VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബംഗ്ലാദേശ് ഭാരതീയരുടെ രക്തം ചൊരിഞ്ഞ് പിറന്ന രാജ്യം : ഡോ. ടി.പി ശ്രീനിവാസന്‍

VSK Desk by VSK Desk
10 December, 2024
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: ബംഗ്ലാദേശ് ഭാരതീയരുടെ രക്തം ചൊരിഞ്ഞ് ഉണ്ടായ രാജ്യമാണെന്നും ഭരണകൂടം ജനങ്ങള്‍ക്കെതിരെ തിരിയുന്ന അവസ്ഥയില്‍ ഭാരതത്തിന് ഇടപെടാന്‍ അവകാശമുണ്ടെന്നും മുന്‍ അംബാസിഡര്‍ ഡോ. ടി.പി ശ്രീനിവാസന്‍. ലോക മനുഷ്യാവകാശ ദിനമായ ഇന്ന് ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി ഭാരതീയ വിചാരകേന്ദ്രം ഹാളില്‍ സംഘടിപ്പിച്ച ‘ബംഗ്ലദേശ് മതന്യൂനപക്ഷ വേട്ടയും ഭാരതത്തിന്റെ വിശ്വമാനവികതയും’ എന്ന വിഷയത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം.

താനുള്‍പ്പെടെയുള്ള നയതന്ത്രജ്ഞരും ബംഗ്ലാദേശിന്റെ രൂപീകരണകാലത്ത് പൂര്‍ണപിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്നു. നാം വിചാരിച്ചത് ആ ജനത മുഴുവന്‍ നമ്മുടെ നാടിന്റെ സുഹൃത്തുക്കളാകുമെന്നായിരുന്നു. എന്നാല്‍ 71 ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ തോറ്റപ്പോഴും ബംഗ്ലാദേശ് മതരാജ്യമല്ലാതായി മാറിയതിലും വേദനയുള്ളവര്‍ അവിടെ ഉണ്ടായിരുന്നിരിക്കാം. കുറച്ചുകാലം കൊണ്ട് അവിടെ ഉണ്ടായ മാറ്റം നിരാശാ ജനകമാണ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച മുഹമ്മദ് യൂനുസ് ഇങ്ങനെയൊരു രാക്ഷസനായി മാറിയതെങ്ങിനെയെന്ന് മനസിലാകുന്നില്ല. ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍ ഉടനെ പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല. പിന്നിലുള്ളത് ഹിന്ദുവിരോധവും ഭാരത വിരോധവുമാണ്. ഭാരതവുമായുള്ള രക്തബന്ധം ബംഗ്ലാദേശ് തിരിച്ചറിയപ്പെടുമെന്ന് തന്നെ കരുതണമെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അരക്ഷിത കാലാവസ്ഥയില്‍ റാഡിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ പൊതുസമൂഹത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ രംഗത്തുവരുന്ന പൊതുസ്വഭാവമാണെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.മോഹന്‍ വര്‍ഗീസ് പറഞ്ഞു. രൂപീകരണകാലത്ത് ബംഗ്ലാദേശില്‍ 22 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കള്‍ 7.96 ശതമാനമായി കുറഞ്ഞെന്നും ജമാഅത്തെ ഇസ്ലാമി വരയ്ക്കുന്ന വരയിലൂടെയാണ് മുഹമ്മദ് യൂനൂസ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതത്തിൽ ന്യൂനപക്ഷ സ്‌നേഹം പറയുന്നവര്‍ തൊട്ടയല്‍ രാജ്യങ്ങളില്‍ നടക്കുന്ന പീഡനം കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഇത് രാഷ്ട്രീയ കക്ഷികളുടെയും ചില മതങ്ങളുടെയും കാപട്യമാണെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.മുഹമ്മദ് ഫക്രുദ്ദീന്‍ അലി പറഞ്ഞു. അന്യമത വിദ്വേഷത്തിലധിഷ്ഠിതമായ മതാധിപത്യമാണ് അപകടം. ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും കരച്ചില്‍ നമുക്കുള്ളില്‍ പിടച്ചിലാകണമെന്നും പ്രതിഷേധം തെരുവുകളിലേക്കെത്തിയാലേ പരിഹാരമാകൂവെന്നും ഫക്രുദ്ദീന്‍ അലി പറഞ്ഞു.

ബംഗ്ലാദേശും പശ്ചിമ ബംഗാളും യോജിപ്പിച്ച് ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനം ടി വി മാനേജിംഗ് അഡൈ്വസര്‍ ജി.കെ.സുരേഷ് ബാബു പറഞ്ഞു.

ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്.രമേശന്‍ അധ്യക്ഷത വഹിച്ചു. പ്രാന്ത ബൗദ്ധിക്ക് പ്രമുഖ് പി.ഉണ്ണികൃഷ്ണന്‍ ആമുഖഭാഷണം നടത്തി. ബംഗ്ലാദേശ് ന്യൂനപക്ഷ ഐക്യദാർഢ്യ സമിതി ഭാരവാഹികളായ അഖിലേഷ് വി സി സ്വാഗതവും സജിത്ത് നന്ദിയും രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന ആക്രമങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ഭാരത സർക്കാരും അന്തരാഷ്ട മനുഷ്യവകാശ സംഘടനകളും ഉടൻ ഇടപെടണമെന്നും യോഗം പ്രേമയതിലൂടെ ആവിശ്യപ്പെട്ടു.

ShareTweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies