ചെന്നൈ: കേന്ദ്രസർക്കാരിന്‍റെ മുദ്രാ വായ്പയിലൂടെ ജീവിതം സമൃദ്ധമാക്കുന്നതിന്‍റെ കണക്കുകൾ പറയുകയാണ് തമിഴ് ഗ്രാമങ്ങളിലെ നെയ്ത്തുകാർ. ആറ് വർഷമായി രാജ്യത്ത് നെയ്ത്തുമേഖലയിൽ മുദ്രാ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥനം. ആറ് വർഷം കൊണ്ട് 508 കോടി രൂപയാണ് ഈ ഇനത്തിൽ തമിഴ്‌നാട്ടിലെ നെയ്ത്തുകാർക്ക് ലഭിച്ചത്. 2016-17ൽ 82.38 കോടി, 2017-18ൽ 90.12 കോടി, 2018-19ൽ 112 കോടി, 2019-20ൽ 87.32 കോടി, 70.15 കോടി, വായ്പകൾ. 2021-22ൽ 65.70 കോടി.
2022-23ൽ മുദ്ര പദ്ധതി പ്രകാരം 15,000 നെയ്ത്തുകാർക്ക് വായ്പ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 31 വരെ 11,508 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 6,377 അപേക്ഷകൾ പരിഗണിക്കുകയും 6,373 നെയ്ത്തുകാർക്ക് 31.08 കോടി രൂപ വായ്പ നൽകുകയും ചെയ്തു. കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഗണിച്ച് വേഗത്തിൽ വായ്പ അനുവദിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2016 ജൂണിലാണ് കേന്ദ്ര സർക്കാർ നെയ്ത്തുകാർക്കായി മുദ്ര വായ്പാ പദ്ധതി ആരംഭിച്ചത് വ്യക്തികൾക്ക് പരമാവധി 25,000 രൂപയും നെയ്ത്തുസംഘടനകൾക്ക് 20 ലക്ഷം രൂപയുമാണ് സബ്‌സിഡിയുള്ള വായ്പയായി നല്കുന്നത്. 6 ശതമാനം പലിശ ഈടാക്കും. യോഗ്യരായവർക്ക് മൂന്ന് വർഷത്തേക്ക് പലിശ ഇളവ് നൽകും ഈപദ്ധതിയിൽ.
Discussion about this post