VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ടെക്‌നിക്കല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനുളള സേർച്ച്‌ കമ്മിറ്റി സർക്കാർ സ്വയം രൂപീകരിക്കുന്നു

VSK Desk by VSK Desk
10 April, 2024
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം:  കേരള ടെക്‌നിക്കല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനുളള സേർച്ച്‌ കമ്മിറ്റി സർക്കാർ സ്വയം രൂപീകരിക്കുന്നു. വിസി മാരെ നിയമിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന ഹർജ്ജി നാളെ പരിഗണിക്കാനിരിക്കെ സർക്കാരിന്റെ വിചിത്ര ഉത്തരവ്

നിയമന അധികാരിയായ ഗവർണർ രൂപീകരിക്കേണ്ട വിസി നിയമനത്തിനുള്ള സെർച്കമ്മിറ്റി സർക്കാർ രൂപീകരിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത് പുതിയ നിയമക്കുരുക്കിലൂടെ വിസി നിയമനം, ഗവർണറുടെ കാലാവധി കഴിയുന്നതുവരെ നീട്ടുക എന്ന ലക്ഷ്യം വച്ചാണെന്ന് ആരോപണം.

സർവകലാശാലകളുടെ ഭരണത്തിൽ സർക്കാർ ഇടപെടുന്നത് ഒഴിവാക്കാനാണ് ഗവർണറെ ചാൻസലർ പദവിയിൽ വച്ചുള്ള നിയമ നിർമാണം നടത്തിയിട്ടുള്ളത്. ചാൻസലറുടെ അധികാരത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ പാടില്ല എന്ന് സുപ്രീം കോടതി കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയ സുപ്രധാന വിധിയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമന അധികാരിയായ ചാൻസലർക്ക് മാത്രമേ സെലെക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ അധികാരമുള്ളൂവെന്നത് ഇതോടെ വ്യക്തമാണ്. മുൻപ് മലയാളം സർവകലാശാല വിസി നിയമനത്തിന് സെർച്ച്‌ കമ്മിറ്റി രൂപീകരിക്കാൻ നോമിനിയെ നൽകാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും അത് നിയമവിരുദ്ധമായതിനാൽ രാജ്ഭവൻ ആ ആവശ്യം നിരസിച്ചതാണ്.

കഴിഞ്ഞ കാലത്ത് പല വൈസ് ചാൻസലർ നിയമനങ്ങളും കോടതി കയറിയത് സർക്കാരിന്റെ നോമിനികളെ തിരുകി കയറ്റാൻ നടത്തിയ നിയമ വിരുദ്ധ ഇടപെടലുകൾ ആയിരുന്നുവെന്ന് ചാൻസലർ വിശ്വസിക്കുന്നു. അതുകൊണ്ട് ഇത്തവണ അത്തരം ഇടപെടലുകൾക്ക് വഴങ്ങേണ്ട എന്നാണ് ചാൻസലറുടെ തീരുമാനം. നിയമനങ്ങൾ തുടക്കം മുതൽ അസാധുവാണെന്ന് കോടതി കണ്ടെത്തിയപ്പോൾ അത് നിയമനധികാരിയായ ചാൻസലറുടെ പിടിപ്പ് കേടാണെന്നു വരുത്തിതീർക്കാനാണ് സർക്കാർ ശ്രമിച്ചത് എന്നതും ഗവർണറുടെ അപ്രീതിക്കു കാരണമായി. നിയമന അധികാരി തന്നെയാണ് സെലെക്ഷൻ കമ്മിറ്റി രൂപീകരിക്കേണ്ടതെന്ന് പകൽ പോലെ വ്യക്തമാണെങ്കിലും പേരിനു ഒരു കമ്മിറ്റി രൂപീകരിച്ചതായി കാണിച്ചു കോടതി കയറി വിസി നിയമനങ്ങൾ അനന്തമായി നീട്ടിക്കൊണ്ട് പോവുക എന്നതാണ് സർക്കാരിന്റെ തന്ത്രം.

അതേ സമയം, കേരള വിസി നിയമനത്തിൽ നിയമാനുസരണം സേർച്ച്‌ കമ്മിറ്റി രൂപീകരിക്കാൻ ഗവർണർക്ക് അനുമതി നൽകികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.
UGC യുടെ 2018 റെഗുലേഷൻ പ്രകാരം UGC നോമിനി യെ ഉൾപ്പെടുത്തി അക്കാദമിക് മേഖലയിലുള്ളവരെ മാത്രം ഉൾപ്പെടുത്തി സേർച്ച്‌ കമ്മിറ്റി രൂപീകരി ക്കാൻ വ്യവസ്ഥ ചെയ്യുന്നു. അതനുസരിച്ച് ഗവർണർ സെർച്കമ്മിറ്റി രൂപീകരിക്കുമെന്നത് കൊണ്ടാണ് സർക്കാർ സ്വയം സേർച്ച്‌ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

കേരളയിൽ സെനറ്റ് നോമിനിയുടെ പേര് യൂണിവേഴ്സിറ്റി നൽകുന്ന മുറയ്‌ക്ക് സേർച്ച്‌ കമ്മിറ്റിയിലുൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച ഗവർണരുടെ നടപടിയെചോദ്യം ചെയ്ത സർക്കാരാണ് ഇപ്പോൾ കമ്മിറ്റി അംഗങ്ങളുടെ പേരുകൾ ഒന്നും കൂടാതെ സേർച്ച്‌ കമ്മിറ്റി രൂപീകരിച്ച വിചിത്ര ഉത്തരവ് ഇറക്കിയത് .

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രതിനിധിയെയും സർക്കാരിന്റെ രണ്ട് പ്രതിനിധികളെയും ഉൾപ്പെടുത്തുമെന്ന നിയമസഭ പാസ്സാക്കിയ രാഷ്‌ട്രപതി അംഗീകാരം തടഞ്ഞുവച്ചിട്ടുള്ള ബില്ലിലെ വ്യവസ്ഥകളനുസരിച്ചാണ് സർക്കാർ ഇപ്പോൾ സേർച്ച്‌ കമ്മിറ്റി രൂപീ പീകരിച്ചത്. ഇത് നിയമ വിരുദ്ധമാണെന്ന പൂർണ ബോധ്യത്തിൽ തന്നെയാണ് സർക്കാർ ഉത്തരവ്.
ഗവർണർ സെർച്കമ്മിറ്റി രൂപീകരിച്ചാൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യുകയാണ് സർക്കാർ ലക്ഷ്യം.

കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വിസി മാരുടെ ഒഴിവുകൾ ഉടനടി നികത്താൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന പ്രൊ. മേരി ജോർജ് ഫയൽ ചെയ്ത ഹർജ്ജി നാളെ കോടതി പരിഗണിക്കാ നിരിക്കെ, സർക്കാരിന് വിസി മാരുടെ നിയമനം വൈകിക്കുന്നതിന് ഒരു പുതിയ ന്യായം കണ്ടെത്താനാണ് സർക്കാരിന്റെ തിരക്കിട്ട, നാളിത് വരെയുള്ള വ്യവസ്ഥകൾ ലംഘിച്ചു ള്ള വിചിത്ര ഉത്തരവ്.

ShareTweetSendShareShare

Latest from this Category

കാസര്‍കോട് നിന്നാരംഭിച്ച സ്വദേശി സങ്കല്‍പ്പ് യാത്ര സമാപിച്ചു

തപസ്യ രാജ്യാന്തര സംഗീതോത്സവത്തില്‍ മുത്തുസ്വാമി ദീക്ഷിതര്‍ക്ക് ഗാനാഞ്ജലി

കേരളത്തിന്റെ സംഗീതം ഭക്തിയില്‍ ലയിച്ചത്: ഗജേന്ദ്ര സിങ്

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; കലാകിരീടം ചൂടി കണ്ണൂര്‍, രണ്ടാമത് തൃശ്ശൂർ

ശിവനേരിയിലെ സിംഹഗര്‍ജ്ജനം ഇനി ഉത്സവ വേദികളിലേക്ക്

ശ്രീകൃഷ്ണന്‍ തലമുറകള്‍ക്ക് മാതൃക: ഷിബു ചക്രവര്‍ത്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്രതാല്പര്യത്തോടെയുള്ള ഏത് പ്രവര്‍ത്തനവും സംഘപ്രവര്‍ത്തനമാണ്: ഡോ. മോഹന്‍ ഭാഗവത്

കായികതാരങ്ങള്‍ യുവാക്കള്‍ക്ക് പ്രേരണയാകണം: അലോക് കുമാര്‍

സുരക്ഷിത ഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജം: രാംദത്ത് ചക്രധര്‍

സംഘയാത്ര വ്യക്തിനിര്‍മാണത്തിലൂടെ രാഷ്ട്രനിര്‍മാണത്തിലേക്ക്: അരുണ്‍കുമാര്‍

കാസര്‍കോട് നിന്നാരംഭിച്ച സ്വദേശി സങ്കല്‍പ്പ് യാത്ര സമാപിച്ചു

തപസ്യ രാജ്യാന്തര സംഗീതോത്സവത്തില്‍ മുത്തുസ്വാമി ദീക്ഷിതര്‍ക്ക് ഗാനാഞ്ജലി

ജീവിതശൈലിയിലെ മാറ്റത്തിനും വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും എബിവിപി ശ്രമിക്കും : ഡോ. വീരേന്ദ്ര സിംഗ് സോളങ്കി

കേരളത്തിന്റെ സംഗീതം ഭക്തിയില്‍ ലയിച്ചത്: ഗജേന്ദ്ര സിങ്

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies