VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

യമുനാ നദി‍യിലെ ജലനിരപ്പ് താഴ്ന്നു; രണ്ട് ദിവസത്തേയ്ക്ക് കൂടി മഴ തുടർന്നേക്കും

VSK Desk by VSK Desk
15 July, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി : മഴയ്ക്ക് ശമനം ആയോതോടെ യമുനാ നദിയലെ ജലനിരപ്പും കുറയുന്നു. ശനിയാഴ്ച രാവിലെ 205.33 എന്ന നിലയിലാണ് ജലനിരപ്പുള്ളത്. എന്നാല്‍ ജലനിരപ്പ് കുറഞ്ഞെങ്കിലും വെള്ളപ്പൊക്ക ഭീഷണി അയഞ്ഞിട്ടില്ല. സംസ്ഥാനത്ത് രണ്ട് ദിവസത്തേയ്ക്ക് കൂടി നേരിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  

യമുനാ നദിയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കനത്ത മഴയെത്തുര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ദല്‍ഹിയിലെ വിവിധയിടങ്ങള്‍ വെള്ളത്തിനടിയിലാണ്. യമുനയിലെ ജലനിരപ്പ് വ്യാഴാഴ്ച 208.66 മീറ്റര്‍ എന്ന സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. 1978ല്‍ രേഖപ്പെടുത്തിയ 207.49 മീറ്ററായിരുന്നു ഇതിനു മുന്‍പുള്ള ഉയര്‍ന്ന ജലനിരപ്പ്.

ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നുവിട്ടതും ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നതിന് കാരണമായി. ചെങ്കോട്ട, കശ്മീരി ഗേറ്റ്, സുപ്രിംകോടതി, രാജ്ഘട്ട് തുടങ്ങി ദല്‍ഹിയിലെ പ്രധാനപ്പെട്ട മിക്കയിടങ്ങളിലും ജലം ഒഴുകിയെത്തി. കാല്‍ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും കോടികളുടെ നാശനഷ്ടമുണ്ടാവുകയും ചെയ്തു.  

അതേസമയം ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത അഞ്ചു ദിവസം കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇത് നദിയില്‍ വീണ്ടും ജലനിരപ്പ് ഉയരാന്‍ കാരണമായേക്കും.  സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. 17 ജില്ലകളിലായി 67000 പേരെ വെള്ളപ്പൊക്കം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി. മഴ തുടരുന്ന സാഹചര്യത്തില്‍ ബ്രഹ്‌മപുത്ര നദയിലെ ജലനിരപ്പ് അപകടകരമാം വിധത്തില്‍ ഉയരുകയാണ്.  

അതിനിടെ ഹിമാചല്‍ പ്രദേശിലെ പ്രളയക്കെടുതിക്കായി കേന്ദ്ര സര്‍ക്കാര്‍ 180 കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ കേന്ദ്ര വിഹിതമായി മുന്‍കൂറായി തന്നെ അഭ്യന്തരമന്തി അമിത് ഷാ ഫണ്ട് അനുവദിക്കുകയായിരുന്നു. ജനങ്ങള്‍ക്കുള്ള അടിയന്തിര സഹായമായാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. കൂടാതെ സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, വെള്ളപ്പൊക്കം, ഒറ്റപ്പെട്ട മഴ, മണ്ണിടിച്ചില്‍ എന്നിവ മൂലമുള്ള സാഹചര്യങ്ങള്‍ നേരിടുന്നതിനായി എല്ലാവിധ സാമ്പത്തിക സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ ഹിമാചല്‍ പ്രദേശിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രം ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. ഈ ടീമുകള്‍ ഈ മാസം 17ന് ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.  

Share1TweetSendShareShare

Latest from this Category

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

എല്ലാ സംസ്ഥാനങ്ങളിലും ഒരേ ശമ്പളഘടനയും വിരമിക്കൽ പ്രായവും വേണം: ബി.എം.എസ്

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ഹിന്ദു രാഷ്ട്രത്തിന്റെ നിലനിൽപ്പ് പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്: എം. സതീശൻ

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സംഘം വളർന്നത് ജനങ്ങളുടെ പിന്തുണയോടെ: എം ഗണേശൻ

എല്ലാ സംസ്ഥാനങ്ങളിലും ഒരേ ശമ്പളഘടനയും വിരമിക്കൽ പ്രായവും വേണം: ബി.എം.എസ്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies