VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലം, ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല: തന്ത്രി സമാജം

VSK Desk by VSK Desk
20 September, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. മന്ത്രിയുടെ അയിത്ത പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. അതിൽ ബ്രാഹ്മണൻ എന്നോ അബ്രാഹ്മണൻ എന്നോ ഇല്ല. പൂജയ്‌ക്കിടയിലാണ് മേൽശാന്തി വിളക്ക് കൊളുത്താനായി എത്തിയതെന്ന് വ്യക്തമാക്കിയ അഖില കേരള തന്ത്രി സമാജം വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടാലാക്കുണ്ടെന്ന് സംശയിക്കുന്നതായും അറിയിച്ചു.

“സാമുദായിക ഐക്യം തകർക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള വിവാദ വിഷയങ്ങളിൽ ക്ഷേത്ര വിശ്വാസികൾ അകപ്പെട്ടുപോകരുത്. ക്ഷേത്രാചരണങ്ങളിലെ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നതിനെ അയിത്താചരണമായി ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലം മാതരമാണ്. കേരളാചാര പ്രകാരം ക്ഷേത്രങ്ങളിൽ പാലിക്കുന്ന ശുദ്ധമെന്നത് തീർത്തും ആത്മീയമാണ്. അതൊരിക്കലും ജാതി തിരിച്ചുള്ള വിവേചനമല്ല. ക്ഷേത്ര പൂജാരിമാർ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്. പൂജയ്‌ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല. അതിൽ ബ്രാഹ്‌മണനെന്നോ അബ്രാഹ്‌മണമെന്നോ ഭേദമില്ല.

പ്രസ്തുത ദിവസം ക്ഷേത്രം തന്ത്രിയുടെ അഭാവത്തിൽ അപ്പോൾ മാത്രം വിളക്ക് കൊളുത്താൻ നിയുക്തനായ മേൽശാന്തി പൂജയ്‌ക്കിടയിലാണ് വിളക്ക് കൊളുത്താൻ ക്ഷേത്രമുറ്റത്തേക്ക് എത്തിയത്. വിളക്ക് കൊളുത്തിയ ഉടൻ തന്നെ അദ്ദേഹം ക്ഷേത്രത്തിനകത്തേക്ക് പോകുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തി അയിത്താചരണത്തിന്റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്റെ കർമ്മം പൂർത്തീകരിക്കാനാണ്. ഈ വിഷയം മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വച്ചുതന്നെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. സാങ്കേതികമായി അന്ന് അവിടെ അവസാവനിച്ച വിഷയം എട്ട് മാസത്തിനിപ്പുറം കേരളമാകെ ചർച്ച ചെയ്യുന്ന വിധത്തിൽ വിവാദമാക്കിയതിന് പിന്നിൽ ദുഷ്ടലാക്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മലബാർ ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം വരെ പ്രവർത്തി ചെയ്തിരുന്ന പൂജാരിമാർക്കെതിരെ അവർ ജനിച്ച ജാതിയെ മാത്രം അടിസ്ഥാനപ്പെടുത്തി ഇപ്പോൾ ഗുരുതരമായ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നു. യാഥാർത്ഥ്യം ഇതാണ് എന്നിരിക്കെ മന്ത്രിയുടെ പ്രസ്താവനയെ മുൻനിർത്തി ജാതി, വർണ്ണദ്വേഷം ആരോപിക്കുകയും ക്ഷേത്ര മേൽശാന്തിയും അദ്ദേഹം ഉൾപ്പെടുന്ന സമുദായത്തേയും നിരന്തരം അപമാനിക്കപ്പെടുകയാണ് ഇന്ന് ചിലർ ചെയ്യുന്നത്. തികച്ചും നിർദ്ദോഷമായ ഒരു പ്രവർത്തിയെ ദുർവ്യാഖ്യാനം ചെയ്യുകയും, സമൂഹത്തിൽ സാമുദായിക സ്പർദ്ദ ഉണ്ടാക്കുവാനുമാണ് ഇവിടെ അത്തരക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ അയിത്തം നിലനില്ക്കുന്നു എന്ന പേരില് സമുദായിക ധ്രുവീകരണത്തിനുള്ള നീക്കമായിട്ടേ ഇതിനെ വിലയിരുത്തുവാനാകുള്ളു. ഇത്തരം ദുരുദ്ദേശപരമയ വിവാദങ്ങളിൽ യഥാർത്ഥ ക്ഷേത്ര വിശ്വാസികൾ അകപ്പെട്ടുപോകരുതെന്ന് അഖില കേരള തന്ത്രി സമാജം അഭ്യർത്ഥിക്കുന്നു.

അഖില കേരള തന്ത്രി സമാജം സംസ്ഥാന കമ്മറ്റി യോഗം ക്ഷേത്ര ആചാരങ്ങൾക്ക് എതിരായി നിരന്തരം നടക്കുന്ന ഇത്തരം അപനിർമ്മിതികളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തന്ത്രി സമാജം സംസ്ഥാന അദ്ധ്യക്ഷൻ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് എ.എ ഭട്ടതിരിപ്പാട് ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്, ജോയിന്റ് സെക്രട്ടറി സൂര്യകാലടി പരമേശ്വരൻ ഭട്ടതിരിപ്പാട്, ദിലീപ് വാഴുന്നവർ, ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട്, പെരിഞ്ഞേരി വാസുദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.” അഖില കേരള തന്ത്രി സമാജം ജനറൽ സെക്രട്ടറി ജയനാരായണൻ സമ്പൂതിരിപ്പാട് വ്യക്തമാക്കി.

ക്ഷേത്രത്തിൽ വിളക്ക് കൊളുത്തുന്ന വേളയിൽ പൂജാരിമാരുടെ ഭാഗത്ത് നിന്നും ജാതിവിവേചനം നേരിടേണ്ടി വന്നുവെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടർന്ന് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പൂജാരിമാർക്കെതിരെ വിമർശനവും ശക്തമായി. അതേസമയം മന്ത്രിയുടെ പ്രസ്താവന പല വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഉദ്ദേശ്യത്തിന്റെ ഭാഗമാണെന്ന വിമർശനവും മറുവശത്ത് ഉയർന്നു. സംഭവത്തിൽ പൂജാരിമാർക്കെതിരെ കേസെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് അഖില കേരള തന്ത്രി സമാജം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Share1TweetSendShareShare

Latest from this Category

ആത്മശക്തി പ്രകാശിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ ഗുരുക്കന്മാര്‍: മാതാ അമൃതാനന്ദമയി ദേവി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും; മാരാര്‍ജി ഭവന്‍  ഉദ്ഘാടനം നാളെ 

സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം: ABRSM

ഗുരുപൂർണിമയോടനുബന്ധിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയിൽ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ പ്രൊഫ. എം.കെ. സാനുവിനെ സംസ്ഥാന അധ്യക്ഷൻ ഡോ. എൻ. സി. ഇന്ദുചൂഢനും ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണനെ ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സംയോജകൻ എ. വിനോദും ആദരിച്ചപ്പോൾ. സി.ജി. രാജഗോപാൽ, മനോജ് മോഹൻ, കെ.ജി. ശ്രീകുമാർ, ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരി, സംസ്ഥാന സംയോജക് ബി.കെ. പ്രിയേഷ്‌കുമാർ തുടങ്ങിയവർ സമീപം.

ഗുരുപൂര്‍ണിമ: എംഎ സാറിനെയും സാനു മാഷിനെയും ആദരിച്ചു വിദ്യാഭ്യാസ വികാസകേന്ദ്രം

ശമ്പളം ചോദിച്ചവരെ വെടിവച്ച് കൊന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍: ശിവജി സുദര്‍ശന്‍

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മോറോപന്ത് നിശബ്ദ നേതൃത്വത്തിൻ്റെ മാതൃക: ഡോ. മോഹൻ ഭാഗവത്

23 മിനിറ്റിനുള്ളിൽ 9 ലക്ഷ്യങ്ങൾ നേടി; ഭാരതത്തിലെ നാശനഷ്ടങ്ങളുടെ ഒരു ഫോട്ടോയെങ്കിലും കാണിക്കൂ: അജിത് ഡോവൽ

ആത്മശക്തി പ്രകാശിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ ഗുരുക്കന്മാര്‍: മാതാ അമൃതാനന്ദമയി ദേവി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും; മാരാര്‍ജി ഭവന്‍  ഉദ്ഘാടനം നാളെ 

സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം: ABRSM

ഗുരുപൂർണിമയോടനുബന്ധിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയിൽ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ പ്രൊഫ. എം.കെ. സാനുവിനെ സംസ്ഥാന അധ്യക്ഷൻ ഡോ. എൻ. സി. ഇന്ദുചൂഢനും ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണനെ ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സംയോജകൻ എ. വിനോദും ആദരിച്ചപ്പോൾ. സി.ജി. രാജഗോപാൽ, മനോജ് മോഹൻ, കെ.ജി. ശ്രീകുമാർ, ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരി, സംസ്ഥാന സംയോജക് ബി.കെ. പ്രിയേഷ്‌കുമാർ തുടങ്ങിയവർ സമീപം.

ഗുരുപൂര്‍ണിമ: എംഎ സാറിനെയും സാനു മാഷിനെയും ആദരിച്ചു വിദ്യാഭ്യാസ വികാസകേന്ദ്രം

ശമ്പളം ചോദിച്ചവരെ വെടിവച്ച് കൊന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍: ശിവജി സുദര്‍ശന്‍

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരത്ത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies