്താനാവില്ല. വംശീയ ജീവിത സാഹചര്യത്തെയോ കാലപത്തെയോ ഉള്‍ക്കൊള്ളാന്‍ ഇതിനാവില്ല. ദ്വന്ദങ്ങള്‍ വെച്ച് അളക്കാത്ത ഒരു പഠനമാണ് 1921 പാഠവും പൊരുളുമെന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. കലാപമെന്തെന്ന് ശരിയായി വിലയിരുത്താന്‍ ഇതിലൂടെ കഴിഞ്ഞു. പ്രഭുത്വ വാഴ്ചയ്‌ക്കെതിരായ കലാപമെന്നാണ് മാര്‍ക്‌സിയന്‍ ചരിത്രകാരനായ കെ.എന്‍. പണിക്കര്‍ ലഹളയെ വിലയിരുത്തിയിരിക്കുന്നത്. എന്നാല്‍ നൂറ് കണക്കിന് ദളിതര്‍ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. 

സ്വാതന്ത്ര്യ സമര സേനാനികള്‍, അവരുടെ വീടുകള്‍ എന്നിവ ആക്രമിക്കപ്പെട്ടു. മാര്‍ക്‌സിയന്‍ രീതിശാസ്ത്രമനുസരിച്ച് ഇത്തരം സംഭവങ്ങളൊക്കെ വെട്ടിമാറ്റി ചരിത്ര സംഭവത്തെ മാര്‍ക്‌സിയന്‍ അച്ചിലേക്ക് വാര്‍ത്തെടുക്കുകയായിരുന്നു ഇത്തരം ചരിത്രകാരന്മാര്‍ ചെയ്തത്. ഇതോടെ ഈ പഠനങ്ങള്‍ വിലക്ഷണവും സത്യവിരുദ്ധവുമായി മാറി. 1920-ല്‍ വളരെ കുറച്ച് കാലം മാത്രമാണ് ഖിലാഫത്ത് പ്രക്ഷോഭം അഹിംസാത്മകമായി നടന്നത്. പിന്നീട് വളരെ വേഗം അത് വംശീയ അക്രമമായി മാറുകയായിരുന്നു. ബ്രിട്ടീഷുകാരേക്കാള്‍ ആക്രമിക്കപ്പെട്ടത് ചൂഷണം ചെയ്യപ്പെടുന്ന പിന്നാക്ക വിഭാഗമായ തദ്ദേശീയ ജനവിഭാഗങ്ങളായിരുന്നു.  

മാപ്പിള ലഹള കാലത്ത് കലാപകാരികളില്‍ നിന്നും വേറിട്ട് നിന്ന മുസ്ലിം ധാരയെ ചരിത്രകാരന്മാര്‍ തമസ്‌കരിക്കുകയായിരുന്നു. കൊണ്ടോട്ടി തങ്ങള്‍മാരുടെ ധാരയിലുള്ളവര്‍ കലാപത്തിനെതിരെ നിലകൊണ്ടവരായിരുന്നു. മുസ്ലിം സമൂഹത്തിലെ പൊന്നാനി, കൊണ്ടോട്ടി ധാരകളില്‍, കൊണ്ടോട്ടി ധാരയെ അനിസ്ലാമികമെന്ന് ഫത്വ പുറപ്പെടുവിച്ച് അകറ്റി നിര്‍ത്തുകയായിരുന്നു. 

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കൊണ്ടോട്ടി തങ്ങളെ ലഹളയിലേക്ക് നേരിട്ട് വന്ന് ക്ഷണിച്ചെങ്കിലും അസന്നിഗ്ദ്ധമായി കലാപത്തിന് ഞങ്ങളില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ലഹളയുടെ ഒരു ഘട്ടത്തില്‍ കൊണ്ടോട്ടി അക്രമിക്കപ്പെടുകയും ചെയ്തു. നിരവധി പാട്ടുകളിലും ചരിത്ര രേഖകളിലും ദൃക്‌സാക്ഷിവിവരണങ്ങളിലും ബ്രിട്ടീഷ് രേഖകളിലും കൊണ്ടോട്ടി തങ്ങളുടെ സമീപനം വ്യക്തമാകുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

Share30TweetSendShareShare

Latest from this Category

രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ ബൈഠക്കിന് തുടക്കം

ജ്വലിക്കുന്ന സ്മരണകളുണർത്തി വിശാൽ അനുസ്മരണം

സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

സ്ത്രീകൾ സാമ്പത്തിക സ്വാശ്രയത്വം നേടണം: ഡോ. മോഹൻ ഭാഗവത്

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

രാമായണത്തിന്റെ പ്രസക്തി വര്‍ദ്ധിച്ച് വരുന്നു: സ്വാമി വിവിക്താനന്ദ സരസ്വതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ ബൈഠക്കിന് തുടക്കം

ജ്വലിക്കുന്ന സ്മരണകളുണർത്തി വിശാൽ അനുസ്മരണം

സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

സ്ത്രീകൾ സാമ്പത്തിക സ്വാശ്രയത്വം നേടണം: ഡോ. മോഹൻ ഭാഗവത്

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

രാമായണത്തിന്റെ പ്രസക്തി വര്‍ദ്ധിച്ച് വരുന്നു: സ്വാമി വിവിക്താനന്ദ സരസ്വതി

അധ്യാപകൻ സമീർ സാഹുവിന്റെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത സൗമ്യശ്രീ ബിഷിക്ക് നീതി ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണം :  എബിവിപി

ജ്ഞാനസഭ സ്വാഗതസംഘ കാര്യാലയം ഉദ്ഘാടനം ചെയ്തു

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies