VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കൊല്ലവര്‍ഷത്തിനു പുതിയ നൂറ്റാണ്ട് പിറക്കുമ്പോള്‍

VSK Desk by VSK Desk
16 August, 2024
in കേരളം
ShareTweetSendTelegram

സജികുമാര്‍ കുഴിമറ്റം

ആഗസ്ത് 17ന് കേരളക്കരയില്‍ പുതിയ നൂറ്റാണ്ട് പിറക്കുകയാണ്. കൊല്ലവര്‍ഷം പതിമൂന്നാം നൂറ്റാണ്ട്. വാരം, നക്ഷത്രം, തിഥി, നിത്യയോഗം, കരണം എന്നിങ്ങനെ ഒരു ദിനത്തിന്റെ അടിസ്ഥാനപരമായ അഞ്ചു കാര്യങ്ങളെ ആധാരമാക്കി, സൂര്യന്റെ രാശിസംക്രമങ്ങള്‍ കൃത്യമായി ഗണിച്ചു തിട്ടപ്പെടുത്തിയും തയ്യാറാക്കിയിരുന്ന കൊല്ലവര്‍ഷ കലണ്ടര്‍ പഞ്ചാംഗം (ALMANAC) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് പഞ്ചാംഗം ഭാവിഫലപ്രവാചകരായ ജ്യോതിഷികളുടെ കൈപ്പുസ്തകമായി മാറുകയും സാംസ്‌കാരിക സംഘടനകള്‍ പാശ്ചാത്യ മാതൃകയില്‍ ഭിത്തിയില്‍ തൂക്കുന്ന ഷീറ്റ് കലണ്ടറുകള്‍ പുറത്തിറക്കുകയും ചെയ്യുന്നു. കൊല്ലവര്‍ഷ കലണ്ടറില്‍ വന്ന കാലാനുസൃത മാറ്റം ഇതാണെങ്കില്‍, പഞ്ചാംഗത്തിന്റെ ഗണിതരീതി പരഹിതത്തില്‍ നിന്നു ദൃക്സിദ്ധത്തിലേക്കും കംപ്യൂട്ടര്‍ കൃത്യതയുള്ള സൂക്ഷ്മദൃക്സിദ്ധത്തിലേക്കും പരിവര്‍ത്തിച്ചിരിക്കുന്നു.

കൊല്ലവര്‍ഷം 1199 കര്‍ക്കടകം 32 ന് ശുക്രവാരത്തില്‍(2024 ആഗസ്ത് 16 വെള്ളിയാഴ്ച) ഉദയാല്‍പ്പരം 33 നാഴിക 40 വിനാഴികയ്‌ക്ക്(രാത്രി 7 മണി 46 മിനുട്ട്) ധനുക്കൂറില്‍ പൂരാടം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലാണ് ചിങ്ങരവി സംക്രമം. കൊല്ലവര്‍ഷത്തിന്റെ തുടക്കം ചിങ്ങം മുതല്‍ക്കാണല്ലോ. അതിനാല്‍ മലയാളക്കരയുടെ പുതിയ നൂറ്റാണ്ടു പിറവി 2024 ആഗസ്ത് 17 ശനിയാഴ്ചയാണ്.

കൊല്ലവര്‍ഷ കലണ്ടര്‍ മുന്നോട്ടും പിന്നോട്ടും ഗണിച്ചെടുക്കുന്നതില്‍ നിര്‍ണ്ണായകമാണ് കലിസംഖ്യ. അതിനാല്‍ പതിമൂന്നാം നൂറ്റാണ്ടു പിറവിയിലെ കലിസംഖ്യ കൂടി ഇവിടെ രേഖപ്പെടുത്തട്ടെ-18,72,074.

എഡി 825 ആഗസ്ത് 25-ന് ആണ് കൊല്ലവര്‍ഷം തുടങ്ങിയതെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കൊല്ലം, പന്തലായനികൊല്ലം എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെട്ടാണു കൊല്ലവര്‍ഷത്തിന്റെ ഉദ്ഭവമെന്ന തരത്തില്‍ പലവിധ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തി പന്തലായനി കൊല്ലത്തുവച്ച് രാജ്യം പങ്കിട്ടതിന്റെ സ്മരണയ്‌ക്കാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്നാണ് ച്രിത്രകാരനായ കാന്റര്‍ വിഷറുടെ വാദം.

കേരളീയ ചരിത്രകാരനായ ശങ്കുണ്ണി മേനോന്‍ അഭിപ്രായപ്പെട്ടത് 825 ആഗസ്ത് 15ന് തിരുവിതാംകൂര്‍ രാജാവായ ഉദയമാര്‍ത്താണ്ഡവര്‍മ്മ കൊല്ലത്തുവച്ച് ഒരു സമ്മേളനം വിളിച്ചു ചേര്‍ത്ത് പുതിയ സംവത്സരത്തിനു തുടക്കമിട്ടു എന്നാണ്. വേണാടും കോലത്തുനാടും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ചിങ്ങം ഒന്ന്, കന്നി ഒന്ന് എന്നീ തീയതികളെ ആസ്പദമാക്കി തെക്കും വടക്കും പുതിയ സംവത്സരത്തിനു തുടക്കമായെന്നാണ് ലോഗന്റെ അഭിപ്രായം.

ശങ്കരാചാര്യര്‍ ശങ്കരസ്മൃതി രചിച്ച വര്‍ഷമാണ് കൊല്ലവര്‍ഷത്തിന്റെ ആരംഭമായതെന്നാണ് കേരളോല്‍പ്പത്തിയിലെ വാദം. എഡി 825ല്‍ ക്രിസ്ത്യാനികള്‍ കൊല്ലത്തു പാര്‍പ്പുറപ്പിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി പുതിയ വര്‍ഷം തുടങ്ങിയെന്നു മറ്റൊരു വാദം. തെക്ക് കുരക്കേണിക്കൊല്ലം, വടക്ക് പന്തലായനിക്കൊല്ലം എന്നീ പട്ടണങ്ങള്‍ സ്ഥാപിച്ചതിന്റെ സ്മരണയ്‌ക്കായി തെക്കും വടക്കും പുതിയ വര്‍ഷം തുടങ്ങി എന്നിങ്ങനെ ഒട്ടനവധി സിദ്ധാന്തങ്ങള്‍ വേറെയും കൊല്ലവര്‍ഷത്തിന്റെ പിറവിയെ സംബന്ധിച്ചുണ്ട്. എന്നാല്‍ ഈ വാദങ്ങളൊന്നും ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ സാധൂകരിക്കപ്പെടുന്നവയല്ല. ഉത്തരഭാരതത്തില്‍(വിശിഷ്യാ കശ്മീരില്‍) നിലനിന്നിരുന്ന സപ്തര്‍ഷി വര്‍ഷത്തില്‍ നിന്നാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കമെന്ന സിദ്ധാന്തത്തിനാണ് കൂടുതല്‍ ശാസ്ത്രീയതയുള്ളത്.

ShareTweetSendShareShare

Latest from this Category

കേരള ലോക്ഭവന്‍ ആദ്യമായി കലണ്ടര്‍ പുറത്തിറക്കി

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഭൂമികൊള്ളയ്‌ക്ക് സര്‍ക്കാര്‍ശ്രമം: ഹിന്ദു ഐക്യവേദി

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

പുതിയ ചരിത്രമെഴുതി ഐഎസ്ആര്‍ഒയുടെ ‘ബാഹുബലി’ റോക്കറ്റ്; ‘ബ്ലൂ ബേർഡ് ബ്ലോക്ക് 2’ ഭ്രമണപഥത്തിൽ

കേരള ലോക്ഭവന്‍ ആദ്യമായി കലണ്ടര്‍ പുറത്തിറക്കി

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഭൂമികൊള്ളയ്‌ക്ക് സര്‍ക്കാര്‍ശ്രമം: ഹിന്ദു ഐക്യവേദി

ചന്ദ്രപൂരില്‍ കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു; ചികിത്സാച്ചെലവ് എല്ലാവര്‍ക്കും താങ്ങാവുന്നതാകണം: ഡോ. മോഹന്‍ ഭാഗവത്

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies