ഗുവാഹത്തി: നാടന്‍കലകളുടെയും ദേശീയ ചിന്തകളുടെയും മഹാസംഗമ വേദിയായ ലോക്മന്ഥന് നാളെ ഗുവാഹതിയില്‍ തുടക്കമാകും. ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര്‍ദേവ കലാക്ഷേത്രയില്‍ നടക്കുന്ന ദാര്‍ശനിക, കലാസദസ്സുകള്‍ ദേശത്തനിമകളിലൂന്നിയ സദസ്സുകള്‍ കൊണ്ട് സമ്പന്നമാകും. 24 വരെ നടക്കുന്ന ലോക്മന്ഥന്‍ മൂന്നാം പതിപ്പിൻ്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ നിര്‍വഹിക്കും. ആസാം, നാഗാലാന്‍ഡ് ഗവര്‍ണര്‍ പ്രൊഫ. ജഗദീഷ് മുഖി, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളാകും.
പ്രജ്ഞാപ്രവാഹ്, ഇന്റലക്ച്വല്‍ ഫോറം ഫോര്‍ നോര്‍ത്ത് ഈസ്റ്റ്, ആസാം ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവ സംയുക്തമായാണ് ലോക്മന്ഥന്‍ സംഘടിപ്പിക്കുന്നത്. 2016ലാണ് ആദ്യ ലോക്മന്ഥന്‍ നടന്നത്. ഇന്ത്യന്‍ മനസ്സുകളുടെ അപകോളനിവല്‍ക്കരണം എന്നതായിരുന്നു അതിൻ്റെ വിഷയം. 2018ല്‍ നടന്ന രണ്ടാം ലോക്മന്ഥനില്‍ ഭാരത്‌ബോധ്-ജന്‍ ഗാന്‍ മാന്‍ എന്ന വിഷയത്തിലായിരുന്നു ഊന്നിയത്. ഇക്കുറി ലോകപരമ്പരകളെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുകയെന്ന് ഗുവാഹത്തിയിലെ ഡോ. ഭൂപേന്‍ ഹസാരിക ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ലോക്മന്ഥന്‍ ജോയിന്റ് സെക്രട്ടറി സുരഞ്ജന്‍ ദത്ത പറഞ്ഞു,
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും വൈചാരികരംഗത്തെ പ്രമുഖരും അക്കാദമിക് വിദഗ്ധരും ഒത്തുചേരുന്ന സമ്മേളനങ്ങള്‍ ഭാരതീയ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യും. മൂന്ന് ദിവസത്തെ പരിപാടിയില്‍ രാജ്യത്തിൻ്റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന ചര്‍ച്ചകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും, ദത്ത പറഞ്ഞു.
Discussion about this post