VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സേവന വാര്‍ത്തകള്‍

സേവാഭാരതിക്ക് വിലക്ക് കല്‍പിച്ച് ഇടതന്മാരായ മന്ത്രിമാര്‍

VSK Desk by VSK Desk
10 August, 2020
in സേവന വാര്‍ത്തകള്‍
ShareTweetSendTelegram

ഇടുക്കി: ദുരന്തമുഖങ്ങളില്‍ മാതൃകാപരമായ ഇടപെടലുകളിലൂടെ അനിതരസാധാരണമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് വിലക്ക് കല്‍പിച്ച് ഇടത് മന്ത്രിമാരും ഭരണകൂടവും. ദുരന്തം വീക്ഷിക്കാനായി ഇടത് മന്ത്രിമാര്‍ എത്തുന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന സേവാഭാരതി പ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞും സേവനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ടുമാണ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. പെട്ടിമുടിയിലെ ദുരന്തമേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോയ 75ഓളം സേവാഭാരതി പ്രവര്‍ത്തകരെ മൂന്നാര്‍ പെരിയവര പാലത്തിന് സമീപം വച്ച് പോലീസ് തടഞ്ഞു. രക്ഷാപ്രവര്‍ത്തനം ഇഴഞ്ഞ് നീങ്ങുമ്പോള്‍ ഇതിനായി പോകുന്ന പ്രവര്‍ത്തകരെ തടയരുതെന്നും കടത്തിവിടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ചെവികൊണ്ടില്ല. അഗ്‌നി രക്ഷാസേനയും ദുരന്തനിവാരണ സേനയും സേവാഭാരതിയും മാത്രമാണ് രക്ഷാദൗത്യത്തില്‍ പെട്ടിമുടിയിലുള്ളത്. പ്രതികൂല കാലവസ്ഥയെ അവഗണിച്ചാണ് സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം കര്‍മനിരതരായി സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതില്‍ സഹായവുമായി മുന്നില്‍ നിന്നു.

ദുരന്ത ദിവസം ഉച്ചയോടെ തന്നെ 20 പേര്‍ അടങ്ങുന്ന ആദ്യ സംഘം പെട്ടി മുടിയിലെത്തിയിരുന്നു. സേവാഭാരതിയുടെ സഹായത്തോടെയായിരുന്നു ആദ്യ ദിവസത്തെ രക്ഷാപ്രവര്‍ത്തനവും നടന്നത്. സേവാഭാരതി സംഘടന സെക്രട്ടറി ടി.ആര്‍. രഞ്ജിത്, സെക്രട്ടറി ടി.കെ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേവാഭാരതിയുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ ദുരന്തം പുറംലോകം അറിഞ്ഞത് വെള്ളിയാഴ്ച രാവിലെയാണ്. ദുരന്തത്തിന്റെ ആഴം മനസിലായപ്പോള്‍ തന്നെ വെള്ളിയാഴ്ച ഉച്ചയോടെ തന്നെ 20 പേര്‍ അടങ്ങിയ സേവാഭാരതി സംഘം ദുരന്ത സ്ഥലത്തെത്തി. ചെളിയും പാറ കഷണങ്ങളും കെട്ടിട അവശിഷ്ടങ്ങളും നിറഞ്ഞ മണ്ണിലെ രക്ഷാപ്രവര്‍ത്തനം ഏറെ ദൃഷ്‌കരമായിരുന്നു. മണ്‍കൂനക്കടിയില്‍ ജീവന്റെ തുടിപ്പ് തിരയുവാന്‍ പ്രവര്‍ത്തകര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഓരോ സ്ഥലത്ത് പരിശോധന നടത്തുമ്പോഴും ബന്ധുക്കളുടെ ചേതനയറ്റ ശരീരമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്ത് നില്‍ക്കുന്ന നിരവധി ആളുകളെയാണ് തങ്ങള്‍ക്ക് കാണാനായത്. ഇന്നലെ നൂറോളം പ്രവര്‍ത്തകരാണ് സേവന രംഗത്ത് ഉണ്ടായിരുന്നത്. വളരെയധികം ബുദ്ധിമുട്ടിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ ദിവസം ഒരു ജനപ്രതിനിധി ഇനിയാരും ജീവിച്ചിരിപ്പില്ല എന്ന് പറഞ്ഞെങ്കിലും തങ്ങള്‍ ജീവന്റെ ഒരംശം ഒരാളിലെങ്കിലും ഉണ്ടെങ്കില്‍ അവരെ രക്ഷിക്കാനാണ് പ്രയത്‌നിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ് സേവാഭാരതിക്കെതിരായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് വിജയരാഘവന്‍ ആരോപിച്ചത്. എന്നാല്‍ ദുരന്തബാധിതരെ രക്ഷിക്കുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന ബോധത്തോടെ സേവാഭാരതി പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് സേവനനിരതരായിരിക്കുകയാണ്.

Share7TweetSendShareShare

Latest from this Category

സേവാഭാരതി – കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്

നിർധനരായ വൃക്കരോഗികൾക്കായി ആരംഭിച്ച സഞ്ജീവനി ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു.

സ്നേഹ നികുഞ്ജം നാടിനു സമർപ്പിച്ചു; എട്ട് കുടുംബങ്ങൾക്ക് തണലേകി സേവാഭാരതി

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

‘സ്‌നേഹനികുഞ്ജം’ : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 23ന് താക്കോൽദാനം നിർവ്വഹിക്കും

വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാലിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകരായി സേവാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അറിവിന്റെ അശ്വമേധം നയിച്ച ഒരാള്‍

രാഷ്ട്ര നിര്‍മാണത്തില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക്: ദത്താത്രേയ ഹൊസബാളെ

പിഇബി മേനോന്‍ നിസ്വാര്‍ത്ഥ രാഷ്‌ട്രസ്‌നേഹത്തിന്റെ ശ്രേഷ്ഠമാതൃക: എസ്. സേതുമാധവന്‍

ശബരിമല മേൽശാന്തിയായി ഇ ഡി പ്രസാ​​ദ്, മാളികപ്പുറം മേൽശാന്തിയായി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു

കുതിച്ചുയർന്ന് ഭാരതത്തിന്റെ എയർ പവർ; ലോകത്തെ മൂന്നാമത്തെ വ്യോമസേനാ ശക്തിയായി ഭാരതം

ഹിന്ദുക്കള്‍ ഒന്നിച്ച് നിന്ന് സംസ്‌കാരത്തെ സംരക്ഷിക്കണം: സ്വാമി ചിദാനന്ദപുരി

പ്രകൃതി സൗഹൃദ സുസ്ഥിര ജീവിതത്തിനുള്ള മാർഗം ഭാരതത്തിന്നുണ്ട്: ഡോ. മോഹൻ ഭാഗവത്

ലോകത്തെ പവിത്രമാക്കുക ഭാരതത്തിന്റെ ചുമതല: സുരേഷ് ജോഷി

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies