VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭീകരാക്രമണങ്ങളെ ഭയപ്പെടുന്നില്ല ; ദേവി തങ്ങൾക്കൊപ്പമുണ്ട് : കശ്മീരിലെ ഖീർഭവാനി മേളയ്‌ക്ക് അയ്യായിരത്തോളം കശ്മീരി പണ്ഡിറ്റുകൾ പുറപ്പെട്ടു

VSK Desk by VSK Desk
13 June, 2024
in ഭാരതം
Share
Tweet
SendTelegram

നഗ്രോട്ട: കശ്മീരി പണ്ഡിറ്റ് സമൂഹത്തിൽ നിന്നുള്ള 5,000-ത്തിലധികം ആളുകൾ കനത്ത സുരക്ഷയ്‌ക്കിടയിൽ കശ്മീർ താഴ്‌വരയിലെ വാർഷിക ഖീർ ഭവാനി മേളയ്‌ക്കായി പുറപ്പെട്ടു. ബുധനാഴ്ച ഇവിടെ നിന്ന് യാത്ര ആരംഭിച്ചതായി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

സെയ്‌ഷ്ത് അഷ്ടമി ദിനത്തിൽ ആഘോഷിക്കുന്ന ഖീർ ഭവാനി മേള ജൂൺ 14 ന് ഗന്ദർബാലിലെ തുൽമുല്ല, കുപ്‌വാരയിലെ ടിക്കർ, അനന്ത്‌നാഗിലെ ലക്തിപോറ ഐഷ്മുഖം, കുൽഗാമിലെ മാതാ ത്രിപുരസുന്ദരി ദേവസർ, മൻസഗം ഭവാനി എന്നിവിടങ്ങളിൽ നടക്കും.

ബുധനാഴ്ച ഡിവിഷണൽ കമ്മീഷണർ (ജമ്മു) രമേഷ് കുമാർ, റിലീഫ് കമ്മീഷണർ ഡോ. അരവിന്ദ് കർവാനി, പ്രമുഖ കശ്മീരി പണ്ഡിറ്റ് നേതാക്കൾ എന്നിവർ ജമ്മു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള നഗ്രോട്ടയിൽ നിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് നാല് ദിവസത്തെ തീർത്ഥാടനത്തിന് തുടക്കമായത്.

ഭക്തിഗാനങ്ങൾ ആലപിച്ചും മന്ത്രങ്ങൾ മുഴക്കിയും ഭക്തർ 176 ബസുകളിലായി കശ്മീർ താഴ്‌വരയിലെ പ്രശസ്തമായ അഞ്ച് ആരാധനാലയങ്ങളിലേക്ക് പുറപ്പെട്ടത്. ഖീർ ഭവാനി മേളയിൽ പങ്കെടുക്കാൻ 5,000 കശ്മീരി പണ്ഡിറ്റുകൾ കശ്മീരിലേക്ക് പുറപ്പെട്ടു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ 176 ബസുകളിലായാണ് അവർ ഇന്ന് നേരത്തെ നഗ്രോട്ടയിൽ നിന്ന് പുറപ്പെട്ടതെന്ന് റിലീഫ് കമ്മീഷണർ ഡോ. അരവിന്ദ് കർവാനി പറഞ്ഞു.

തീർത്ഥാടകർ ഉച്ചഭക്ഷണത്തിനായി റമ്പാനിൽ തങ്ങുമെന്നും തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തങ്ങൾ ഈ ഭീകരാക്രമണങ്ങളെ ഭയപ്പെടുന്നില്ല. എത്ര നാൾ നമ്മൾ ഭയത്തിൽ ഇരിക്കും? തങ്ങൾക്ക് ദൈവത്തിന്റെ സംരക്ഷണമുണ്ടെന്ന് ജമ്മുവിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് ഒരു ഭക്തൻ പറഞ്ഞു. ഭയത്തിന് പകരം തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ഉത്സാഹത്തോടെയാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മൻസ്ഗാമിലെ മാതാ ഖീർ ഭവാനി ക്ഷേത്രത്തിലേക്ക് പോകുന്ന കുസുമം പണ്ഡിത പറഞ്ഞു.

ഈ വർഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള 80,000 കുടിയേറ്റ കശ്മീരി പണ്ഡിറ്റുകൾ വാർഷിക മേളയിൽ താഴ്‌വരയിലെ പ്രശസ്തമായ അഞ്ച് ക്ഷേത്രങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഞായറാഴ്ച മുതലുള്ള ദിവസങ്ങൾക്കുള്ളിൽ മൂന്ന് ഭീകരാക്രമണങ്ങളാണ് ജമ്മു മേഖലയിൽ നടന്നത്. കഴിഞ്ഞ ഞായറാഴ്ച, ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന ബസിനുനേരെ ഭീകരർ വെടിയുതിർക്കുകയും വാഹനം റോഡിൽ നിന്ന് തെന്നി റിയാസിയിലെ അഗാധമായ തോട്ടിലേക്ക് വീഴുകയും ഒമ്പത് പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ദോഡ ജില്ലയിൽ, ഭാദേർവ-പത്താൻകോട്ട് റോഡിൽ ചാറ്റർഗല്ലയുടെ മുകൾ ഭാഗത്തുള്ള സംയുക്ത ചെക്ക് പോസ്റ്റിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രാഷ്‌ട്രീയ റൈഫിൾസിലെ അഞ്ച് സൈനികർക്കും ഒരു പ്രത്യേക പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. കത്വയിൽ ചൊവ്വാഴ്ച വൈകുന്നേരം അന്താരാഷ്‌ട്ര അതിർത്തിക്കടുത്തുള്ള ഗ്രാമത്തിൽ ഭീകരർ ആക്രമണം നടത്തുകയും ഒരു സാധാരണക്കാരന് പരിക്കേൽക്കുകയും ചെയ്തു.

തുടർന്നുള്ള തിരച്ചിലിനിടെ, അതിർത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറിയതായി കരുതുന്ന മറ്റൊരു ഭീകരനെ തുരത്താനുള്ള ശ്രമത്തിനിടെ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ കത്വയിലെ ഗ്രാമത്തിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു സിആർപിഎഫ് ജവാന് ഗുരുതരമായി പരിക്കേറ്റിരുന്നു.

Share
Tweet
SendShareShare

Latest from this Category

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Load More

Latest English News

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Law Not Applicable: Ministers Against Vande Mataram

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies