VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അക്രമകാരികളല്ല, ഋഷിമാരാണ് പൂര്‍വികര്‍: സര്‍സംഘചാലക്

ജ്ഞാന്‍വാപിക്ക് സവിശേഷ പ്രാധാന്യം

VSK Kerala Desk by VSK Kerala Desk
4 June, 2022
in ഭാരതം
ShareTweetSendTelegram

നാഗ്പൂര്‍: കടന്നുവന്ന അക്രമകാരികളല്ല, ഋഷിമാരാണ് ഭാരതീയന്റെ പൂര്‍വികരെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അവര്‍ വിശ്വമംഗളമാണ് ആഗ്രഹിച്ചത്. ഭാരതത്തിന്റെ സ്വത്വം അതാണ്. നമ്മുടെ സ്വതന്ത്രത ഈ സ്വത്വത്തിന്റെ ആധാരത്തില്‍ സ്വന്തം തന്ത്രം നിര്‍മ്മിച്ച്  ലോകത്തിന് പുതിയ മന്ത്രം നല്കാനായിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കാശിയിലെ ജ്ഞാനവാപി ഭാരതത്തിന് സവിശേഷ പ്രാധാന്യമുള്ള വിഷയമാണ്. അത് ചരിത്രമാണ്. ഇന്ന് ഹിന്ദുക്കളായി കഴിയുന്നവരോ മുസ്ലീങ്ങളായി കഴിയുന്നവരോ അല്ലല്ലോ അത് ഉണ്ടാക്കിയത്. ജ്ഞാനവാപിയെപ്പറ്റി പണ്ടുമുതലെ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രേശിംഭാഗില്‍ നടന്ന ആര്‍എസ്എസ് തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജ്ഞാന്‍വാപി പോലെയുള്ള കേന്ദ്രങ്ങളെപ്പറ്റി സംസാരിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ദിവസവും ഓരോ വിഷയങ്ങള്‍ സൃഷ്ടിക്കുന്നത് ശരിയല്ല. എല്ലാ മസ്ജിദിലും എന്തിനാണ് ശിവലിംഗം നോക്കുന്നത്. മസ്ജിദും ഒരു ആരാധനയാണ്. ആ മതം പുറത്തുനിന്ന് വന്നതാവാം. എന്നാല്‍ അതു പിന്തുടരുന്നവര്‍ പുറത്തുനിന്ന് വന്നവരല്ല. അവര്‍ ആ ആരാധനാരീതി തുടരുന്നതില്‍ വിരോധമുണ്ടാവേണ്ടതില്ല. അതിനെ ബഹുമാനിക്കുകയും പവിത്രത കല്‍പ്പിക്കുകയും വേണം. ഇന്നത്തെ മുസ്ലീങ്ങളുടെ പൂര്‍വ്വികരും ഹിന്ദുക്കളായിരുന്നു. ചിരകാലം ആ ഹിന്ദുക്കളെ സ്വാതന്ത്ര്യത്തില്‍ നിന്ന് അകറ്റി വഞ്ചിച്ചുനിര്‍ത്താനും അവരുടെ മനോധൈര്യത്തെ തകര്‍ക്കാനുമാണ് അന്ന് ആക്രമണകാരികള്‍ അതെല്ലാം ചെയ്തത്.

രാമജന്മഭൂമി പ്രക്ഷോഭത്തില്‍ ചില ചരിത്രപരമായ കാരണത്താലാണ് പതിവുരീതികള്‍ക്ക് വിരുദ്ധമായി അതില്‍ ഭാഗഭാക്കായത്. ആ ദൗത്യം പൂര്‍ത്തിയായി. ഇനി സമരത്തിന്റെ പ്രശ്നമില്ല. എന്നാല്‍ മനസ്സിലുയരുന്ന വിഷയങ്ങള്‍ ചോദ്യമായി ഉയരുക തന്നെ ചെയ്യും. ഇതൊന്നും ആര്‍ക്കും എതിരാണെന്ന് കരുതേണ്ടതില്ല.  അത്തരം വിഷയങ്ങളില്‍ പരസ്പരം ഇരുന്ന് സംസാരിച്ച് പുതിയ വഴി തുറക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ കോടതികളില്‍ പോകേണ്ടിവരും. അപ്പോള്‍ കോടതി പറയുന്നത്, അംഗീകരിക്കണം. ഭരണഘടനയേയും നിയമസംവിധാനങ്ങളെയും പവിത്രമായി കരുതി അനുസരിക്കണം. കോടതിയുടെ തീരുമാനങ്ങളില്‍ പരാതി ഉന്നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളിലും ദേശീയബോധമുള്ള മുസ്ലീങ്ങള്‍ ഭാഗഭാക്കായിരുന്നു. അവരാണ് ഇന്നാട്ടിലെ മുസ്ലീങ്ങള്‍ക്ക് മാതൃക. പാക്കിസ്ഥാന്‍ രൂപീകരിച്ചപ്പോള്‍ ചിലര്‍ പോയി. മറ്റ് ചിലര്‍ പോയില്ലല്ലോ. ആരാധനാരീതി വേറെയാണെങ്കിലും ഭാരതത്തെ വിട്ടുപോകാന്‍ തയ്യാറല്ല എന്നല്ലേ അതിനര്‍ത്ഥം. സമ്പൂര്‍ണ്ണ സമാജവും തിരിച്ചറിയേണ്ടത് നമ്മുടെയെല്ലാം പൂര്‍വ്വികര്‍ ഒരേ രക്തമായിരുന്നുവെന്നതാണ്. അവര്‍ മടങ്ങിവരാന്‍ തയ്യാറാണെങ്കില്‍ അവരെ സ്വീകരിക്കേണ്ടതുണ്ട്. ഇനി അവര്‍ അതിന് തയ്യാറല്ലെങ്കിലും സാരമില്ല. നമുക്ക് മുപ്പത്തിമുക്കോടി ദേവതകളുണ്ട്. ആ ദേവതകളുടെ എണ്ണം വീണ്ടും കൂടും. അത്രമാത്രം. ഭാരതത്തെ പരമവൈഭവത്തിലേക്ക്, വിശ്വഗുരു സ്ഥാനത്തേക്ക് ഉയര്‍ത്തുക എന്നത് കാലത്തിന്റെ ആവശ്യമാണ്. എന്നാല്‍ അതിനാദ്യം മുഴുവന്‍ ജനങ്ങളും ഭാരതമെന്ന ഒറ്റ വികാരത്തില്‍ ഒന്നായിത്തീരണമെന്ന് അദ്ദേഹം പറഞ്ഞു.

ലോകപ്രശസ്ത ധ്യാനാചാര്യന്‍ ദാജി കമലേഷ് പട്ടേല്‍ മുഖ്യാതിഥിയായി. ആര്‍എസ്എസ് വിദര്‍ഭ പ്രാന്തസംഘചാലക് രാംജി ഹര്‍കരെ, വര്‍ഗ് സര്‍വാധികാരി അശോക് പാണ്‌ഡെ. നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവരും സംബന്ധിച്ചു.

Share10TweetSendShareShare

Latest from this Category

ആകാശത്ത് വിസ്മയമായി അഞ്ച് ഗ്രഹങ്ങളുടെ സംഗമം

തമിഴ്നാട്ടിൽ വീണ്ടും ക്ഷേത്രങ്ങൾക്കുനേരെ ആക്രമണം: വിഗ്രഹങ്ങൾ തകർത്തു

മുംബൈയിൽ ഗുരുകുലം വിദ്യാർത്ഥികൾ ദ്രൗപദീമുർമൂവിന് പിന്തുണയുമായി ചിത്രങ്ങൾ വരയ്ക്കുന്നു

ദ്രൗപദീ മുർമൂ: ആവേശത്തോടെ യുവാക്കളും

നാമനിർദേശപത്രിക സമർപ്പിക്കാൻ ഒപ്പം ബിജെഡി മന്ത്രിമാരും

ഭാരതത്തെ നയിക്കാന്‍ ഗോത്ര വനിത; ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി‍ സ്ഥാനാര്‍ത്ഥി

17,000 അടി ഉയരത്തില്‍, കൊടുംതണുപ്പില്‍ യോഗ‍ അവതരിപ്പിച്ച് ഐടിബിപി‍ ജവാന്‍മാര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആകാശത്ത് വിസ്മയമായി അഞ്ച് ഗ്രഹങ്ങളുടെ സംഗമം

തമിഴ്നാട്ടിൽ വീണ്ടും ക്ഷേത്രങ്ങൾക്കുനേരെ ആക്രമണം: വിഗ്രഹങ്ങൾ തകർത്തു

മുംബൈയിൽ ഗുരുകുലം വിദ്യാർത്ഥികൾ ദ്രൗപദീമുർമൂവിന് പിന്തുണയുമായി ചിത്രങ്ങൾ വരയ്ക്കുന്നു

ദ്രൗപദീ മുർമൂ: ആവേശത്തോടെ യുവാക്കളും

നാമനിർദേശപത്രിക സമർപ്പിക്കാൻ ഒപ്പം ബിജെഡി മന്ത്രിമാരും

സമ്മര്‍ദ്ദത്തിലായി ലീഗ് ; കെ.എന്‍.എ. ഖാദറിനെതിരെ തീവ്ര മുസ്ലിം   വിദ്വേഷപ്രചാരണം

ആശയത്തോടുള്ള തീവ്രഭ്രമം ആസക്തി: ജേക്കബ് തോമസ്

ഭാരതത്തെ നയിക്കാന്‍ ഗോത്ര വനിത; ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി‍ സ്ഥാനാര്‍ത്ഥി

മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍

Load More

Latest English News

Islamic extremists disrupt International Yoga Day event in Maldives

There Has Been Deliberate Attempt To Discredit Judiciary: Justice N. Nagaresh On Contemptuous Remarks By PFI Leader

‘One Nation – One Health System is the need of Hour’

Father of minor boy who called for genocide of Hindus and Christians in PFI rally arrested

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies