VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഇന്ന് ഭരണഘടനാ ദിനം: രാഷ്‌ട്രത്തിന്റെ ആത്മാവ്

VSK Desk by VSK Desk
26 November, 2025
in ഭാരതം
Share
Tweet
SendTelegram

ഭാരതത്തിന്റെ ആത്മാവാണ് നമ്മുടെ ഭരണഘടന. ജനാധിപത്യത്തിന്റെ അമൂല്യവുമായ പൈതൃകവുമാണത്. അത് കേവലം ഭരണഘടനാ രേഖ മാത്രമല്ല. നീതി, സമത്വം, സ്വാതന്ത്ര്യം, സംസ്‌കാരം, ഭാഷ എന്നിവയുടെ പ്രകാശഗോപുരം കൂടിയാണ്. ഭരണഘടനയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ അതിലെ നിയമങ്ങള്‍, ആര്‍ട്ടിക്കിളുകള്‍ എന്നിവയെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ റിപ്പബ്ലിക്കായി ശക്തിപ്പെടുത്തുന്നതിനുള്ള മഹത്തായ ദര്‍ശനം, സുസ്ഥിര പരിശ്രമം എന്നിവയെക്കുറിച്ചു കൂടിയാണ്.

ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയാണ് ഭാരതത്തിന്റേത്. അതില്‍ 470 ആര്‍ട്ടിക്കിളുകളും, 25 ഭാഗങ്ങളും, 12 ഷെഡ്യൂളുകളും 106 ഭേദഗതികളും ഉള്‍പ്പെടുന്നു. അത് രാജ്യത്തിന്റെ സമഗ്രതയും സങ്കീര്‍ണതകളും വെളിവാക്കുന്നു.

രണ്ട് വര്‍ഷവും പതിനൊന്ന് മാസവും പതിനെട്ട് ദിവസത്തെയും അധ്വാനത്തിനുശേഷം 1949 നവംബര്‍ 26 ന് ഭരണഘടനാ അസംബ്ലി ഇത് അംഗീകരിക്കുകയും 1950 ജനുവരി 26 ന് പ്രാബല്യത്തില്‍ വരികയും ചെയ്തു. ഈ രേഖ തയ്യാറാക്കുന്ന പ്രക്രിയ വളരെ ശ്രമകരമായിരുന്നു മാത്രമല്ല, സൗഹൃദം, സമവായം, ഭൂരിപക്ഷം എന്നീ ജനാധിപത്യ മൂല്യങ്ങളുടെ അത്ഭുതകരമായ പ്രകടനത്തിനും സാക്ഷ്യം വഹിച്ചു.

അവകാശങ്ങള്‍ മാത്രമല്ല, ചില ഉത്തരവാദിത്തങ്ങളും ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്നു. നമ്മുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും അവബോധം പ്രകടമാക്കിയാല്‍ മാത്രമേ ജനാധിപത്യം വിജയിക്കൂ.

ഭരണഘടനാ നിര്‍മാണ വേളയില്‍, പല സംഭവങ്ങളിലും ദേശസ്‌നേഹത്തിന്റേയും സമര്‍പ്പണത്തിന്റേയും ചില സ്ഫുരണങ്ങള്‍ നമുക്ക് കാണാം. ഉദാഹരണത്തിന്, ഭരണഘടനാ അസംബ്ലിയുടെ ചെയര്‍മാന്‍ ഡോ. രാജേന്ദ്ര പ്രസാദ്, സഭയുടെ യോഗം നടക്കുമ്പോള്‍, അംഗങ്ങളുടെ വ്യത്യസ്ത ഭാഷകളും ആശയങ്ങളും ഒരുമിച്ച് ബന്ധിപ്പിക്കുന്നതില്‍ പ്രതിബന്ധത പുലര്‍ത്തി. ഈ മനോഭാവത്തിലാണ് എല്ലാ ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ ഭരണഘടനയില്‍ ബോധപൂര്‍വ്വം ഉള്‍പ്പെടുത്തിയത്. ബാബാസാഹേബ് അംബേദ്കര്‍ ദലിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും തുല്യത ഉറപ്പാക്കാന്‍ അക്ഷീണം പ്രയത്‌നിച്ചു, അദ്ദേഹത്തിന്റെ അത്ഭുതകരമായ നേതൃത്വത്തിന്റെ ഫലമായാണ് ഇന്ന് നമുക്ക് ഒരു സമത്വ സമൂഹത്തിന്റെ അടിത്തറ പാകാന്‍ കഴിഞ്ഞത്.

എന്നാല്‍ അംബേദ്കര്‍ നിര്‍മിച്ച ഭരണഘടനയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഒരു ഭരണഘടനാ വ്യവസ്ഥയുമില്ലാത്ത ഒരു കുടുംബത്തിന്റെ ആജ്ഞയിലാണ് മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്. അതേ ആളുകള്‍ ഇന്ന് നമ്മെ ഭരണഘടന പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. ഭരണഘടനയിലെ ഏത് സത്തയുടെ അടിസ്ഥാനത്തിലാണ് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ജനാധിപത്യത്തിന്റെ ഇരുണ്ട അധ്യായങ്ങളിലൊന്നാണത്. പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടു. രാഷ്‌ട്ര ശബ്ദത്തെ നിശബ്ദമാക്കി. അതിനാല്‍ അടിയന്തരാവസ്ഥയുടെ യവനിക നീക്കിയപ്പോള്‍, ജനം ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു. ആ ഭരണകൂടത്തെ ജനം താഴെയിറക്കി. ജനാധിപത്യത്തെ സംരക്ഷിച്ചു. അധികാരം ആത്യന്തികമായും ജനങ്ങളുടെ കരങ്ങളിലാണെന്ന് ബോധ്യപ്പെടുത്തി. 1977 ല്‍ ജനം ഇന്ദിരാ ഗാന്ധിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി, ജനാധിപത്യത്തിന്റെ വിജയം ഉറപ്പിച്ചു.

അടിയന്തരാവസ്ഥയുടെ തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, ഭാവിയില്‍ അടിയന്തരാവസ്ഥ അത്ര എളുപ്പത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ 44-ാം ഭരണഘടനാ ഭേദഗതി നിയമം നടപ്പിലാക്കി. നമ്മുടെ ഭരണഘടന വെറുമൊരു ഭരണ ചട്ടക്കൂടല്ല, മറിച്ച് സ്വയം തിരുത്തലിന്റെയും ജനാധിപത്യ സന്തുലിതാവസ്ഥയുടെയും ശക്തമായ അടിത്തറയാണെന്ന് ഈ ഭേദഗതി കാണിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശക്തമായ നേതൃത്വത്താല്‍ ഭരണഘടനയുടെ അന്തസ്സും പ്രസക്തിയും പുതിയ ഉയരങ്ങളിലെത്തി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിലൂടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ സംരക്ഷണം ഉറപ്പാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ ദിനത്തിന് ദേശീയ പ്രാധാന്യം നല്‍കി. രാജ്യത്തിന്റെ ജനാധിപത്യം, ഏകത, സമഗ്രത എന്നിവയോടുള്ള നമ്മുടെ പ്രതിബന്ധതയുടെ പ്രതീകമാക്കുകയും ചെയ്തു.

ഭരണഘടനയുടെ 60 വര്‍ഷം പൂര്‍ത്തിയാക്കിയ 2010 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി. ആ വര്‍ഷം നവംബര്‍ 26 ന് അദ്ദേഹം സംവിധാന്‍ ഗൗരവ് യാത്ര നയിച്ചു. ഭരണഘടനാ നിര്‍മാതാക്കള്‍ക്കുള്ള ആദരവായിരുന്നു അത്. ഭരണഘടനാ ഉത്തരവാദിത്തങ്ങളേയും മൂല്യങ്ങളേയും കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. മോദി പ്രധാനമന്ത്രിയായപ്പോള്‍, 2015 നവംബര്‍ 19 ന് അദ്ദേഹം ചരിത്രപരമായ തീരുമാനമെടുത്തു, നവംബര്‍ 26 ഭരണഘടനാ ദിനമായി പ്രഖ്യാപിച്ചു.

ഭരണഘടനാ നിര്‍മ്മാണത്തിന് ഡോ. അംബേദ്കര്‍ നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനയ്‌ക്ക് ദേശീയ തലത്തില്‍ പ്രത്യേക അംഗീകാരം നല്‍കുന്നതിനായി അദ്ദേഹത്തിന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ സ്മരണയ്‌ക്കായി ഈ പ്രഖ്യാപനം നടത്തി. നേരത്തെ ഈ ദിവസം രാജ്യത്ത് ‘നിയമ ദിനം’ ആയി ആഘോഷിച്ചിരുന്നു.

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം

ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യം അടിവരയിട്ട്, നവംബര്‍ 26 ന് പാര്‍ലമെന്റില്‍ ഒരു പ്രത്യേക സമ്മേളനം നടത്തുന്ന പാരമ്പര്യത്തിനും മോദി സര്‍ക്കാര്‍ തുടക്കമിട്ടു. അതുവഴി ജനപ്രതിനിധികള്‍ക്ക് ഭരണഘടനയുടെ മൂല്യങ്ങള്‍, ആര്‍ട്ടിക്കിളുകള്‍, ജനാധിപത്യ കടമകള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയും.

പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശപ്രകാരം, കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനായി ചരക്ക് സേവന നികുതി (ജിഎസ്ടി) പോലുള്ള സുപ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. മാത്രമല്ല, ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ നിര്‍ത്തലാക്കുകയും അവിടുത്തെ പൗരന്മാര്‍ക്ക് തുല്യ അവകാശങ്ങളും വികസനത്തിനുള്ള അവസരങ്ങളും നല്‍കുകയും ചെയ്തു. ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയുടെ ഒരു പ്രത്യേക വ്യവസ്ഥയായിരുന്നു. അത് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കി. ഈ വ്യവസ്ഥ ആ പ്രദേശത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും സ്വയംഭരണത്തിന്റെയും ആത്മാവിന്റെ പ്രതിഫലനമായിരുന്നു, എന്നാല്‍ കാലക്രമേണ അതിന്റെ പരിമിതികള്‍ നമ്മുടെ രാജ്യത്തിന്റെ സമ്പൂര്‍ണ്ണ സംയോജനത്തിന് ഒരു തടസ്സമായി മാറി. 2019 ആഗസ്ത് 5 ന് കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ധീരവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ തീരുമാനം എടുത്തു. ഭരണഘടനയ്‌ക്ക് അനുസൃതമായി ജമ്മു കശ്മീരിനെ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാക്കി. അവിടുത്തെ പൗരന്മാര്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കി. വിധിയെത്തുടര്‍ന്ന്, ജമ്മു കശ്മീര്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. ഇത് ഒരു ഭരണപരമായ മാറ്റം മാത്രമല്ല, സമത്വം, ഐക്യം, ദേശീയ ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമായിരുന്നു. രാഷ്‌ട്രീയ വെല്ലുവിളികളും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സുപ്രീം കോടതി ഈ പ്രമേയം ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് വിധിച്ചു, ഈ നടപടി നമ്മുടെ ഭരണഘടനാ ഏകീകരണത്തിന് ആവശ്യമാണെന്നും നീതിയുക്തമാണെന്നും വ്യക്തമാക്കി. ഈ മാറ്റം ജമ്മു കശ്മീരിന്റെ വികസനത്തിനും സുരക്ഷയ്‌ക്കും സാമൂഹിക ഐക്യത്തിനും ഒരു പുതിയ ദിശാബോധം കൊണ്ടുവന്നു. വരും കാലങ്ങളില്‍ ഈ പ്രദേശം പുരോഗതിയുടെയും സമാധാനത്തിന്റെയും പുതിയ ഉദാഹരണമായി മാറും.

ബുദ്ധിമുട്ടുകള്‍ക്കിടയിലും ജനാധിപത്യം നിയമങ്ങള്‍ കൊണ്ട് മാത്രമല്ല, ഓരോ പൗരന്റെയും സമര്‍പ്പണവും മനസ്സാക്ഷിയും കൊണ്ട് സംരക്ഷിക്കപ്പെടുമെന്ന് ഭരണഘടന നമ്മെ പഠിപ്പിച്ചു. ഇന്ന്, നമ്മള്‍ ഭരണഘടനാ ദിനം ആഘോഷിക്കുമ്പോള്‍, അത് വെറുമൊരു ഔപചാരികതയല്ല, മറിച്ച് അതിനെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന പ്രതിജ്ഞയാണ്.

വരും തലമുറകള്‍ക്കും ഒരു വഴികാട്ടിയാണ് നമ്മുടെ ഭരണഘടന. രാജ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-രാഷ്‌ട്രീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇത് കാലാകാലങ്ങളില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ജുഡീഷ്യറിയുടെ ‘അടിസ്ഥാന ഘടനാ സിദ്ധാന്തം’ സംസ്ഥാനത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന ഘടനയെ സംരക്ഷിക്കുന്നു. ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു.

ഭരണഘടന നമ്മെ നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ പഠിപ്പിക്കുന്ന ഒരു ദീപസ്തംഭമാണ്. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അത് മനസ്സിലാക്കുകയും സ്വീകരിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ടത് നമ്മുടെ ദേശീയവും ധാര്‍മ്മികവുമായ കടമയാണ്. നമ്മുടെ രാഷ്‌ട്രം നീതിയുക്തവും സമ്പന്നവും ശക്തവുമായി മാറുന്നതിന് നമുക്ക് ഒരുമിച്ച് ഈ ഭരണഘടനയുടെ ആത്മാവ് സജീവമായി നിലനിര്‍ത്തണം.

ഈ ഭരണഘടനയെ സംരക്ഷിക്കാനും സമ്പന്നമാക്കാനും നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ദൃഢനിശ്ചയം ചെയ്യാം. ഇത് ഒരു രേഖ മാത്രമല്ല, നമ്മുടെ രാഷ്‌ട്രത്തിന്റെ സ്വത്വത്തിന്റെയും നമ്മുടെ പങ്കിട്ട ഉത്തരവാദിത്തത്തിന്റെയും ജനാധിപത്യ അഭിമാനത്തിന്റെയും പ്രതീകമായി കണക്കാക്കാം.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies