VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഹമാസിന്റെ തോക്കില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഞെട്ടിക്കുന്ന അനുഭവങ്ങള്‍

VSK Desk by VSK Desk
18 October, 2023
in കേരളം
ShareTweetSendTelegram

കോട്ടയം: ഹമാസ് ഭീകരര്‍ 200 പേരെ വധിച്ച സ്ഥലത്തു നിന്ന് തലനാരിഴയ്‌ക്ക് ജീവന്‍ തിരിച്ചുകിട്ടിയവരാണ് കോട്ടയം എരുവ സ്വദേശി മീരയും കണ്ണൂര്‍ കീഴ്പ്പള്ളി സ്വദേശി സബിതയും. തോക്കിന്‍മുനയില്‍ മണിക്കൂറുകളാണ് നിന്നതെന്നും അവര്‍ ഭീതിയോടെ പറയുന്നു.

യൂട്യൂബില്‍ അവര്‍ പങ്കുവച്ച വീഡിയോയില്‍ നിന്ന്:
ഇസ്രായേല്‍ ഗാസ അതിര്‍ത്തിയിലെ കിബൂസ് നിയറോസ് എന്ന സ്ഥലത്താണ് തങ്ങള്‍ ജോലി ചെയ്തിരുന്നതെന്ന് മീരയും സബിതയും പറഞ്ഞു. ശനിയാഴ്ചത്തെ ആക്രമണത്തില്‍ കിബൂസ് നിയറോസ് പൂര്‍ണമായും തകര്‍ന്നു. ഇപ്പോള്‍ ഞങ്ങള്‍ നോക്കുന്ന പ്രായമായവരെയും കൊണ്ട് ഒരു െകയര്‍ഹോമിലാണ്.

ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് ഭീകരര്‍ ഞങ്ങെള ആക്രമിച്ചത്. കിബൂസിലുള്ള ഒത്തിരി പേരെ അവര്‍ കൊന്നു. കുട്ടികളടക്കം കുറേ പേരെ അവര്‍ കടത്തിക്കൊണ്ടുപോയി. ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ 400 ഓളം പേരാണ് ഉണ്ടായിരുന്നത്. അതില്‍ 200 പേരേ അവശേഷിക്കുന്നുള്ളൂ. ഗാസയില്‍ നിന്ന് ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് വെറും രണ്ടു കിലോമീറ്റര്‍ മാത്രമേ ഉള്ളൂ. വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയെ നോക്കാന്‍ ഞങ്ങള്‍ രണ്ടു പേര്‍ ഉണ്ട്. മൂന്നു ഷിഫ്റ്റായിട്ടാണ് ജോലി. രാവിലെ ആറു മണിക്ക് ഒരു ഷിഫ്റ്റ് കഴിയും. ഞാന്‍ ഡ്യൂട്ടിയില്‍ നിന്ന് ഇറങ്ങാന്‍ പോകുമ്പോള്‍ മീര ഡ്യൂട്ടിയില്‍ കയറാന്‍ വന്നു. അപ്പോഴാണ് സയറണ്‍ മുഴങ്ങിയത്. ഇതു കേട്ട്, ഞങ്ങള്‍ മുറിയില്‍ കയറി സുരക്ഷതിമായി ഇരുന്നു. ഏഴരയോടെ വാതില്‍ തല്ലിപ്പൊളിക്കുന്ന ശബ്ദം കേട്ടു. അപ്പോഴേക്കും ഓണ്‍ലൈനില്‍ വന്ന, അവിടുത്തെ അമ്മച്ചിയുടെ മകളാണ് ഞങ്ങളെ സഹായിച്ചത്. അവരുടെ നിര്‍ദേശപ്രകാരമാണ് ഞങ്ങള്‍ എല്ലാം ചെയ്തത്. രാവിലെ ഏഴര മുതല്‍ ഉച്ചയ്‌ക്ക് ഒരു മണിവരെ ഞങ്ങള്‍ ഭീകരരുമായുള്ള പോരാട്ടത്തിലായിരുന്നു. അവര്‍ വാതില്‍ പുറത്തുനിന്ന് തുറക്കാന്‍ ശ്രമിക്കുന്നു, തുറക്കാതിരിക്കാന്‍ ഞങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു.

അറിയാവുന്ന പ്രാര്‍ഥനകള്‍ എല്ലാം ചൊല്ലി. രാത്രി 7 വരെ ഞങ്ങള്‍ അതിന്റെയുള്ളില്‍ കഴിച്ചുകൂട്ടി. അപ്പോഴേക്കും ഇസ്രായേല്‍ സൈന്യം കിബൂസില്‍ വന്നതായി അറിഞ്ഞു. പുറത്ത് ഒച്ചകേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞില്ല. പുറത്തിറങ്ങിയപ്പോഴാണ് വീട് പൂര്‍ണമായും തകര്‍ന്നുവെന്ന് മനസിലായത്. സകലതും അവര്‍ എടുത്തുകൊണ്ടുംപോയി. കൊണ്ടുപോകാന്‍ പറ്റാത്തതെല്ലാം നശിപ്പിച്ചു. മീരയുടെ പാസ്‌പോര്‍ട്ട് വരെ എടുത്തു. ഞങ്ങള്‍ തയാറാക്കിവച്ചിരുന്ന എമര്‍ജന്‍സി ബാഗ് വരെ കൊണ്ടുപോയി. സ്വര്‍ണം, പണം എല്ലാം… ഞങ്ങള്‍ താമസിച്ചിരുന്നതിനടുത്ത് അഞ്ചു വീടുകളാണ് ഉണ്ടായിരുന്നത്. ആ വീടുകളില്‍ ഒരൊറ്റയാളുപോലും ഇപ്പോഴില്ല. പലരെയും കൊന്നു. ചിലരെ തട്ടിക്കൊണ്ടുപോയി. ജീവിതത്തില്‍ ഇനി നാടു കാണാന്‍ പറ്റുമെന്ന് കരുതിയില്ല. ഞങ്ങളുടെ ജീവനുപരി ഞങ്ങെള ഏല്‍പ്പിച്ച രണ്ടു ജീവനുകളുണ്ട്. അവരുടെ ജീവന്‍ കൂടി സംരക്ഷിക്കേണ്ടതുണ്ടല്ലോ എന്ന് വിചാരിച്ചപ്പോള്‍, പുറത്ത് സൈന്യം.. അപ്പോള്‍ ഒറ്റക്കരച്ചിലായിരുന്നു. സൈന്യമാണ്. നിങ്ങളെ രക്ഷപ്പെടുത്താന്‍ വന്നതാണ്. വാതില്‍ തുറക്കൂയെന്ന് അവര്‍ ഇംഗഌഷില്‍ പറഞ്ഞു. അപ്പോള്‍ മകള്‍ പറഞ്ഞു, സൈന്യമല്ല വാതില്‍ തുറക്കരുത് എന്ന്. അത് സൈന്യമായിരുന്നില്ല. പിന്നീട് ക്രൂര തയുടെ അങ്ങേയറ്റമാണ് കണ്ടത്. അവര്‍ മനുഷ്യരുടെ കഴുത്തറുത്തിട്ടു. നിങ്ങള്‍ സേഫ് അല്ല, പോകണമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ പറയും വരെ ഞങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാകും. മീരയും സബിതയും പറഞ്ഞു.

Share18TweetSendShareShare

Latest from this Category

നേത്രദാനത്തിലൂടെ മാത്രമേ കോർണിയ അന്ധത തുടച്ചുനീക്കാനാകൂ: ജസ്റ്റിസ് അലക്സാണ്ടർ തോമസ്

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

രാമായണമൂല്യങ്ങള്‍ ഇന്നും ഭാരതത്തെ നയിക്കുന്നു: സ്വാമി സൂക്ഷ്മാമൃത ചൈതന്യ

രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം; ജന്മഭൂമി അന്താരാഷ്ട്ര സെമിനാറിന് പ്രൗഢോജ്വല തുടക്കം

തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും നാളെ മുതൽ

ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം, നാളെ മഹാശിവരാത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നേത്രദാനത്തിലൂടെ മാത്രമേ കോർണിയ അന്ധത തുടച്ചുനീക്കാനാകൂ: ജസ്റ്റിസ് അലക്സാണ്ടർ തോമസ്

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

രാമായണമൂല്യങ്ങള്‍ ഇന്നും ഭാരതത്തെ നയിക്കുന്നു: സ്വാമി സൂക്ഷ്മാമൃത ചൈതന്യ

രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം; ജന്മഭൂമി അന്താരാഷ്ട്ര സെമിനാറിന് പ്രൗഢോജ്വല തുടക്കം

തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും നാളെ മുതൽ

ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം, നാളെ മഹാശിവരാത്രി

സേവാതീർത്ഥ് സൗകര്യം മാത്രമല്ല, കൊളോണിയൽ മനസ്ഥിതിയിൽനിന്നുള്ള മോചനവുമാണ്: പ്രധാനമന്ത്രി

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാർ നാളെ മുതൽ; വഴിയൊരുക്കുന്നത് രാമായണ തീർത്ഥാടനത്തിന്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies