VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിക്രാന്തിലൂടെ നേടിയ വിജയമാവര്‍ത്തിക്കാന്‍ ഇന്ത്യ; കൊച്ചി കപ്പല്‍ശാലയില്‍ ഒരു വിമാനവാഹിനി കപ്പല്‍ കൂടി നിര്‍മിക്കുന്നു

VSK Kerala Desk by VSK Kerala Desk
1 September, 2022
in കേരളം
ShareTweetSendTelegram

കൊച്ചി: ലോക രാജ്യങ്ങളുടെ മുന്നില്‍ വിമാനവാഹിനി വിക്രാന്തിലൂടെ നേടിയ വിജയമാവര്‍ത്തിക്കാന്‍ ഇന്ത്യ. കൊച്ചി കപ്പല്‍ശാലയില്‍ ഒരു വിമാനവാഹിനി കപ്പല്‍ കൂടി രാജ്യം നിര്‍മിക്കുന്നു. 2024ല്‍ നിര്‍മാണമാരംഭിക്കാനും 2031ല്‍ കമ്മിഷന്‍ ചെയ്യാനുമാണ് ഉദ്ദേശ്യം. 30,000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.

ഇതോടെ രാജ്യത്തിന് മൂന്നു വിമാനവാഹിനി കപ്പലുകളാകും. വിമാനവാഹിനികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയ്‌ക്കൊപ്പമെത്തും. അപ്പോഴും 11 വിമാനവാഹിനികളുമായി യുഎസിന്റെ ഒന്നാം സ്ഥാനം അചഞ്ചലമായിരിക്കും. നാവികസേനയുടെ ദീര്‍ഘനാളായ ആവശ്യമായിരുന്നു മൂന്നു വിമാനവാഹിനികള്‍. ഇതിലൂടെ ഇന്ത്യന്‍ തീരത്തു പഴുതടച്ച സുരക്ഷയൊരുക്കാനാകുമെന്ന് സേന വിലയിരുത്തുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നയതന്ത്ര, വാണിജ്യ, സൈനിക പ്രാധാന്യം ഏറെ വര്‍ധിച്ച സാഹചര്യത്തിലാണ് മൂന്നാം വിമാനവാഹിനി നിര്‍മിക്കാന്‍ രാജ്യമൊരുങ്ങുന്നത്.

ഇപ്പോഴുള്ള ഐഎന്‍എസ് വിക്രമാദിത്യ റഷ്യയില്‍നിന്നു വാങ്ങിയതാണ്. നാളെ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കുന്ന വിമാനവാഹിനി വിക്രാന്തിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ഇന്ത്യയാണു നിര്‍വഹിച്ചത്. ഈ മികവാണ് അടുത്തതും ഇവിടെത്തന്നെ നിര്‍മിക്കാന്‍ രാജ്യത്തിന് ആത്മവിശ്വാസം നല്കിയത്. മാത്രമല്ല, വിക്രാന്ത് നിര്‍മിച്ച ആവേശവും വൈദഗ്ധ്യവും കൈമോശം വരുന്നതിനു മുമ്പേ അടുത്തതു പണിയുന്നത് ഗുണമാകുമെന്ന വിലയിരുത്തലുമുണ്ട്. വിക്രാന്തിനെക്കാള്‍ നീളവും ശേഷിയും കൂടിയതാണ് ഇനി പണിയുക. 50 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ടാകും. ന്യൂദല്‍ഹി നാവികാസ്ഥാനത്തെ വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോയാണ് രൂപകല്‍പ്പന.  

കൊച്ചി കപ്പല്‍ശാലയില്‍ 1800 കോടി രൂപ മുടക്കി ഒരു പുതിയ ഡ്രൈ ഡോക്ക് നിര്‍മിക്കും. എല്‍ ആന്‍ഡ് ടിക്കു നിര്‍മാണച്ചുമതല കൊടുത്തു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കായിരിക്കുമിത്. അടുത്ത വര്‍ഷം ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഡോക്ക് കൈമാറാനാണ് നിര്‍ദേശം. എല്‍ ആന്‍ഡ് ടി നിര്‍മിക്കുന്ന ഏറ്റവും വലിയ ഡോക്കാകുമിത്.

310 മീറ്റര്‍ നീളമുള്ള ഡോക്കിന്റെ ആദ്യ 110 മീറ്ററിന് 75 മീറ്റര്‍ വീതിയും ബാക്കി 200 മീറ്ററിന് 60 മീറ്റര്‍ വീതിയുമുണ്ടാകും. ആദ്യ 110 മീറ്ററില്‍ ഗേറ്റ് വയ്ക്കുന്നതോടെ രണ്ടു ഡോക്കായി ഭാവിയില്‍ ഉപയോഗിക്കാമെന്നും ഇതു ലോകത്തെ ആദ്യ സ്‌റ്റെപ് ഡോക്കായിരിക്കുമെന്നും കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍ ജന്മഭൂമിയോടു പറഞ്ഞു. അതോടെ, എണ്ണ ഖനനത്തിനുള്ള ജാക്ക് അപ് റിഗ്ഗുകള്‍ റിപ്പയര്‍ ചെയ്യാനും കൊച്ചി കപ്പല്‍ശാലയ്ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സിംഗപ്പൂരിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് ഇന്ത്യ ജാക്ക് അപ് റിഗ്ഗുകള്‍ റിപ്പയര്‍ ചെയ്യുന്നത്.

600 ടണ്‍ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ക്രെയിന്‍ ഈ ഡോക്കിലാണുണ്ടാകുക. ഹ്യൂണ്ടായ് കമ്പനിയാണ് അതു നിര്‍മിക്കുന്നത്. രാജ്യത്തെ ഏറ്റവും ഭാരവാഹക ശേഷിയുള്ള ഡോക്കാണിത്. ഒരു ചതുരശ്ര മീറ്ററില്‍ 700 ടണ്‍ ഭാരം വഹിക്കാന്‍ കഴിയും. വിമാനവാഹിനികളുണ്ടാക്കാന്‍ മാത്രമാണ് ഇത്ര വലിയ ഭാരവാഹക ശേഷി സജ്ജീകരിക്കുന്നതെന്നും മധു എസ്. നായര്‍ പറഞ്ഞു.

Share6TweetSendShareShare

Latest from this Category

കലാമണ്ഡലത്തില്‍ മദ്യലഹരിയില്‍ ഡിജെ പാര്‍ട്ടി; ആടിക്കുഴഞ്ഞ് വൈസ് ചാന്‍സലറും രജിസ്ട്രാറും

ഗോസേവ ജീവിതവ്രതമാക്കിയ ജയകുമാര്‍

ഗോ സേവാ പ്രാന്തീയ പ്രശിക്ഷൺ പ്രമുഖ് എ. ജയകുമാർ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ

പാഴ്സല്‍ ഭക്ഷണത്തിന് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി; പരിശോധന ഇന്ന് മുതല്‍

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 88 പേർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശൈശവ വിവാഹത്തിന് അന്ത്യം കുറിക്കാന്‍ ആസാം

ബിബിസി ഡോക്യുമെന്ററി: സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികരണം തേടി

പത്ത് ലക്ഷത്തിന്‍റെ സ്‌കോളര്‍ഷിപ്പുമായി ഐസിഎആര്‍

ഇന്ത്യക്കെതിരായ ചൈനീസ് അതിക്രമങ്ങളെ അംഗീകരിക്കാനാകില്ല: യുഎസ് സെനറ്റര്‍മാര്‍

കാർഷികവൃത്തിയിലെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ

കലാമണ്ഡലത്തില്‍ മദ്യലഹരിയില്‍ ഡിജെ പാര്‍ട്ടി; ആടിക്കുഴഞ്ഞ് വൈസ് ചാന്‍സലറും രജിസ്ട്രാറും

മ്യാന്മറില്‍ സംസ്‌കാര്‍ സാധനാ ശിബിരം

രാമക്ഷേത്രത്തിന് സാളഗ്രാമം കല്ലുകൾ അയോദ്ധ്യയിൽ

Load More

Latest English News

Communists are criminals ; Have never seen good communists, says Hungarian filmmaker Bela Thar

Loose Talk Have No Room In Democracy, Says Hon. Goa Gov

Pro Pakistan Drama Bags 1st Prize in Kozhikode District School Youth Festival

One more HC blow to Pinarayi Vijayan; HC asks: Why are you worried about Lokayukta investigation?

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies