VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിഴിഞ്ഞം: ഉപരോധത്തിന്‍റെ പേരില്‍ ജനങ്ങളെ ബന്ദിയാക്കി

ആംബുലന്‍സുകളെ തടഞ്ഞിട്ടു വിദ്യാര്‍ത്ഥികളെ കടത്തിവിട്ടില്ല നിയമ ലംഘനങ്ങളെല്ലാം പോലീസ് നോക്കി നിന്നു

VSK Desk by VSK Desk
18 October, 2022
in കേരളം
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ നടത്തിയ റോഡ് ഉപരോധ സമരത്തില്‍ വിദ്യാര്‍ത്ഥികളുമായി എത്തിയ കോളേജ് ബസ് മുന്നോട്ടെടുക്കാന്‍ അനുവദിക്കാതെ ബസിന് അടിയില്‍ കിടന്ന് പ്രതിഷേധിക്കുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ നടത്തിയ റോഡ് ഉപരോധ സമരത്തില്‍ വിദ്യാര്‍ത്ഥികളുമായി എത്തിയ കോളേജ് ബസ് മുന്നോട്ടെടുക്കാന്‍ അനുവദിക്കാതെ ബസിന് അടിയില്‍ കിടന്ന് പ്രതിഷേധിക്കുന്നു.

ShareTweetSendTelegram

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ജന ജീവിതത്തെ ബന്ദിയാക്കി ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം. ഹൈക്കോടതി ഉത്തരവിനെതിരെ നടത്തിയ നിയമലംഘന സമരം പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു.  ആംബുലസുകളെയും അഗ്നിരക്ഷാസേനയുടെ വാഹനങ്ങളെ പോലും തടഞ്ഞു. കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കാതെ വന്നതിനാല്‍ പലര്‍ക്കും വിമാനങ്ങള്‍ നഷ്ടമായി.

അദാനി തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് ലത്തിന്‍കത്തോലിക്ക നേതൃത്വം നല്‍കുന്ന സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ റോഡ് ഉപരോധ സമരം നടത്തിയത്. ദേശീയ പാത അടക്കം ആറിടങ്ങളിലായാണ് ഉപരോധ സമരം രാവിലെ മുതല്‍ ആരംഭിച്ചത്.  സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ലോറികളില്‍ വള്ളങ്ങള്‍ കെട്ടിവച്ച് റോഡിന് കുറുകെ നിര്‍ത്തി വാഹനങ്ങളെ തടയുകയായിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ വാഹന ഗതാഗതം നിലച്ചു. റോഡ് ഉപരോധിച്ച ഭാഗത്ത് ഇരു ചക്രവാഹനങ്ങളെ പോലും കടത്തിവിടാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.

രോഗികളുമായി വന്ന ആംബുലന്‍സുകളെയും തടഞ്ഞു. ഇതോടെ ആംബുലന്‍കളെ വഴി തിരിച്ച് വിടേണ്ടി വന്നു. മെഡിക്കല്‍ കോളേജിലേക്ക് വന്ന രോഗികളെ തിരികെ പറഞ്ഞയയ്ച്ചു. വിദ്യാര്‍ത്ഥികളുമായി വന്ന സ്‌കൂള്‍ വാഹനങ്ങളെയും തടഞ്ഞിട്ടു. ആള്‍ സെയിന്റ്‌സ് കോളേജിലെ ബസിനെ തടഞ്ഞിട്ട് സ്ത്രീകള്‍ വാഹനത്തിനടിയിലും ടയറിന് മുന്നിലുമായി കിടന്നു. തങ്ങള്‍ക്ക് പരീക്ഷയാണെന്നും ബസ് വിടണമെന്ന് അപേക്ഷിച്ചിട്ടും കൂട്ടാക്കാതെ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയായിരുന്നു. ഇതോടെ കിലോമീറ്ററോളം നടന്നാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനായി കോളേജില്‍ എത്തിയത്.

ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലേക്കുള്ള ഹൈവേ ഉപരോധിച്ചായിരുന്നു സമരം. ഇതോടെ വിമാന യാത്രക്കാര്‍ നന്നേ വലഞ്ഞു. കേണ് അപേക്ഷിച്ചിട്ടും ഇവര്‍ വന്ന വാഹനം കടത്തിവിട്ടില്ല. കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കാതെ  70 പേര്‍ക്ക് യാത്ര മുടങ്ങി. ഇതില്‍ ഇന്ന് വിസാ കാലാവധി തീരുന്നവരും  ഉണ്ടായിരുന്നു. ദീപാവലി ആയതിനാല്‍ വിമാന യാത്രക്കൂലി ഇരട്ടിയാണ്. എന്നിട്ടും ജോലി നഷ്ടമാകാതിരിക്കാന്‍ കൂടിയ നിരക്കില്‍ ടിക്കറ്റ് എടുത്താണ് യാത്രയ്ക്കായി ഇവര്‍ എത്തിയത്. പലരും ബാഗുകളുമായി വിമാനത്താവളത്തിലേക്ക് ഓടുന്ന കാഴ്ചയായിരുന്നു. എയര്‍ ഫോഴ്‌സ് വാഹനങ്ങളെ തടഞ്ഞ് നിര്‍ത്തി തിരികെ അയയ്ച്ചു.

വിഴിഞ്ഞം സമരത്തിനെതിരെ ഹൈക്കോടതി ഉത്തരവ് നില നില്‍ക്കുന്നുണ്ട്. ഇന്നലെ നടന്ന റോഡ് ഉപരോധ സമരം നിരോധിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍ സമരക്കാരുമായി പോലീസ് ലോഹ്യം പറഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് പലയിടത്തും കണ്ടത്. വാഹനങ്ങളെ വഴി തിരിച്ചു വിടാനോ, സമാന്തര പാത ഒരുക്കാനോ പോലീസ് തയ്യാറായില്ല. എല്ലാ നിയമ ലംഘനങ്ങള്‍ക്കും പോലീസിലെ  മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയായിരുന്നു.

Share1TweetSendShareShare

Latest from this Category

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies