VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

യുപിയില്‍ പിടിയിലായ മലയാളികൾ ചില്ലറക്കാരല്ല: ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണ വിഭാഗം ദേശീയ മേധാവി; ഫിറോസ് വടകര കലാപത്തിന്റെ സൂത്രധാരന്‍

ആര്‍എസ്‌എസ് നേതാക്കള്‍ അടക്കമുള്ളവരെ വധിക്കാന്‍ പദ്ധതിയിട്ട ഇവര്‍ സംസ്ഥാനത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താനും ആലോചിച്ചിരുന്നു.

VSK Desk by VSK Desk
18 February, 2021
in വാര്‍ത്ത
ShareTweetSendTelegram

 ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ഇന്ദിരാനഗറില്‍ നിന്ന് അറസ്റ്റിലായ പന്തളം, വടകര സ്വദേശികളായ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഇരുപത്തഞ്ചോളം ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി യുപി പോലീസ് വെളിപ്പെടുത്തി. ആര്‍എസ്‌എസ് നേതാക്കള്‍ അടക്കമുള്ളവരെ വധിക്കാന്‍ പദ്ധതിയിട്ട ഇവര്‍ സംസ്ഥാനത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താനും ആലോചിച്ചിരുന്നു.

പന്തളം ചേരിക്കല്‍ നസീമ മന്‍സിലില്‍ അന്‍ഷാദ് ബദറുദ്ദീന്‍ (33), കോഴിക്കോട് വടകര സ്വദേശി പുതുപ്പണത്ത് കുഴിച്ചാലില്‍ ഫിറോസ്(43) എന്നിവരാണ് ചൊവ്വാഴ്ച പ്രത്യേക ദൗത്യ സംഘത്തിന്റെ പിടിയിലായത്. ഇരുവരും ബോംബ് നിര്‍മാണ വിദഗ്ധരാണ്, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയവരും. ബദറുദ്ദീന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണ വിഭാഗം ദേശീയ മേധാവിയാണ്.

ഫിറോസ് ബോംബ് നിര്‍മ്മാണ പരിശീലകനും. വര്‍ഷങ്ങള്‍ക്ക്  മുമ്പ് നടന്ന വടകര കലാപത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഫിറോസ്. കോണ്‍ഗ്രസിലെ നിരവധി ഹിന്ദുപ്രവര്‍ത്തകരെയാണ് കലാപത്തില്‍ തെരഞ്ഞ് പിടിച്ച്‌ വെട്ടിയത്. ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയും വ്യാപകമായി അക്രമമുണ്ടായി. വടകരയിലെ എന്‍ഡിഎഫിന്റെ സ്ഥാപക നേതാവും ഡിവിഷനല്‍ കമാന്‍ഡറുമായിരുന്നു. എന്‍ഡിഎഫിനെ നിരോധിച്ചതോടെ എസ്ഡിപിഐയിലായി.

ബിരുദധാരിയായ ഇയാള്‍ വടകര അടക്കാ തെരു കൊപ്രകളത്തില്‍ ജീവനക്കാരനാണ്. മൂരാട് റെയില്‍വെ പാലത്തിന് സമീപം അനധികൃതമായി ആഡംബര വീടും ഇയാള്‍ നിര്‍മിക്കുന്നുണ്ട്. പറയത്തക്ക വരുമാനമില്ലാത്ത ഫിറോസിന്റെ, ചുരുങ്ങിയ കാലത്തിനുള്ളിലുള്ള സാമ്പത്തിക വളര്‍ച്ചയിലും നാട്ടുകാര്‍ക്ക് സംശയമുണ്ട്. ഇന്നലെ യുപി പോലീസ് അറസ്റ്റ് ചെയ്ത വാർത്ത വന്ന ശേഷം ഫിറോസിന്റെ ഭാര്യ, ഭര്‍ത്താവിനെ കാണ്‍മാനില്ലെന്ന് പറഞ്ഞ് കോഴിക്കോട് റൂറല്‍ എസ്പി ക്ക് പരാതി നല്‍കിയിട്ടുണ്ട്.

പന്തളത്ത് ആശാരിപ്പണിക്കാരനായ ബദറുദ്ദീന്‍ ഇടയ്ക്കിടയ്ക്ക് വീടുവിട്ടു പോകാറുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വോട്ടു പിടിക്കാന്‍ എത്തിയ ഇയാള്‍ ബീഹാറിലേക്കെന്ന് പറഞ്ഞാണ് മടങ്ങിയത്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ബദറുദ്ദീനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം ഭാര്യ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. യുപി പോലീസിന്റെ പിടിയിലായ വിവരം അറിഞ്ഞാണോ പരാതി നല്‍കിയത് എന്നാണ് സംശയം.

2010-ല്‍ പന്തളം ചേരിക്കലില്‍ ഉണ്ടായ ഡിവൈഎഫ്‌ഐ- എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഇയാള്‍ പ്രതിയാണ്. പന്തളം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.ഈ കേസിന്റെ വിചാരണയുടെ ഭാഗമായി ഇന്നലെ അടൂര്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ എസ്ഡിപിഐനടത്തിയ അക്രമങ്ങള്‍ക്കു പിന്നില്‍ ഇയാളാണെന്ന് വാര്‍ത്തകളുണ്ട്.

ഇവരില്‍ നിന്ന് 16 സ്‌ഫോടക വസ്തുക്കളും ഡിറ്റണേറ്ററുകളും പിസ്റ്റളും വെടിയുണ്ടകളും 12ലേറെ റെയില്‍വേ ടിക്കറ്റുകളും നാല് എടിഎം കാര്‍ഡുകളും രണ്ട് ഡ്രൈവിങ്ങ് ലൈസന്‍സുകളും മെട്രോ റെയില്‍ കാര്‍ഡും, പെന്‍ഡ്രൈവും പിടിച്ചെടുത്തിട്ടുണ്ടെന്ന് എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.

ShareTweetSendShareShare

Latest from this Category

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies