കണ്ണൂർ: കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ വീര ബലിദാനത്തിന് ഇന്ന് ഇരുപത്തിമൂന്ന് വയസ്സ്. മാർക്സിസ്റ്റ് നരാധമന്മാർ നടത്തി വന്ന കൊലപാതക രാഷ്‌ട്രീയത്തിന്‍റെ ഏറ്റവും ക്രൂരമായ മുഖമായിരുന്നു യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം.
1999 ഡിസംബര്‍ ഒന്നിന് കണ്ണൂർ ഈസ്റ്റ് മൊകേരി യുപി സ്കൂളിലെ ആറാം ക്ലാസ് ബി യിൽ ക്ലാസെടുക്കുന്നതിനിടെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ടാണ് അവരുടെ പ്രിയപ്പെട്ട അധ്യാപകനും യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനുമായിരുന്ന കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ മാർക്സിസ്റ്റ് നരാധമന്മാർ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്.
ബലിദാന ദിനത്തോടനുബന്ധിച്ച് മാക്കൂൽ പീടികയിലെ വീട്ടുവളപ്പിലെ ജയകൃഷ്ണൻ മാസ്റ്റർ സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയിൽ യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം പി, ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി കെ. പത്മനാഭൻ, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, പി . പി സത്യപ്രകാശ് , ആർ എസ് എസ് വിഭാഗ് സഹകാര്യവാഹ് ഒ. രാഗേഷ് , യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ ,സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് തുടങ്ങി വിവിധ ബിജെപി , ആർഎസ്എസ് കാര്യകർത്താക്കളും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. തുടർന്ന് പാനൂർ കാര്യാലയത്തിൽ നടന്ന അനുസ്മരണ സാംഘിക്കിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം വിഭാഗ് വ്യവസ്ഥാ പ്രമുഖ് പി. സജീവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
Discussion about this post