VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
26 August, 2025
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ന്യൂദല്‍ഹി: സംഘപ്രവര്‍ത്തനം അര്‍ത്ഥപൂര്‍ണമാകുന്നത് ഭാരതം വിശ്വഗുരുവായിത്തീരുമ്പോഴാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതകേന്ദ്രിതമായാണ് സംഘം സ്ഥാപിക്കപ്പെട്ടത്. സംഘ പ്രാര്‍ത്ഥനയുടെ അവസാന വരിയായ ‘ഭാരത് മാതാ കീ ജയ്’ എന്നതാണ്  പ്രവര്‍ത്തനത്തിനുള്ള പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ദല്‍ഹി വിജ്ഞാന്‍ഭവനില്‍ നൂറ് വര്‍ഷത്തെ സംഘയാത്ര- പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ ത്രിദിന പ്രഭാഷണപരമ്പരയുടെ ആദ്യദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സംഘത്തിന്റെ ഉയര്‍ച്ചയുടെ പ്രക്രിയ മന്ദഗതിയിലാണ്. അദേ സമയം സുദീര്‍ഘവുമാണ്. നിലയ്ക്കാതെ അത് ഇപ്പോഴും തുടരുകയാണ്. സംഘം ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതിന്റെ സാരാംശം ‘വസുധൈവ കുടുംബകം’ എന്നതാണ്. ക്രമാനുഗതമായ ഈ വികാസത്തില്‍, സംഘം ഗ്രാമത്തെയും സമാജത്തെയും രാഷ്ട്രത്തെയും സ്വന്തമാണെന്ന് കണക്കാക്കുന്നു. സംഘ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്വയംസേവകരാണ്  നടത്തുന്നത്. അവര്‍ തന്നെയാണ് പുതിയ പ്രവര്‍ത്തകരെ തയ്യാറാക്കുന്നതും, മോഹന്‍ ഭാഗവത് പറഞ്ഞു.
രാഷ്ട്രത്തിന്റെ നിര്‍വചനം അധികാരത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. നമ്മള്‍ പാരതന്ത്ര്യത്തിലമര്‍ന്നിരുന്നപ്പോഴും രാഷ്ട്രം ഉണ്ടായിരുന്നു. ‘നേഷന്‍’ എന്ന ഇംഗ്ലീഷ് പദം ‘സ്റ്റേറ്റ്’ എന്നതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭാരത രാഷ്ട്രം എന്ന ആശയം അധികാരവുമായി ബന്ധപ്പെട്ടതല്ല.

1857-ല്‍ സ്വാതന്ത്ര്യത്തിനായുള്ള ആദ്യ ശ്രമം പരാജയപ്പെട്ടുവെങ്കിലും അത് ഒരു പുതിയ അവബോധം ഉണര്‍ത്തിയെന്ന് സ്വാതന്ത്ര്യസമരത്തെയും അതിനുശേഷം ഉയര്‍ന്നുവന്ന പ്രത്യയശാസ്ത്രങ്ങളുടെ വികാസത്തെയും പരാമര്‍ശിച്ച് സര്‍സംഘചാലക് പറഞ്ഞു. ഒരുപിടി ആളുകള്‍ക്ക് നമ്മെ എങ്ങനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന ചിന്ത ഉയര്‍ന്നുവന്നു. ഭാരതീയര്‍ക്ക് രാഷ്ട്രീയ ധാരണയില്ലെന്ന മറ്റൊരു ആശയവും ഉയര്‍ന്നു. ഈ ആവശ്യം മൂലമാണ് കോണ്‍ഗ്രസ് വന്നത്, എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം, ഇത്തരത്തിലുള്ള ആശയവിചാരധാരയെ ശരിയാം വിധം മുന്നോട്ടുകൊണ്ടുപോകാന്‍ അതിന് ആയില്ല. ഇത് ഒരു ആരോപണമല്ല, വസ്തുതയാണ്. സ്വാതന്ത്ര്യാനന്തരം, ഒരു ധാര സാമൂഹിക തിന്മകളെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ച് ഊന്നിപ്പറഞ്ഞപ്പോള്‍, മറ്റൊരു ധാര അതിന്റെ ഉത്ഭവത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചു. സ്വാമി ദയാനന്ദ സരസ്വതിയും സ്വാമി വിവേകാനന്ദനും ഈ ആശയം മുന്നോട്ട് കൊണ്ടുപോയി.

സമൂഹത്തിലെ ദുഷ്പ്രവണതകള്‍ നീക്കം ചെയ്യാതെ ഒരു പരിശ്രമവും ഫലം കാണില്ലെന്ന് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറും മറ്റ് മഹത്തുക്കളും വിശ്വസിച്ചിരുന്നു. വീണ്ടും വീണ്ടും അടിമത്തത്തിലേക്ക് വീഴുന്നത് സമൂഹത്തില്‍ ആഴത്തിലുള്ള പോരായ്മകളുണ്ടെന്നതിന്റെ സൂചനയാണ്. താന്‍ തന്നെ ഈ ദിശയില്‍ പ്രവര്‍ത്തിക്കുമെന്ന് ഹെഡ്ഗേവാര്‍ജി തീരുമാനിച്ചു. 1925ല്‍ സംഘം സ്ഥാപിച്ചതിലൂടെ, മുഴുവന്‍ ഹിന്ദു സമൂഹത്തെയും സംഘടിപ്പിക്കുക എന്ന ലക്ഷ്യം അദ്ദേഹം മുന്നോട്ടുവച്ചു.

ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം മതപരം മാത്രമല്ല, രാഷ്ട്രത്തോടുള്ള ഉത്തരവാദിത്തബോധവുമാണ്. ഈ പേര് മറ്റുള്ളവര്‍ നല്‍കിയതാണ്, പക്ഷേ നമ്മള്‍ എപ്പോഴും നമ്മെത്തന്നെ ഒരു നരവംശശാസ്ത്ര വീക്ഷണകോണില്‍ നിന്ന് കണ്ടിട്ടുണ്ട്. മനുഷ്യനും മാനവികതയും സൃഷ്ടിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പരസ്പരം സ്വാധീനിക്കുന്നുവെന്നും നമ്മള്‍ വിശ്വസിക്കുന്നു. ഹിന്ദു എന്നാല്‍ ഉള്‍പ്പെടുത്തലാണ്, ഉള്‍പ്പെടുത്തലിന് പരിധിയില്ല. സ്വന്തം പാതയില്‍ത്തന്നെ നടക്കുകയും  മറ്റുള്ളവരെ മാറ്റുകയും ചെയ്യാത്ത ഒരാളാണ് ഹിന്ദു.  മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്ന, അതിനെ അപമാനിക്കാത്ത  പാരമ്പര്യവും സംസ്‌കാരവും ഉള്ളവര്‍ ഹിന്ദുക്കളാണ്. ഹിന്ദു സമൂഹത്തെ മുഴുവന്‍ സംഘടിപ്പിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.

ഭാരതത്തിന്റെ സ്വഭാവം സംഘര്‍ഷത്തിന്റെയല്ല, സമന്വയത്തിന്റെതാണ്. ഭാരതത്തിന്റെ ഐക്യത്തിന്റെ രഹസ്യം ആത്മപരിശോധനയുടെ പാരമ്പര്യത്തിലാണ്. നമ്മള്‍ സത്യത്തെ തെരഞ്ഞ് പുറത്തേക്ക് നോക്കുന്നതിനുപകരം ഉള്ളിലേക്ക് നോക്കി. വ്യത്യസ്ത രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടാലും എല്ലാത്തിലും ഒരേ ഘടകം ഉണ്ടെന്ന് ഈ ദര്‍ശനം നമ്മെ പഠിപ്പിച്ചു.

ഭാരതമാതാവിലും പൂര്‍വികരിലും വിശ്വസിക്കുന്നവരാണ് യഥാര്‍ത്ഥ ഹിന്ദു. ചിലര്‍ സ്വയം ഹിന്ദുവായി കരുതുന്നു, ചിലര്‍ സ്വയം ഭാരതീയര്‍ അല്ലെങ്കില്‍ സനാതനികള്‍ എന്ന് വിളിക്കുന്നു. വാക്കുകള്‍ മാറിയേക്കാം, പക്ഷേ അവയ്ക്ക് പിന്നില്‍ ഭക്തിയുടെയും ആദരവിന്റെയും വികാരമുണ്ട്. ഭാരതത്തിന്റെ പാരമ്പര്യവും ഡിഎന്‍എയും എല്ലാവരെയും ബന്ധിപ്പിക്കുന്നു. വൈവിധ്യത്തില്‍ ഏകത്വം നമ്മുടെ സ്വത്വമാണ്. മുമ്പ് അകലം പാലിച്ചിരുന്ന ആളുകള്‍ ക്രമേണ സ്വയം ഹിന്ദുക്കള്‍ എന്ന് വിളിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു എന്ന് മാത്രം പറയണമെന്ന് നമ്മള്‍ പറയുന്നില്ല. ഹിന്ദു എന്ന വാക്കിന്റെ ഉള്ളടക്കത്തില്‍ ഭാരതമാതാവിനോടുള്ള ഭക്തിയും പൂര്‍വികരുടെ പാരമ്പര്യവുമുണ്ട്. ഈ രാജ്യത്തെ ജനങ്ങളുടെ ഡിഎന്‍എ നാല്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ തന്നെ അങ്ങനെ തന്നെയായിരുന്നു. ഹിന്ദു രാഷ്ട്രം എന്നാല്‍ ആരെയെങ്കിലും ഒഴിവാക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്, അദ്ദേഹം പറഞ്ഞു.

സമാജത്തിന്റെ ഉന്നമനത്തിനായി സംഘം രണ്ട് വഴികള്‍ സ്വീകരിക്കുന്നു. ഒന്നാമതായി, വ്യക്തിനിര്‍മാണം. രണ്ടാമതായി, അവരിലൂടെ സമാജ പരിവര്‍ത്തനം. വ്യക്തിത്വ വികസനമാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ബാഹ്യ സ്രോതസ്സുകളെ ആശ്രയിക്കാതെ, സ്വയംസേവകരുടെ വ്യക്തിപരമായ സമര്‍പ്പണത്തിലാണ് സംഘത്തിന്റെ പ്രത്യേകത. ഗുരുദക്ഷിണ’ എന്നത് സംഘത്തിന്റെ പ്രവര്‍ത്തന സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണ്, അതിലൂടെ ഓരോ സന്നദ്ധപ്രവര്‍ത്തകനും സംഘടനയോടുള്ള തന്റെ വിശ്വാസവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നു, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

സംഘത്തെക്കുറിച്ച് സത്യവും കൃത്യവുമായ വിവരങ്ങള്‍ സമൂഹത്തില്‍ എത്തണമെന്നതാണ് മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പര കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2018-ലും സമാനമായ പരിപാടി സംഘടിപ്പിച്ചിരുന്നു. സംഘത്തിന്റെ സ്വരൂപം കഴിയുന്നത്ര ആളുകളിലേക്ക് എത്തുന്നതിനായി ഇത്തവണ രാജ്യത്ത് നാല് കേന്ദ്രങ്ങളില്‍ ഇതേപരിപാടി സംഘടിപ്പിക്കും.
സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ഉത്തരക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാല്‍, ദല്‍ഹി പ്രാന്ത സംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍ എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies