ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നേറുന്നു. ശ്രീരാമൻെറയും സീതാദേവിയുടെയും വിഗ്രഹങ്ങൾ കൊത്തിയെടുക്കാനുള്ള രണ്ട് കൂറ്റൻ സാളഗ്രാമശിലകൾ അയോധ്യയിൽ എത്തി. നേപ്പാളിൽ നിന്നുള്ള ശിലകൾക്ക് അയോധ്യയിൽ വൻ വരവേൽപ്പാണ് നൽകിയത്.
വൈദികരും സന്യാസി വര്യന്മാരും ഭക്തരും ചേർന്ന് ശിലകളെ മാല ചാർത്തി സ്വീകരിച്ചു. മ്യാഗ്ഡി, മുസ്താങ് ജില്ലകളിലൂടെ ഒഴുകുന്ന കാളി ഗണ്ഡകിയുടെ തീരത്ത് മാത്രം കാണപ്പെടുന്ന സാളഗ്രാമശിലകൾ സീതയുടെ ജന്മസ്ഥലമായ നേപ്പാളിലെ ജനകപൂരിയിൽ നിന്ന് ട്രക്കുകളിലാണ് അയോദ്ധ്യയിലെത്തിച്ചത്.
കഴിഞ്ഞ ദിവസം ഗോരഖ്പൂരിൽ സ്വീകരണം നൽകി. ജനകപുരിയിലെ ദാമോദർ കുണ്ഡിൽ നിന്നാണ്ശിലകൾ കൊണ്ടുവന്നത്.
സമുദ്രനിരപ്പിൽ നിന്ന് 6,000 അടി ഉയരത്തിലാണ് ഈ സ്ഥലം. കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള രണ്ട് ശിലകൾക്കും കൂടി ഏകദേശം 34 ടൺ ഭാരമുണ്ട്. ഒന്നിന് 18 ടണ്ണും മറ്റൊന്നിന് 16 ടണ്ണും.
Discussion about this post