കാബൂള്‍ (അഫ്ഗാനിസ്ഥാന്‍): താലിബാന്‍ പിടിമുറുക്കിയ അഫ്ഗാനില്‍ സാമ്പത്തികചൂഷണത്തിനൊരുങ്ങി ചൈനയും പാകിസ്ഥാനും. ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് ഇരു രാജ്യങ്ങളും അഫ്ഗാന് മുന്നിലേക്ക് വെക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പുതിയ ഭരണാധികാരികള്‍ക്കുള്ള പരിചയക്കുറവാണ് ചൈനയും പാകിസ്താനും മുതലാക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ സെന്‍ട്രല്‍ ബാങ്കിന്റെ മേധാവി നേരത്തെ രാജ്യം വിട്ടിരുന്നു. പകരം താലിബാന്‍ ഒരു പുതിയ ആളെ നിയമിച്ചിട്ടുണ്ട്. സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മിക്ക അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ക്കും ഇപ്പോള്‍ ഇരട്ട പൗരത്വമുണ്ട്, അവര്‍ താലിബാന്റെ നിരീക്ഷണത്തിലാണെന്നത് പ്രശ്‌നം ഗുരുതരമാക്കുന്നതായാണ് വിലയിരുത്തല്‍. അഫ്ഗാന്‍ പിടിക്കുന്നതില്‍ താലിബാന് സൈനികസഹായം നല്‍കിയതുപോലെ സാമ്പത്തികകാര്യങ്ങളിലും ഇടപെടലിന് ഒരുങ്ങുകയാണ് ഇസ്ലാമാബാദും ബീജിങും.
കാബൂളില്‍ ഡോളര്‍ തകരുന്നതിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനുമായി രൂപയില്‍ വ്യാപാരം നടത്താമെന്ന് പാക്ക് ധനമന്ത്രി ഷൗക്കത്ത് തരിന്‍ പ്രഖ്യാപിച്ചു. ചൈന 31 മില്യണ്‍ ഡോളര്‍ നല്‍കിയാണ് അഫ്ഗാനിലെ ഇടപെടലിന് തുടക്കമിട്ടത്. ബിആര്‍ഐയുമായി ബന്ധം സ്ഥാപിക്കാന്‍ താലിബാനും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടായി പാശ്ചാത്യ സഹായം ലഭിച്ചിട്ടും ലോകത്തിലെ ഏറ്റവും ദുര്‍ബലമായ സമ്പദ്വ്യവസ്ഥകളിലൊന്നാണ് അഫ്ഗാനിസ്ഥാന്റേത്. താലിബാന്റെ ആധിപത്യത്തോടെ മറ്റ് രാജ്യങ്ങള്‍ സഹായിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ചൈനയുടെയും പാകിസ്ഥാന്റെയും ഇടപെടല്‍ ശ്രദ്ധേയമാകുന്നത്.
Discussion about this post