VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് വൻ വിജയം

VSK Desk by VSK Desk
23 September, 2023
in ഭാരതം
ShareTweetSendTelegram

ന്യൂഡൽഹി: മൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടന്ന ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിൽ വിജയത്തേരോട്ടവുമായി എബിവിപി. നാല് പാനലുകളിൽ മൂന്നിലും വിജയം സ്വന്തമാക്കിയ എബിവിപി സ്ഥാനാർത്ഥികൾ സർവകലാശാലയിൽ വീണ്ടും ഭരണമുറപ്പിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പാനലുകളിലേക്കായിരുന്നു മത്സരം. ആകെ 24 സ്ഥാനാർത്ഥികളായിരുന്നു നാല് പാനലുകളിലേക്കായി മത്സരിച്ചത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എബിവിപിയുടെ തുഷാർ ദേധയ്‌ക്ക് ഓരോ റൗണ്ടുകൾ കഴിയുന്തോറും വൻ തോതിലാണ് ഭൂരിപക്ഷം ഉയർന്നത്. ഇരുപതിനായിരത്തിലധികം വോട്ടുകൾ നേടിയ തുഷാർ 8000ലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് എബിവിപിയും എൻഎസ്‌യുവും കാഴ്ചവച്ചത്. പല ഘട്ടങ്ങളിലും ലീഡ് നില മാറിമറിഞ്ഞിരുന്നു. ഒടുവിൽ 1000ത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് എബിവിപിയുടെ സുശാന്ത് ധൻകറിനെ എൻഎസ്‌യു സ്ഥാനാർത്ഥി മറികടന്നു. സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എബിവിപിയുടെ അപരാജിത, വൻ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് അപരാജിത് നേടിയത്. ജോയിന്റ് സെക്രട്ടറിയായി മത്സരിച്ച സച്ചിൻ ബൈസ്ലയും ഉയർന്ന ഭൂരിപക്ഷത്തിന് വിജയം സ്വന്തമാക്കി.

സർവകലാശാല യൂണിയന് പുറമേ വിവിധ കോളേജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലും വൻ മുന്നേറ്റമാണ് എബിവിപി കാഴ്ചവച്ചത്. ആകെയുള്ള 52ൽ 32 കോളേജുകളിലും എബിവിപി യൂണിയൻ ഭരണമുറപ്പിച്ചു.

കേന്ദ്രസർക്കാരിന്റെ വനിതാ സംവരണ ബിൽ അടക്കമുള്ള നടപടികൾ വിദ്യാർത്ഥികൾക്കിടയിൽ എബിവിപിയോടുള്ള താത്പര്യം നിലനിർത്താൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. കൂടാതെ എബിവിപി പുറത്തിറക്കിയ പ്രകടനപത്രികയിലെ നിലപാടുകളോടും മികച്ച പിന്തുണയാണ് വിദ്യാർത്ഥികൾ രേഖപ്പെടുത്തിയത്. ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, എസ്ഇ, എസ്ടി, ഒബിസി വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് തുക ഉയർത്തൽ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രകടനപത്രികയിലുണ്ടായിരുന്നത്. സർവകലാശാലയ്‌ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലും വൺ കോഴ്‌സ്-വൺ ഫീ, പരമാവധി വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ സൗകര്യമുള്ള കോളേജുകൾ, എല്ലാ കോളേജിലും ഗേൾസ് ഹോസ്റ്റൽ, ഗതാഗത സൗകര്യത്തിനായി യൂണിവേഴ്‌സിറ്റി പ്രത്യേക ബസുകൾ, കോളേജിലും ഹോസ്റ്റലുകളിലും സൗജന്യ വൈ-ഫൈ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ലൈബ്രറിയും ഇ-ലൈബ്രറിയും അടക്കമുള്ള ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് എബിവിപി വാഗ്ദാനം ചെയ്തിരുന്നു.

2019ലായിരുന്നു ഡൽഹി സർവകലാശാലയിൽ ഒടുവിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നത്. കൊറോണ മഹാമാരി മൂലം 2020ലും 2021ലും തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. അക്കാദമിക് കലണ്ടറിൽ വന്ന തടസങ്ങൾ മൂലം 2022ലും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള നാല് സീറ്റുകളിൽ മൂന്നും എബിവിപി നേടിയിരുന്നു. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ വൻ ഭൂരിപക്ഷത്തിലാണ് ഇത്തവണ എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന തിരിഞ്ഞെടുപ്പിൽ ഏഴ് തവണയും പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയത് എബിവിപി സ്ഥാനാർത്ഥികളാണ്. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ദേശീയ രാഷ്‌ട്രീയത്തിൽ ഏറെ പ്രതിഫലനം ഉണ്ടാക്കിയിട്ടുള്ളതാണ് ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പ് ഫലമെന്നതാണ് ചരിത്രം.

Share11TweetSendShareShare

Latest from this Category

വിജയദശമി പരിപാടികളില്‍ പങ്കെടുത്തത് 32.45 ലക്ഷം ഗണവേഷധാരികള്‍; സംഘശതാബ്ദിയില്‍ രാജ്യത്ത് 80000 ഹിന്ദുസമ്മേളനങ്ങള്‍

ജാതിവ്യത്യാസത്തിന്റെ പൂച്ചയ്ക്ക് മണികെട്ടണം: സര്‍കാര്യവാഹ്

ഗുരു തേഗ് ബഹാദൂറിന്റെയും വീര ബിര്‍സയുടെയും സ്മരണകള്‍ പ്രേരണയാകണം: ആര്‍എസ്എസ്

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക്കിന് തുടക്കം

The President of India, Smt Droupadi Murmu takes a sortie in a Rafale aircraft at Air Force Station, Ambala, in Haryana on October 29, 2025.

അഭിമാനമായി ഭാരതത്തിന്റെ പെൺകരുത്ത്; സുഖോയ്‌ക്ക് പിന്നാലെ റഫാൽ യുദ്ധ വിമാനത്തിൽ പറന്ന് രാഷ്‌ട്രപതി

ആര്‍എസ്എസ് പരിപാടികൾ തടയാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പ്രകൃതി രക്ഷാ സുപോഷണവേദി സെമിനാർ അഞ്ചിന്

വിജയദശമി പരിപാടികളില്‍ പങ്കെടുത്തത് 32.45 ലക്ഷം ഗണവേഷധാരികള്‍; സംഘശതാബ്ദിയില്‍ രാജ്യത്ത് 80000 ഹിന്ദുസമ്മേളനങ്ങള്‍

ജാതിവ്യത്യാസത്തിന്റെ പൂച്ചയ്ക്ക് മണികെട്ടണം: സര്‍കാര്യവാഹ്

ജബല്‍പൂരില്‍ ചേരുന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യാകാരി മണ്ഡല്‍ ബൈഠക്കില്‍ മാനനീയ സര്‍കാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാളെ നല്കിയ പ്രസ്താവന

വന്ദേമാതരം ഭിന്നതകള്‍ക്കെതിരെ ഏകതയുടെ മന്ത്രം: ആര്‍എസ്എസ്

ശ്രീ ഗുരു തേഗ്ബഹദൂര്‍: ഭാരത പാരമ്പര്യത്തിലെ തിളങ്ങുന്ന താരകം

ധർത്തി ആബ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികം

ഗുരു തേഗ് ബഹാദൂറിന്റെയും വീര ബിര്‍സയുടെയും സ്മരണകള്‍ പ്രേരണയാകണം: ആര്‍എസ്എസ്

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies