കൊച്ചി: ബ്രഹ്‌മപുരത്ത് നടന്നത് ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പിന്‍റെയും റീജണൽ സ്‌പോർട്സ് സെന്ററിന്‍റെയും നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇത് പറഞ്ഞത്. വളെരെ സ്വഭാവികമായി നമ്മളിതിനെ കണ്ടു. ‘തീയണഞ്ഞു, പുക മാറി, ഇനി കുറ്റം പറച്ചിൽ, ക്രെഡിറ്റ് എടുക്കൽ എല്ലാം അങ്ങ്ട് തുടങ്ങുകയായ്, എന്നും ‘രണ്ടു തരത്തിലുള്ള ആൾക്കാരാണുള്ളത് ജോലി ചെയ്യുന്നവരും അതിന്‍റെ ക്രെഡിറ്റ് എടുക്കുന്നവരും’ അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഹ്‌മപുരത്ത് തീയണയ്‌ക്കാൻ അശ്രന്ത പരിശ്രമം നടന്നു. സെൽഫ് ഡിഫൻസ് ടീം, അഗ്‌നിരക്ഷാ സേനാഗംങ്ങൾ എന്നിവരുടെ പ്രവർത്തനം പ്രശംസനിയമാണ്. തങ്ങൾ ജീവിച്ചിരിക്കുന്നതിന്‍റെ കാരണം ഇവരാണെന്നും ഇവരോട് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരത്തെ തീയണച്ചവർക്ക് ആദരമർപ്പിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
Discussion about this post