VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

‘വികസിത ഭാരത’ത്തിനായി സ്വദേശി ചിന്തയും ഐക്യവും അനിവാര്യം

VSK Desk by VSK Desk
25 September, 2025
in കേരളം
ShareTweetSendTelegram

കോഴിക്കോട് : നവരാത്രി സർഗോത്സവത്തിന്റെ ഭാഗമായി നടന്ന സർഗസംവാദത്തിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നടത്തിയ പ്രസംഗം ദേശീയ ഐക്യത്തിന്റെയും സ്വദേശി ചിന്തയെ കുറിച്ച് ഊന്നിപ്പറഞ്ഞു. കേസരി ഭവനിൽ നക്കുന്ന സർഗ്ഗസംവാദം പരിപാടി നാലാം ദിവസം ഉദ്‌ഘാടനത്തിൽ , താൻ ഗവർണറായല്ല, സാധാരണ സ്വയംസേവകനായാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗവർണർ തന്റെ പ്രസംഗത്തിൽ ‘കേസരി’യുടെ യാത്രയെക്കുറിച്ച് വിശദീകരിച്ചു. അടിയന്തരാവസ്ഥ കാലത്ത് പോലും അടച്ചുപൂട്ടപ്പെട്ടിട്ടും പുനരുജ്ജീവിപ്പിക്കപ്പെട്ട ‘കേസരി’ ഇന്ന് കേരളത്തിലെ 70,000-ത്തിലധികം കുടുംബങ്ങളുടെ പിന്തുണയോടെ മുന്നോട്ടുപോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യധാരാ മാധ്യമങ്ങൾ ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളെ അവഗണിച്ചിരുന്നതാണ് ‘കേസരി’ പോലുള്ള മാധ്യമങ്ങളുടെ ആവശ്യകതയ്ക്ക് കാരണമായതെന്നും, 1949-50 കാലത്ത് ഗുരുജിയുടെ കേരള സന്ദർശനം ഒരു പത്രത്തിലും റിപ്പോർട്ട് ചെയ്യാതിരുന്നതിനെ ഉദാഹരണമാക്കി പരാമർശിച്ചു.

ദേശവിഭജനകാലത്തും സ്വാതന്ത്ര്യദിനത്തിലും ആർ.എസ്.എസിന്റെ സംഭാവനകൾ രേഖപ്പെടുത്തപ്പെടാതെ പോയെന്നും, മാധ്യമങ്ങൾ ‘അസ്പൃശ്യത’ പോലെ ആർ.എസ്.എസിനെ കൈകാര്യം ചെയ്തിരുന്നുവെന്നും ഗവർണർ വിമർശിച്ചു. ഇന്ന് ആർ.എസ്.എസിന്റെ ചിന്തകൾ പത്രപ്രവർത്തനം, രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലും വ്യാപിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് ഒന്നും ചെയ്യുന്നില്ല, സ്വയംസേവകരാണ് എല്ലാം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ സാംസ്കാരിക ഉന്നതിയെ പ്രകീർത്തിച്ച ഗവർണർ, ആദി ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കേരളം ദേശീയതലത്തിൽ മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, സാംസ്കാരിക പാരമ്പര്യങ്ങളെ രാഷ്ട്രീയ സൗകര്യത്തിനായി വിമർശിക്കുന്നവരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഗുരുപൂജയും ഭാരതമാതാവിനെയും എതിർക്കുന്നവർ ‘ശബരിമല’ ഭക്തരായി വേഷംകെട്ടുന്നത് രാഷ്ട്രീയ സൗകര്യത്തിനാണെന്ന് അദ്ദേഹം ആരോപിച്ചു.

2047-ഓടെ ‘വികസിത ഭാരത’ സ്വപ്നം സാക്ഷാത്കരിക്കണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ‘ഏകാത്മ മാനവ ദർശനം’ (ഇന്റഗ്രൽ ഹ്യൂമനിസം) അടിസ്ഥാനമാക്കി സമഗ്ര വികസനം ലക്ഷ്യമിടണമെന്നും, ‘അന്ത്യോദയ’ തത്ത്വം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും ആത്മനിർഭരത പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ മാത്രമേ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാകൂ എന്ന് ഗവർണർ ഓർമിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിന് എല്ലാവരുടെയും സംഭാവന ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നവരാത്രി ദിനങ്ങളിൽ ദുർഗാദേവിയോട് ശക്തി, ബുദ്ധി, ശാന്തി എന്നിവ പ്രാർഥിക്കണമെന്നും, സ്വദേശി ചിന്ത എല്ലാ മേഖലകളിലും പ്രയോഗിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. പരിപാടിയിൽ സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു

Tags: sabarimalagovernorkesari weekly
ShareTweetSendShareShare

Latest from this Category

ഉത്സവങ്ങള്‍ നല്‍കുന്ന ആത്മീയ സന്ദേശങ്ങള്‍ ഹൃദയങ്ങളെ തട്ടിയുണര്‍ത്തണം: അമ്മ

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ സഫല ബാല്യം ഒരുക്കുന്ന യജ്ഞമാണ് ബാലഗോകുലം : രമേഷ് പിഷാരടി

കേരള ലോക്ഭവന്‍ ആദ്യമായി കലണ്ടര്‍ പുറത്തിറക്കി

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഭൂമികൊള്ളയ്‌ക്ക് സര്‍ക്കാര്‍ശ്രമം: ഹിന്ദു ഐക്യവേദി

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും: കേന്ദ്രമന്ത്രി

അടല്‍ജിക്ക് ശ്രദ്ധാഞ്ജലി; രാഷ്‌ട്രപ്രേരണ സ്ഥല്‍ രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു

ബിഎംഎസിനെ ആഗോള തൊഴില്‍ ശക്തിയാക്കിയത് സമര്‍പ്പണഭാവം: ദത്താത്രേയ ഹൊസബാളെ

വിശ്വസംഘ ശിബിരം പൊതുപരിപാടി നാളെ

അയോദ്ധ്യയില്‍ പ്രതിഷ്ഠാ ദ്വാദശി: അന്നപൂര്‍ണ്ണ മന്ദിരത്തില്‍ 31ന് ധര്‍മ്മപതാക ഉയരും

തുല്യത ഉറപ്പാക്കുന്ന വികസനമാതൃക അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ഉത്സവങ്ങള്‍ നല്‍കുന്ന ആത്മീയ സന്ദേശങ്ങള്‍ ഹൃദയങ്ങളെ തട്ടിയുണര്‍ത്തണം: അമ്മ

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ സഫല ബാല്യം ഒരുക്കുന്ന യജ്ഞമാണ് ബാലഗോകുലം : രമേഷ് പിഷാരടി

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies