VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വയനാടിലേത് ക്ഷണിച്ചു വരുത്തിയ ദുരന്തം: ഡോ. വി.എസ്. വിജയന്‍, പുനരധിവാസം അവിടെ വേണ്ട: ഡോ. വി. അമ്പിളി

VSK Desk by VSK Desk
9 September, 2024
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അവഗണിച്ച് ക്ഷണിച്ച് വരുത്തിയ ദുരന്തമാണ് വയനാട് സംഭവിച്ചതെന്ന് ഗാഡ്ഗില്‍ കമ്മറ്റിയംഗം ഡോ. വി.എസ്. വിജയന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ വയനാട് ദുരന്തമുണ്ടാകില്ലായിരുന്നു. ‘നേതി നേതി ലറ്റസ് ടാക്ക്’ ചര്‍ച്ച വേദി സംഘടിപ്പിച്ച പശ്ചിമഘട്ടത്തിന്റെ അവസ്ഥയും ഭാവിയും എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി സമ്മര്‍ദങ്ങളെ അതിജീവിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അത് ഒരു വര്‍ഷം പൂഴ്‌ത്തിവച്ചുവെന്നും ഡോ. വി.എസ്. വിജയന്‍ പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശങ്ങളെ അതിലോലം, ലോലം എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ച് അതിന്റെ എല്ലാ വശങ്ങളും സൂഷ്മമായി പഠിച്ചിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആദ്യം മന്ത്രി ജയറാം രമേശും പിന്നീട് വന്ന മന്ത്രി ജയന്തി നടരാജനും റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അവഗണിച്ചു. കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ഡോ. മാധവ് ഗാഡ്ഗിലും മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരും മുന്‍കൂട്ടിപ്പറഞ്ഞതുപോലെ, അനധികൃത ഖനനത്തിന്റെയും വനനശീകരണത്തിന്റെയും അനന്തരഫലങ്ങളാണ്.

പശ്ചിമ ഘട്ടത്തിന്റെ 75 ശതമാനവും സംരക്ഷിക്കണമെന്ന് ഗാഡ്ഗില്‍ പറഞ്ഞപ്പോള്‍ തുടര്‍ന്ന് വന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് 77 ശതമാനവും വികസനത്തിനായി നീക്കിവയ്‌ക്കണമെന്നാണ്. ഗാഡ്ഗില്‍ കമ്മിറ്റിയില്‍ ഒരിടത്തും ജനങ്ങളെ ഒഴിവാക്കണമെന്നോ കൃഷി ചെയ്യരുതെന്നോ പറഞ്ഞിട്ടില്ല. കൃഷി ജൈവരീതിയില്‍ ആകണമെന്ന് നിബന്ധന മാത്രമാണുള്ളത്. പുതിയ കുടിയേറ്റക്കാരെ തടയണമെന്നു മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഡോ. വിജയന്‍ പറഞ്ഞു.

വയനാട് ദുരന്തമുണ്ടായ മേഖലയില്‍ പുനരധിവാസം നടത്തുന്നതിനോട് യോജിപ്പില്ലെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കേരള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. വി. അമ്പിളി പറഞ്ഞു. ഭാവിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ള പ്രദേശമാണവിടം. മുന്‍കരുതല്‍ എന്ന നിലയില്‍ അവിടെ കെട്ടിടങ്ങള്‍ പണിയുന്നത് ഒഴിവാക്കണം. നദിയുടെ തീരത്തും മറ്റും അനധികൃത നിര്‍മാണം എങ്ങനെ വന്നു എന്നു ചിന്തിക്കണം. അത്തരം തെറ്റുകളുടെ മാപ്പുസാക്ഷികളായി പലരും ജീവിക്കുന്നു. ചിലര്‍ ലോകത്തോട് വിടപറഞ്ഞു. പ്രകൃതിയെ ശല്യപ്പെടുത്താതെ ജീവിക്കുക, പ്രകൃതിക്ക് അനുകൂലമായ കൃഷി ചെയ്യുക. ഇണങ്ങാത്ത മാറ്റം പ്രകൃതിയില്‍ വരുത്തിയാല്‍ ദുരന്തമായിരിക്കും ഫലം. ഡോ. വി. അമ്പിളി പറഞ്ഞു.

നമ്മുടെ ആഗ്രഹത്തിനായി സയന്‍സില്‍ വെളളം ചേര്‍ക്കുന്നതാണ്് പ്രശ്‌നം. വര്‍ക്കല ക്ലിഫിലെ മണ്ണിടിച്ചിലിനെക്കുറിച്ച് നിരവധി പഠനറിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഗൗനിക്കുന്നില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചിലരുടെ രാഷ്‌ട്രീയ താല്‍പര്യം പരിഗണിച്ച് അവഗണിച്ചു. പശ്ചിമഘട്ടത്തില്‍ കേരളത്തിലെ ആകെയുളള 18,000 ചതുരശ്ര കിലോമീറ്ററില്‍ 15,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതാണ്. അത്തരം സ്ഥലത്ത് കടന്നുകയറുമ്പോള്‍ ഏറെ ശ്രദ്ധവേണം. ഡോ. വി. അമ്പിളി പറഞ്ഞു.

എസ്. ഗോപിനാഥ് ഐപിഎസ് അധ്യക്ഷനായിരുന്നു. വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് നേതി നേതി ചടങ്ങ് സംഘടിപ്പിച്ചത്.

ShareTweetSendShareShare

Latest from this Category

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies