VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആർഎസ്എസ് അക്ഷയ വടവൃക്ഷം: പ്രധാനമന്ത്രി

VSK Desk by VSK Desk
30 March, 2025
in ഭാരതം
ShareTweetSendTelegram

നാഗ്പൂർ: ഭാരതത്തിൻ്റെ അമരസംസ്കൃതിയുടെ അക്ഷയവടവൃക്ഷമാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഗ്പൂരിലെ മാധവ് നേത്രാലയയുടെ പ്രധാന കേന്ദ്രത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരാശാഭരിതമായിരുന്ന ഭാരതീയ സമൂഹത്തെ സ്വാമി വിവേകാനന്ദൻ പിടിച്ചുകുലുക്കിയത് നമ്മുടെ തനിമയെ ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു. അദ്ദേഹം ഭാരതത്തിന് ആത്മവിശ്വാസം പകർന്നു, ദേശീയബോധം അസ്തമിക്കാൻ അനുവദിച്ചില്ല. അടിമത്ത കാലത്തിന്റെ അന്തിമ ദശകത്തിൽ, ഈ ദേശീയബോധത്തിന് പുത്തൻ ഊർജ്ജം പകരാൻ ഡോക്ടർജിയും ശ്രീഗുരുജിയും പ്രവർത്തിച്ചു.

നൂറ് വർഷങ്ങൾക്ക് മുമ്പ് വിതച്ച ഈ വിത്ത് ഇന്ന് ഒരു വലിയ വടവൃക്ഷമായി നിലകൊള്ളുന്നു. ദശലക്ഷക്കണക്കിന് സ്വയംസേവകരാണ് അതിന്റെ ശാഖകൾ. ദർശനവും ആദർശവുമാണ് ഇതിനെ വളർത്തുന്നത്. ഭാരത സംസ്കൃതിക്കും ദേശീയ ബോധത്തിനും നിരന്തരം ഊർജ്ജം പകരുന്ന, ഈ അമര സംസ്കൃതിയുടെ ആധുനിക അക്ഷയ വടവൃക്ഷമാണ് രാഷ്ട്രീയ സ്വയംസേവക സംഘം, മോദി പറഞ്ഞു.

ഒരു സ്വയംസേവകന് സേവനമെന്നത് ജീവിതമാണ്.
ജീവിതത്തിൽ ദിശാബോധം നൽകുന്നത് ദർശനമാണ്. ഈ ദർശനം ബാഹ്യമായി മാത്രമല്ല, ആന്തരികമായും വേണം, പ്രധാനമന്ത്രി പറഞ്ഞു, , ചൈത്ര ശുക്ല പ്രതിപദ ദിനം സവിശേഷമാണ്. നവരാത്രിയുടെ പുണ്യോത്സവം ഇന്ന് മുതൽ ആരംഭിക്കുകയാണ്. രാജ്യത്തിന്റെ വിവിധ കോണുകളിൽ ഗുഡി പഡ്വയും ഉഗാദിയും ആഘോഷിക്കുന്നു. ഇന്ന് ഭഗവാൻ ഝൂലേലാലിന്റെയും ഗുരു അംഗദ് ദേവിന്റെയും ജന്മദിനമാണ്. പരം പൂജനീയ ഡോക്ടർജിയുടെ ജന്മവാർഷിക ദിനം കൂടിയാണിത്. സംഘത്തിന്റെ മഹത്തായ യാത്രയുടെ 100 വർഷങ്ങൾ പൂർത്തിയാകുന്നതും ഈ വർഷമാണ്. സ്മൃതി മന്ദിറിൽ പോയി പൂജനീയ ഡോക്ടർജിക്കും പൂജനീയ ഗുരുജിക്കും ശ്രദ്ധാഞ്ജലി അർപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഈ കാലയളവിൽ ഭരണഘടനയുടെ 75 വർഷം പൂർത്തീകരിച്ചത് നാം ആഘോഷിച്ചു. അടുത്ത മാസം ഭരണഘടനാ ശിൽപി ബാബാ സാഹിബ് അംബേദ്കറുടെ ജന്മദിനമാണ്. ഇന്ന് ഞാൻ ദീക്ഷഭൂമി സന്ദർശിച്ച് അദ്ദേഹത്തിൻ്റെ ഓർമ്മകളെ പ്രണമിച്ചു, മോദി പറഞ്ഞു.

രാജ്യത്തെ എല്ലാ പൗരന്മാർക്കും മികച്ച ആരോഗ്യ സൗകര്യങ്ങൾ നൽകുക എന്നതാണ് സർക്കാരിൻ്റെ മുൻഗണന. ദരിദ്രരിൽ ഏറ്റവും ദരിദ്രർക്ക് പോലും മികച്ച ചികിത്സ ലഭിക്കണം, ഒരു പൗരരനും അന്തസ്സ് നഷ്ടപ്പെടരുത്. രാജ്യത്തിനുവേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച വയോധികർ. ചികിത്സയെക്കുറിച്ച് വിഷമിക്കാനിട വരില്ല. ഇതാണ് സർക്കാരിന്റെ നയം. ആയുഷ്മാൻ ഭാരത് യോജന പ്രകാരം, കോടിക്കണക്കിന് ആളുകൾക്ക് സൗജന്യ ചികിത്സ ലഭിക്കുന്നു. ആയിരക്കണക്കിന് ജൻ ഔഷധി കേന്ദ്രങ്ങൾ രാജ്യത്തെ ദരിദ്രർക്കും ഇടത്തരക്കാർക്കും വിലകുറഞ്ഞ മരുന്നുകൾ നൽകുന്നു. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ഡയാലിസിസ് കേന്ദ്രങ്ങൾ സേവനങ്ങൾ സൗജന്യമായി നൽകുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ, ഗ്രാമങ്ങളിൽ ലക്ഷക്കണക്കിന് ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ നിർമ്മിച്ചിട്ടുണ്ട്, അവിടെ മികച്ച ഡോക്ടർമാരിൽ നിന്ന് ടെലിമെഡിസിൻ വഴി കൺസൾട്ടേഷൻ, പ്രഥമശുശ്രൂഷ, കൂടുതൽ വൈദ്യസഹായം എന്നിവ നൽകുന്നു. മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയാക്കി. എയിംസ് സ്ഥാപനങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചു.
മെഡിക്കൽ സീറ്റുകളുടെ എണ്ണവും ഇരട്ടിയാക്കി. പാവപ്പെട്ട കുട്ടികൾക്കും ഡോക്ടർമാരാകാൻ കഴിയുന്ന തരത്തിൽ, ഭാഷാ തടസമില്ലാതെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്ന തരത്തിൽ മാതൃഭാഷയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നു. ‘ദേവ് സേ ദേശ്, രാമ് സേ രാഷ്ട്ര’ എന്ന മന്ത്രവുമായി നാം മുന്നോട്ട് പോകുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.

നൂറുകണക്കിന് വർഷത്തെ അടിമത്തത്തിന്റെയും അധിനിവേശത്തിന്റെയും സമയത്ത്, ഭാരതത്തിൻ്റെ സാമൂഹിക ഘടനയെ തകർക്കാൻ ക്രൂരമായ ശ്രമങ്ങൾ നടന്നു. പക്ഷേ നമ്മുടെ ദേശീയബോധം ഒരിക്കലും അവസാനിച്ചില്ല, അതിന്റെ ജ്വാല ജ്വലിച്ചുകൊണ്ടിരുന്നു. ഏറ്റവും ദുഷ്‌കരമായ സമയങ്ങളിൽ പോലും, ഈ അവബോധം നിലനിർത്തുന്നതിനായി പുതിയ സാമൂഹിക പ്രസ്ഥാനങ്ങൾ മുന്നോട്ടു വന്നു. ഭക്തി പ്രസ്ഥാനം ഇതിനൊരു ഉത്തമ ഉദാഹരണമാണ്. മധ്യകാലഘട്ടത്തിലെ ആ ദുഷ്‌കരമായ കാലഘട്ടത്തിൽ, നമ്മുടെ സന്യാസിമാർ ഭക്തിയുടെ ആശയങ്ങളിലൂടെ ദേശീയ ബോധത്തിന് പുതിയ ഊർജ്ജം നൽകി. ഗുരു നാനാക് ദേവ്, സന്ത് കബീർ, തുളസീദാസ്, സൂർദാസ്, സന്ത് തുക്കാറാം, സന്ത് രാംദേവ്, സന്ത് ജ്ഞാനേശ്വർ തുടങ്ങിയ മഹത്തുക്കൾ അവരുടെ ആശയങ്ങളിലൂടെ സമൂഹത്തിന് പ്രാണൻ പകർന്നു. അവർ വിവേചനത്തിന്റെ ചങ്ങലകൾ പൊട്ടിച്ച് സമൂഹത്തെ ഒന്നിപ്പിച്ചു. വിദർഭയിലെ മഹാനായ സന്യാസി ഗുലാബ്‌റാവു മഹാരാജിനെ പ്രജ്ഞാ ചക്ഷു എന്നാണ് വിളിച്ചിരുന്നത്. ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെട്ടു, എന്നിട്ടും അദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. എങ്ങനെ? കണ്ണുകളില്ലെങ്കിലും, കാഴ്ച ഉണ്ടായിരുന്നു – അത് ധാരണയിൽ നിന്ന് വരുന്നതും ജ്ഞാനത്തിൽ നിന്ന് പ്രത്യക്ഷപ്പെടുന്നതും, വ്യക്തിക്കും സമൂഹത്തിനും ശക്തി നൽകുന്നതുമായ കാഴ്ചയാണ്. സംഘം ആന്തരിക ദർശനത്തിനും ബാഹ്യ ദർശനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സാംസ്‌കാരിക യജ്ഞം കൂടിയാണ്. മാധവ നേത്രാലയം ബാഹ്യദർശനത്തിന്റെ ഒരു ഉദാഹരണമാണ്, അതേസമയം ആന്തരികദർശനമാണ് സംഘത്തിന് രൂപം നൽകിയത്. നമ്മുടെ ശരീരം ദാനധർമ്മത്തിനും സേവനത്തിനും മാത്രമുള്ളതാണ്. സേവനം ഒരു ആചരിക്കപ്പെടുമ്പോൾ അത് സാധനയായി മാറുന്നു. ഈ പരിശീലനമാണ് ഓരോ സ്വയംസേവകന്റെയും ജീവരക്തം. ഈ സാധന, ഈ ജീവശ്വാസം, തലമുറ തലമുറയായി ഓരോ സ്വയം സേവകനെയും തപസ്സിലേക്ക് ഉണർത്തുന്നു. അത് അവനെ ഇടതടവില്ലാതെ ചലിപ്പിക്കുന്നു. സ്വയംസേവകന്റെ ഹൃദയത്തിൽ എപ്പോഴും സേവനം ഒരു വികാരമായി ജ്വലിച്ചു കൊണ്ടിരിക്കും. സംഘത്തെ സർവ്വവ്യാപിയായ പ്രകാശമാണതെന്ന് ശ്രീഗുരുജി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്, മോദി ചൂണ്ടിക്കാട്ടി.

വെളിച്ചം ഇരുട്ടിനെ നീക്കി മറ്റുള്ളവർക്ക് വഴി കാണിക്കുന്നു. നമ്മൾ വെളിച്ചമായി മാറണം, ഇരുട്ടിനെ അകറ്റണം, തടസ്സങ്ങളെ നീക്കണം, വഴിയൊരുക്കണം. ഇതാണ് സംഘത്തിന്റെ ആത്മാവ്, പ്രധാനമന്ത്രി പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies