VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി‍

VSK Desk by VSK Desk
6 June, 2023
in ഭാരതം
ShareTweetSendTelegram

ഭുവനേശ്വര്‍: ബാലാസോറിലെ ദുരന്തഭൂമിയില്‍ വിശ്രമമില്ലാത്ത അന്‍പത് മണിക്കൂറിന് ശേഷം ട്രാക്കുകള്‍ ക്രമീകരിച്ച് ആദ്യ ട്രെയിന്‍ കണ്‍മുന്നിലൂടെ പാഞ്ഞു പോകുമ്പോള്‍ അശ്വിനി വൈഷ്ണവ് കൈകൂപ്പി നിന്നു. ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് അദ്ദേഹം ഭാരത് മാതാ കി ജയ് വിളിച്ചു. ദുരന്തത്തില്‍ തകര്‍ന്നു പോയ ജീവിതങ്ങളെ ചേര്‍ത്തു പിടിച്ച് മൂന്ന് പകലും രാത്രിയും ബാലാസോറില്‍ ഉറക്കമില്ലാതെ നിലകൊണ്ട ഒരു കേന്ദ്രമന്ത്രിയെ അവിശ്വസനീയതയോടെയാണ് മാധ്യമങ്ങളും കണ്ടത്.

വെള്ളിയാഴ്ച ഗോവയില്‍ പഞ്ജിം- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്‍റെ ഫഌഗ് ഓഫ് ചടങ്ങിനെത്തിയതിന് പിന്നാലെയാണ് ബാലാസോര്‍ ദുരന്ത വാര്‍ത്ത അശ്വിനി വൈഷ്ണവിനെ തേടിയെത്തിയത്. പ്രാര്‍ത്ഥന എന്ന് ട്വീറ്റ് ചെയ്ത് അദ്ദേഹം വന്ന അതേ വിമാനത്തില്‍ ദല്‍ഹിക്ക് മടങ്ങി. പുലര്‍ച്ചെ മൂന്നിന് ഒഡീഷയിലേക്ക്. ഉറക്കം നഷ്ടമായ രാത്രി പിന്നിട്ട് വിശ്രമമില്ലാത്ത പകലിലേക്ക്. രക്ഷാപ്രവര്‍ത്തനത്തിലടക്കം കേന്ദ്രമന്ത്രിയുടെ നേതൃത്വം. റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണ ജീവനക്കാരെ വരെ ഒപ്പം കൂട്ടി എന്തിനുമിറങ്ങാന്‍ പ്രചോദിപ്പിച്ച്… ആകെ ആശയക്കുഴപ്പത്തിലും ആശങ്കയിലുമായിരുന്ന അവര്‍ അശ്വിനി വൈഷ്ണവിന്‍റെ സാന്നിധ്യത്തില്‍ ആത്മവിശ്വാസം വീണ്ടെടുത്തു… അര്‍ധരാത്രി പിന്നിട്ടപ്പോള്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ അടിയന്തരമായി വിളിച്ച് അടുത്ത പകലിന്‍റെ പ്രവര്‍ത്തനത്തിന് ആസൂത്രണം ചെയ്തു.

വിവരങ്ങള്‍ അന്വേഷിച്ച് പ്രധാനമന്ത്രിയുടെ വിളികള്‍, മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണങ്ങള്‍, ഉറ്റവരെ കണ്ടെത്താന്‍ അലമുറയോടെ എത്തുന്ന ബന്ധുക്കളുടെ ആശങ്കകള്‍…. എല്ലാവര്‍ക്കും മറുപടിയായി, ആശ്വാസമായി അശ്വിനി വൈഷ്ണവ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം റെയില്‍വെ ട്രാക്ക് ക്രമപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കും അദ്ദേഹം തന്നെ ചുക്കാന്‍ പിടിച്ചു. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ക്ഷീണം മാറ്റാന്‍ ഷിഫ്റ്റ് എടുത്തോളാന്‍ ഉപദേശിച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രി പിന്നിട്ടപ്പോള്‍ പ്രദേശത്തെത്തിയ മന്ത്രി ബാലാസോറില്‍ത്തന്നെ സജ്ജമാക്കിയ താത്കാലിക ഓഫീസിലേക്ക് പോലും മടങ്ങിയത് ഞായറാഴ്ച വൈകിട്ട് ഏഴിന്. ദുരന്തമുണ്ടായി 51 മണിക്കൂര്‍ പിന്നിട്ടപ്പോള്‍, രാത്രി 10.40ന് വിശാഖപട്ടണത്തു നിന്ന് റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റിലേക്ക് കല്‍ക്കരിയുമായി അശ്വിനി വൈഷ്ണവിന്‍റെ മുന്നിലൂടെ ആദ്യ ചരക്കുതീവണ്ടി പാഞ്ഞു. ‘സാധാരണഗതിയിലേക്ക്’ എന്ന അദ്ദേഹത്തിന്റെ ട്വീറ്റ് എല്ലാവര്‍ക്കും ആശ്വാസമായി.

ദുരന്തഭൂമി സന്ദര്‍ശിച്ച മമത ബാനര്‍ജിയടക്കമുള്ള നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് റെയില്‍വെ മന്ത്രിയുടെ പിഴവുകളെണ്ണി രാഷ്ട്രീയാരോപണങ്ങളുന്നയിക്കുമ്പോള്‍ അധികം അകലെയല്ലാതെ തെന്നിമാറിപ്പോയ ബോഗികളില്‍ കുടുങ്ങിക്കിടക്കുന്ന ജീവനുകളെ രക്ഷപ്പെടുത്തുന്നവര്‍ക്കൊപ്പം കഠിനപരിശ്രമത്തിലായിരുന്നു അദ്ദേഹം. ആരോപണങ്ങളും വ്യാജവാര്‍ത്തകളും നിറച്ച് രാഷ്ട്രീയ എതിരാളികള്‍ നടത്തിയ നാടകങ്ങളെ അദ്ദേഹം അവഗണിച്ചു. രാജിവയ്ക്കണമെന്ന് മുദ്രാവാക്യം വിളിച്ചവരെ പരിഗണിച്ചതേയില്ല. ഞങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നിട്ടില്ല എന്നു മാധ്യമപ്രവര്‍ത്തകരോട് പറയുമ്പോള്‍ അദ്ദേഹം വിതുമ്പി.

ഒഡീഷ കേഡറിലെ ഐഎഎസ് ഓഫീസറായ അശ്വിനി വൈഷ്ണവ് മുമ്പ് ഇതേ ബാലാസോറില്‍ കളക്ടറായിരുന്നു. വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ പിഎംഒയില്‍ ഡയറക്ടറായിരുന്നു. ഈ കാലത്ത് ബാലാസോറില്‍ ചുഴലി ദുരന്തം വിതച്ചപ്പോഴും അശ്വിനി വൈഷ്ണവിനായിരുന്നു ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ചുമതല.

പിന്നീട് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ അദ്ദേഹം വാജ്‌പേയി ചുമതലയൊഴിയും വരെ ആ സ്ഥാനത്ത് തുടര്‍ന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ആരോപണങ്ങളില്‍ കൂസാതെ ആക്ഷേപങ്ങളോട് നിസംഗനായി അശ്വിനി വൈഷ്ണവ്  പുലര്‍ത്തിയ സമാനതകളില്ലാത്ത പരിശ്രമങ്ങളാണ് മൂന്ന് നാള്‍ പിന്നിടുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ നിറയുന്നത്.

Share22TweetSendShareShare

Latest from this Category

23 മിനിറ്റിനുള്ളിൽ 9 ലക്ഷ്യങ്ങൾ നേടി; ഭാരതത്തിലെ നാശനഷ്ടങ്ങളുടെ ഒരു ഫോട്ടോയെങ്കിലും കാണിക്കൂ: അജിത് ഡോവൽ

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

23 മിനിറ്റിനുള്ളിൽ 9 ലക്ഷ്യങ്ങൾ നേടി; ഭാരതത്തിലെ നാശനഷ്ടങ്ങളുടെ ഒരു ഫോട്ടോയെങ്കിലും കാണിക്കൂ: അജിത് ഡോവൽ

ആത്മശക്തി പ്രകാശിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ ഗുരുക്കന്മാര്‍: മാതാ അമൃതാനന്ദമയി ദേവി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും; മാരാര്‍ജി ഭവന്‍  ഉദ്ഘാടനം നാളെ 

സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം: ABRSM

ഗുരുപൂർണിമയോടനുബന്ധിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയിൽ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ പ്രൊഫ. എം.കെ. സാനുവിനെ സംസ്ഥാന അധ്യക്ഷൻ ഡോ. എൻ. സി. ഇന്ദുചൂഢനും ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണനെ ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സംയോജകൻ എ. വിനോദും ആദരിച്ചപ്പോൾ. സി.ജി. രാജഗോപാൽ, മനോജ് മോഹൻ, കെ.ജി. ശ്രീകുമാർ, ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരി, സംസ്ഥാന സംയോജക് ബി.കെ. പ്രിയേഷ്‌കുമാർ തുടങ്ങിയവർ സമീപം.

ഗുരുപൂര്‍ണിമ: എംഎ സാറിനെയും സാനു മാഷിനെയും ആദരിച്ചു വിദ്യാഭ്യാസ വികാസകേന്ദ്രം

ശമ്പളം ചോദിച്ചവരെ വെടിവച്ച് കൊന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍: ശിവജി സുദര്‍ശന്‍

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരത്ത്

ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി വാര്‍ഷികം കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies