VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അമര സോദരര്‍ക്ക് അയോദ്ധ്യാ ക്ഷണപത്രം സമര്‍പ്പിച്ച് പൂര്‍ണിമ

VSK Desk by VSK Desk
9 January, 2024
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിനുള്ള ക്ഷണപത്രം ഏറ്റുവാങ്ങി പൂര്‍ണിമ കോഠാരി, രാമിന്റെയും ശരത്തിന്റെയും ചിത്രത്തിനു മുന്നില്‍ സമര്‍പ്പിച്ചു. ഹൃദയം വിതുമ്പിയെങ്കിലും അവള്‍ കണ്ണീര്‍ പൊഴിച്ചില്ല. ഇത് അഭിമാന മുഹൂര്‍ത്തമെന്നായിരുന്നു പൂര്‍ണിമയുടെ പ്രതികരണം.

മുലായംസിങ് യാദവിന്റെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് 1990ലെ പ്രതീകാത്മക കര്‍സേവ പൂര്‍ത്തീകരിച്ചത് പൂര്‍ണിമയുടെ സഹോദരര്‍ രാം കോഠാരിയും ശരത് കോഠാരിയുമായിരുന്നു. ശരത് തര്‍ക്കമന്ദിരത്തിനു മുകളില്‍ കാവിപതാക പാറിച്ചു. രാം വന്ദേമാതരം മുഴക്കി. ലോകം ആ വാര്‍ത്ത കേട്ടത് ആവേശത്തോടെയാണ്. നവംബര്‍ രണ്ടിന് അയോദ്ധ്യയില്‍ രാമനാമ സങ്കീര്‍ത്തന റാലി നയിച്ച കോഠാരി സഹോദരന്മാരെ പോലീസ് വെടിവച്ചുവീഴ്‌ത്തി.

പ്രാണനെക്കാള്‍ പ്രിയരായ സഹോദരന്മാര്‍ രാമകാര്യ പൂര്‍ത്തീകരണത്തിന് ശേഷമാണ് ബലിദാനികളായതെന്ന് പൂര്‍ണിമ ചൂണ്ടിക്കാട്ടുന്നു. അവര്‍ കര്‍സേവയ്‌ക്കു പോകുംമുമ്പായിരുന്നു പൂര്‍ണിമയുടെ വിവാഹ നിശ്ചയം. ആ ധീരബലിദാനത്തിനു ശേഷം രാമക്ഷേത്രം സാധ്യമാകും വരെ വിവാഹം വേണ്ടെന്ന് പൂര്‍ണിമ ശപഥമെടുത്തു…

‘നവംബര്‍ രണ്ടിന്റെ രാത്രിയില്‍ നഗരത്തില്‍ നിന്ന് താമസിച്ചാണ് അച്ഛന്‍ ഹിരാലാല്‍ വീട്ടിലെത്തിയത്. അരമുറി ചപ്പാത്തി കഴിച്ച് അദ്ദേഹം മുറിയില്‍ കയറി. അമ്മയോടും എന്നോടും ഒന്നും മിണ്ടിയില്ല. അയോദ്ധ്യയിലേക്കു പോയ മക്കളെ ഓര്‍ത്ത് അമ്മ പ്രാര്‍ത്ഥനയിലായിരുന്നു. ദൂരദര്‍ശനില്‍ മുലായംസിങ്ങിന്റെ പ്രസ്താവനകളല്ലാതെ ഒന്നുമുണ്ടായിരുന്നില്ല. പിറ്റേന്ന് വീട്ടിലെത്തിയ അമ്മാവന്‍മാര്‍ നിശ്ശബ്ദരായിരുന്നു. ആ യാഥാര്‍ത്ഥ്യത്തിലേക്ക് ഞങ്ങള്‍ പതുക്കെയാണ് എത്തിച്ചേര്‍ന്നത്.

എനിക്ക് രാമിനെയും ശരത്തിനെയും നന്നായറിയുമായിരുന്നു. വിജയം അല്ലെങ്കില്‍ ബലിദാനം എന്ന് അവര്‍ പലപ്പോഴും പറയും. തര്‍ക്ക മന്ദിരത്തിന്റെ താഴികക്കുടത്തില്‍ കാവിക്കൊടി പാറിച്ചത് ശരതും രാമുമാണെന്നറിഞ്ഞപ്പോള്‍ ബലിദാനത്തിന്റെ അടങ്ങാത്ത നീറ്റലിലും ഞാന്‍ ആവേശഭരിതയായി… ഞങ്ങളുടെ ലോകത്തുനിന്ന് അവര്‍ പോയെന്ന അറിവിലേക്കെത്താന്‍ ഞാന്‍ പിന്നെയും സമയമെടുത്തു. രാമക്ഷേത്രം പൂര്‍ത്തിയാകും വരെ വിവാഹം വേണ്ടെന്ന് അച്ഛനമ്മമാരോടു പറഞ്ഞു. അവര്‍ ഒന്നും മിണ്ടിയില്ല.
1992 ഡിസംബര്‍ ആറിന് തര്‍ക്കമന്ദിരം തകര്‍ന്നതിനു ശേഷം അശോക് സിംഘല്‍ജി വീട്ടിലെത്തി. ബാലകരാമന് താത്കാലികക്ഷേത്രം നിര്‍മിച്ചെന്നും തീരുമാനം തിരുത്തണമെന്നും രാമും ശരത്തും അതാണാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞാനും അമ്മയും 91നു ശേഷം എല്ലാ വര്‍ഷവും അയോദ്ധ്യയില്‍ പോകും. അവര്‍ ജീവന്‍ ബലിയര്‍പ്പിച്ച രാമപാതയിലൂടെ നടക്കും. രാംലല്ലയെ തൊഴുതുമടങ്ങും. അമ്മയ്‌ക്ക് കണ്ണീരൊഴുക്കാതെ അവിടെ നില്‍ക്കാനാകില്ല. ഒരിക്കല്‍ അയോദ്ധ്യയിലെത്തിയപ്പോള്‍ സുരക്ഷാ സൈനികരിലൊരാള്‍ അമ്മയുടെ കാല്‍ തൊട്ട് തൊഴുതു. അയാള്‍ കരയുന്നുണ്ടായിരുന്നു. എന്റെ സഹോദരങ്ങള്‍ അമരരാണെന്നതിനപ്പുറം അഭിമാനം വേറെന്താണ്? 2020ല്‍ ഭൂമിപൂജയ്‌ക്കു പോയി. പ്രാണപ്രതിഷ്ഠയ്‌ക്കു പോകാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍’, പൂര്‍ണിമ പറഞ്ഞു.

Tags: Ayodya
Share22TweetSendShareShare

Latest from this Category

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies