ന്യൂദല്‍ഹി: ബിഎംഎസ് സ്ഥാപകനും മുതിര്‍ന്ന ആര്‍ എസ്എസ് പ്രചാരകനും ആയിരുന്ന ദത്തോപന്ത് ഠേംഗ്ഡിയുടെ തത്വചിന്തകളും ആദര്‍ശങ്ങളും പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമാണെന്ന് ആര്‍എസ്എസ് മുൻ സര്‍കാര്യവാഹ് സുരേഷ് ജോഷി. സുവ്യക്തമായ ചിന്തകളായിരുന്നു അദ്ദേഹത്തിന്‍റെത്. സംഘടന പ്രവര്‍ത്തകര്‍ക്കു വേണ്ടിയും പ്രവര്‍ത്തകര്‍ രാഷ്ട്രത്തിനു വേണ്ടിയും യത്‌നിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസവും കാഴ്ചപ്പാടും. ബന്ദുകളെയും പണിമുടക്കുകളെയും പൂര്‍ണ്ണമായും അദ്ദേഹം പിന്തുണച്ചിരുന്നുമില്ല.രാഷ്ട്രത്തിനു വേണ്ടി തൊഴിലാളികള്‍ ഒരു കുടുംബത്തെപ്പോലെ പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നതെന്ന് സുരേഷ് ജോഷി പറഞ്ഞു.
ഠേംഗ്ഡിയെ ആദരിച്ച് അദ്ദേഹത്തിന്‍റെ 101-ാമത് ജന്മദിനത്തോടനുബന്ധിച്ച്, കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടര്‍ല്‍ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഠേംഗ്ഡിജിയുടെ പുസ്തകങ്ങള്‍ ആഴത്തില്‍ വായിച്ചു തുടങ്ങിയതെന്ന് സ്റ്റാമ്പ് പ്രകാശനം ചെയ്ത് കേന്ദ്ര വാര്‍ത്താ വിനിമയ, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഏതെങ്കിലും സര്‍വ്വകലാശാലയില്‍ പഠിച്ചതിലൂടെ രൂപപ്പെട്ടതല്ല അദ്ദേഹത്തിന്‍റെ ചിന്തകള്‍. പ്രായോഗിക ജീവിതം എന്ന സര്‍വ്വകലാശാലയില്‍ നിന്നാണ് അദ്ദേഹം അവ പഠിച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഠേംഗ്ഡിജി ഇന്നും നമ്മുടെ മധ്യത്തിലുണ്ടെന്ന് ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്‍മയ് ജെ പാണ്ഡ്യ പറഞ്ഞു. ബിഎംഎസും ഭാരതീയ കിസാന്‍ സംഘും സ്വദേശി ജാഗരണ്‍ മഞ്ചുമടക്കമുള്ള നിരവധി സംഘടനകള്‍ അദ്ദേഹമാണ് കെട്ടിപ്പടുത്തത്. അദ്ദേഹത്തിന്‍റെ കൃതികള്‍ എന്നും നമുക്ക് മാര്‍ഗദര്‍ശകങ്ങളാണെന്ന് പാണ്ഡ്യ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, ബിഎംഎസ് ദല്‍ഹി ഘടകം അധ്യക്ഷന്‍ അനീഷ് മി്രശ, ജനറല്‍ സെക്രട്ടറി ഡോ. ദീപേന്ദ്ര ചഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post