കാസർകോഡ്: കെട്ടുംകല്ലിൽ സ്‌ഫോടക വസ്തുകളുടെ വൻ ശേഖരം പിടികൂടി. മുളിയാർ കെട്ടുംകല്ല് കോലച്ചിയടുക്കം സ്വദേശി മുഹമ്മദ് മുസ്തഫയുടെ പക്കൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. കാസർഗോഡ് എക്‌സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടുകയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും ജലാറ്റിൻ സ്റ്റിക്കുകളും അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുകൾ കണ്ടെടുത്തത്.
13 ബോക്‌സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകളാണ് പിടികൂടിയത്. ഡീറ്റെനേറ്റർസ് 6000 എണ്ണവും സ്‌പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് 500 എണ്ണവും പിടികൂടിയിട്ടുണ്ട്. എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തു. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്രതി മുഹമ്മദ് മുസ്തഫ.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post