VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കാറല്‍ മാര്‍ക്സി‍ന്‍റെ ആശയമാണ് സമൂഹത്തില്‍ വിള്ളലുണ്ടാക്കിയതെന്ന് തമിഴ്നാട് ‍ഗവര്‍ണര്‍ ആര്‍.എന്‍. രവി‍

VSK Desk by VSK Desk
28 February, 2023
in ഭാരതം
ShareTweetSendTelegram

ചെന്നൈ: കാറല്‍ മാര്‍ക്സിന്‍റെ ആശയമാണ് സമൂഹത്തില്‍  വിള്ളലുണ്ടാക്കിയതെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് ഒരു സമൂഹം എന്നാണ് മാര്‍ക്സ് പറഞ്ഞത്. ഇവിടെയും എല്ലാവരേയുള്ള സ്നേഹത്തോടെ ഉള്‍ക്കൊള്ളാനുള്ള കാഴ്ചപ്പാടല്ല മാര്‍ക്സിന്‍റെ ചിന്തകളില്‍ കാണുന്നത്. –  രവി  പറഞ്ഞു..

ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ സാമൂഹ്യ വ്യവസ്ഥ നശിപ്പിക്കേണ്ടതുണ്ട് എന്നാണ് 1952ല്‍ മാര്‍ക്സ് പറഞ്ഞത്. കാരണം കുരങ്ങന്മാരെയും പശുക്കളെയും ആരാധിക്കുന്ന ഒരു സമൂഹത്തിന് നിലനില്‍ക്കാനുള്ള മിടുക്കില്ലെന്നാണ് മാര‍്ക്സ് ഉദ്ഘോഷിച്ചത്. എന്നാല്‍ പ്രകൃതിയെ ഒരൊറ്റ ലോകമായി കാണുന്ന ഭാരതത്തിന്‍റെ വീക്ഷണം മാര്‍ക്സിന് മനസ്സിലാവില്ല. – ആര്‍.എന്‍. രവി പറഞ്ഞു.  

പാശ്ചാത്യദൈവശാസ്ത്രം, ഡാര്‍വിന്‍റെ സിദ്ധാന്തം, കാറല്‍  മാര്‍ക്സിന്‍റെ തൊഴിലാളി-മുതലാളി വര്‍ഗ്ഗത്തെക്കുറിച്ചുള്ള സിദ്ധാന്തം, റൂസ്സോയുടെ കരാര്‍ സിദ്ധാന്തം എന്നിവയാണ് ഇന്ത്യയെ നശിപ്പിച്ചതെന്നും രവി അഭിപ്രായപ്പെട്ടു.  

ചാള്‍സ്  ഡാര്‍വിന്‍ എന്ന വ്യക്തിയുടെ സിദ്ധാന്തമാണ് മിടുക്കുള്ളവരുടെ അതിജീവനം എന്ന ദര്‍ശനം. ഇത് കാടിന്‍റെ നിയമമാണ്. അവിടെ മറ്റുവരോടുള്ള സ്നേഹം നിലനിര്‍ക്കുന്നില്ല. എല്ലാവരും ഒരുപോലെ അഭിവൃദ്ധിപ്പെടുന്ന ഒന്നായിരിക്കണം നമ്മുടെ ആദര്‍ശം. പക്ഷെ ഇന്ത്യ ഇന്ന് ആരോഗ്യരംഗത്ത് എല്ലാവര്‍ക്കും ആരോഗ്യംഎന്ന സിദ്ധാന്തമാണ് പിന്തുടരുന്നത്. അല്ലാതെ സര്‍ക്കാരിന്‍റെ കയ്യിലുള്ള പണം കൂടുതലായിപണക്കാര്‍ക്ക് ചെലവഴിക്കുക എന്ന ഡാര്‍വിന്‍റെ കാടന്‍ നിയമമല്ല നമ്മള്‍ പിന്തുടരുന്നത് -ആര്‍.എന്‍.രവി പറഞ്ഞു.  

ഈ രാജ്യത്ത് ചിന്തകര്‍ ആരും ഇല്ലാത്തതുപോലെയാണ് അഭ്യസ്തവിദ്യര്‍ പാശ്ചാത്യലോകത്തെ ചിന്തകരും ദാര്‍ശനികരും  പറഞ്ഞതിനെ ഉദ്ധരിക്കുന്നതെന്നും രവി പറഞ്ഞു.  

നമ്മുടെ ബൗദ്ധികമേഖലയെ നിയന്ത്രിക്കുന്നത് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള ചിന്തകരുടെ കോളനിയായി മാറിയ അക്കാദമിക് പണ്ഡിതരാണ്. ഇവിടെ ദീന്‍  ദയാല്‍ ഉപാധ്യായ പോലുള്ള  ഭാരതീയ ചിന്തകരെ മാറ്റി നിര്‍ത്തി കാറല്‍ മാര്‍ക്സിനെയും റൂസ്സോയെയും എബ്രഹാം ലിങ്കനെയും ആരാധിക്കുകയാണ്.-  രവി പറഞ്ഞു.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ തമിഴ് പരിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു ആര്‍.എന്‍.രവി. കോളനിവല്‍ക്കരിക്കപ്പെട്ട മനസ്സില്‍ നിന്നും  കപട ബുദ്ധിജീവികളില്‍  നിന്നും ഭാരതത്തിലെ  ബൗദ്ധിക മേഖലയെഅടിയന്തരമായി  മോചിപ്പിക്കേണ്ടിയിരിക്കുന്നു.  കഴിഞ്ഞ ഏഴ് ദശകത്തോളം ഇന്ത്യയെ ഭരിച്ച ഇംഗ്ലീഷ്  വിദ്യാഭ്യാസം നേടിയ ഭാരതത്തിലെ വരേണ്യവര്‍ഗ്ഗത്തെയും അദ്ദേഹം  വിമര്‍ശിച്ചു.ജനസംഘവുമായി ബന്ധമുണ്ടെന്ന ഒറ്റക്കാരണത്താല്‍  ദീന്‍ദയാല്‍ ഉപാധ്യായ പോലുള്ള ചിന്തകരെ ഏറെക്കാലം അമര്‍ത്തിവെച്ചുവെന്നും രവി  പറഞ്ഞു.

പലപ്പോഴും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് എബ്രഹാം  ലിങ്കന്‍റെ ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടിയുള്ള എന്ന വാക്കുകള്‍ പലപ്പോഴും നമ്മുടെ നാട്ടിലെ നേതാക്കള്‍ പ്രസംഗിക്കാറുണ്ട്. പക്ഷെ ഇതേ വ്യക്തി സ്ത്രീകളെ വോട്ടു ചെയ്യാന്‍ അനുവദിച്ചിട്ടില്ല. കറുത്തവര്‍ഗ്ഗക്കാരെ മനുഷ്യരായി പരിഗണിച്ചിരുന്നില്ല. എബ്രഹാം ലിങ്കണാണ് അടിമത്വം നിര്‍മ്മാര്‍ജ്ജനം ചെയ്തത്  എന്ന് പറയുന്നു. പക്ഷെ അദ്ദേഹം പ്രസംഗിച്ചത് അടിമത്വത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന അവസാനത്തെ മനുഷ്യന്‍ താനായിരിക്കും എന്നാണ്. – രവി പറഞ്ഞു.  

 സ്വാതന്ത്ര്യം  ലഭിച്ചിട്ടും ഇന്ത്യ ശരിയായ വഴിക്ക് മുന്നേറിയില്ല. പാശ്ചാത്യ ദാര്‍ശനികരുടെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ ഇന്ത്യയെ രൂപപ്പെടുത്താന്‍  ശ്രമിച്ചത് വലിയ തെറ്റായി. ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ജാതിയുടെ എണ്ണം കൂടുകയാണ്.1951ല്‍ സെന്‍സസ് എടുത്തപ്പോള്‍ ഇന്ത്യയിലെ ജാതിയുടെ എണ്ണം ഇരട്ടിയായി. അങ്ങിനെ എല്ലാതരത്തിലും ഇന്ത്യയെ വിഭജിക്കുകയാണ്. 

Share14TweetSendShareShare

Latest from this Category

PM interaction with locals at Imphal, in Manipur on September 13, 2025.

കുഞ്ഞുങ്ങളെ ഓർത്ത് നിങ്ങൾ സമാധാനത്തിലേക്ക് തിരിയൂ: മണിപ്പുർ ജനതയോട് പ്രധാനമന്ത്രി മോദി

മൗറീഷ്യസ് പ്രധാനമന്ത്രി അയോദ്ധ്യയില്‍ ദര്‍ശനം നടത്തി

വീരചക്ര റിസ്വാന്‍ മാലിക്കിനെ ആദരിച്ച് ആര്‍എസ്എസ്

തീരുവകള്‍ക്ക് പിന്നില്‍ ഭാരതത്തിന്റെവളര്‍ച്ചയെ ഭയക്കുന്നവര്‍: ഡോ. മോഹന്‍ ഭാഗവത്

ഉപരാഷ്‌ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

നിയുക്ത ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ നാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭക്തിയും സ്നേഹവും പടര്‍ത്തി ശ്രീകൃഷ്ണജയന്തി ശോഭായാത്ര : നഗരവീഥികള്‍ കയ്യടക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും

അദ്ധ്യാപകര്‍ വഴികാട്ടികളാവണം: പ്രൊഫ. ഗീതാ ഭട്ട്

PM interaction with locals at Imphal, in Manipur on September 13, 2025.

കുഞ്ഞുങ്ങളെ ഓർത്ത് നിങ്ങൾ സമാധാനത്തിലേക്ക് തിരിയൂ: മണിപ്പുർ ജനതയോട് പ്രധാനമന്ത്രി മോദി

അയ്യപ്പസംഗമം : ലക്ഷ്യം വാണിജ്യ താൽപര്യം – ഭാരതീയ വിചാര കേന്ദ്രം

മൗറീഷ്യസ് പ്രധാനമന്ത്രി അയോദ്ധ്യയില്‍ ദര്‍ശനം നടത്തി

ശ്രീകൃഷ്ണജയന്തി : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാടെങ്ങും ശോഭായാത്രകൾ

വീരചക്ര റിസ്വാന്‍ മാലിക്കിനെ ആദരിച്ച് ആര്‍എസ്എസ്

തീരുവകള്‍ക്ക് പിന്നില്‍ ഭാരതത്തിന്റെവളര്‍ച്ചയെ ഭയക്കുന്നവര്‍: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies