പ്രയാഗ്‌രാജ്: ധീര വിപ്ലവകാരി ചന്ദ്രശേഖര്‍ ആസദിനെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിയത് ജവഹര്‍ ലാല്‍ നെഹ്‌റുവാണെന്ന ആരോപണവുമായി ആസാദിന്‍റെ അനന്തരവന്‍ പണ്ഡിറ്റ് സുജിത് ആസാദ് രംഗത്ത്. ആസാദ് ആല്‍ഫ്രഡ് പാര്‍ക്കില്‍ വരുന്നത് സംബന്ധിച്ച് അറിയുമായിരുന്നത് നെഹ്‌റുവിനും ആസാദിന്‍റെ ചില സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്ക് ആര്‍മിയുടെ അധ്യക്ഷന്‍ കൂടിയായ സുജിത് ചൂണ്ടിക്കാട്ടി. ചന്ദ്രശേഖര്‍ ആസാദിന്‍റെ ബലിദാനദിനമായ ഇന്നലെയാണ് സുജിത് മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ചന്ദ്രശേഖര്‍ ആസാദിന്‍റെ വധം സംബന്ധിച്ച സത്യങ്ങള്‍ പുറത്തുവരണമെന്നും അതിന് ഗാന്ധിവധം അന്വേഷിച്ച കപൂര്‍ കമ്മിഷനെപ്പോലെ ഒരു സംവിധാനത്തെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആസാദ് കൊല്ലപ്പെടുന്ന കാലത്ത് നെഹ്‌റു കോണ്‍ഗ്രസിലെ പ്രധാനികളിലൊരാളായിരുന്നു. നെഹ്‌റുവിന്‍റെ അച്ഛന്‍ മോതിലാല്‍ നെഹ്‌റു അഭിഭാഷകനെന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ള വിപ്ലവകാരികളെ സാമ്പത്തികമായും അല്ലാതെയും സഹായിച്ചിട്ടുണ്ട്. എന്നാല്‍ ജവഹര്‍ലാല്‍ ഇക്കാര്യത്തില്‍ സുജിത് ആസാദ് ചൂണ്ടിക്കാട്ടി.
1931 ഫെബ്രുവരി 27ന് ചന്ദ്രശേഖര്‍ ആസാദ് പ്രയാഗ് രാജിലെ നെഹ്‌റുവിന്റെ വസതിയായിരുന്ന ആനന്ദ്ഭവനില്‍ രഹസ്യമായി എത്തിയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധിച്ച ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ ദയാഹര്‍ജി നീക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ ആകെയുള്ള സമ്പാദ്യവും ഈ ആവശ്യത്തിനായി ആസാദ് നെഹ്‌റുവിന് കൈമാറി. എന്നാല്‍ ~ഒഴിഞ്ഞുമാറുന്ന മറുപടികളാണ് നെഹ്‌റു നല്‍കിയതെന്നും ആസാദ് രോഷത്തോടെയാണ് ആനന്ദ് ഭവനില്‍ നിന്ന് മടങ്ങിയതെന്നും സുജിത് ചൂണ്ടിക്കാട്ടുന്നു.
ആനന്ദ് ഭവനില്‍ നിന്ന് മടങ്ങിയ ആസാദ് സുഹൃത്തുമൊത്ത് ആല്‍ഫ്രഡ് പാര്‍ക്കിലേക്ക് പോയി. ഈ വിവരം അറിയാമായിരുന്ന ഒരേയൊരാള്‍ നെഹ്‌റുവായിരുന്നുവെന്നും ആസാദുള്ള ഇടം ബ്രിട്ടീഷ് പോലീസിനെ അറിയിച്ചത് അദ്ദേഹമാണെന്നും സുജിത് ആരോപിക്കുന്നു. നെഹ്‌റു നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സായുധരായ എണ്‍പത് ബ്രിട്ടീഷ് പോലീസുകാര്‍ ആല്‍ഫ്രഡ് പാര്‍ക്ക് വളഞ്ഞത്. എന്നാല്‍ കീഴടങ്ങാന്‍ തയാറാകാതെ ആസാദ് അവസാനം വരെയും പോരാടി. സ്വന്തം പിസ്റ്റളില്‍ നിന്ന് വെടിയുതിര്‍ത്താണ് ആസാദ് വീരബലിദാനിയായതെന്ന് സുജിത് ആസാദ് ചൂണ്ടിക്കാട്ടി.
Discussion about this post