VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

VSK Desk by VSK Desk
2 July, 2025
in കേരളം
ShareTweetSendTelegram

1975 ജൂലൈ 2, ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്, അന്നാണ് അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിച്ചത്. അടിയന്തരാവസ്ഥയില്‍ പ്രസിദ്ധീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന കേരളത്തിലെ ഒരേയൊരു പത്രമാണ് ജന്മഭൂമി. പക്ഷെ, അടിച്ചമര്‍ത്തലുകളെ ചെറുത്തുനിന്ന ജന്മഭൂമി അരനൂറ്റാണ്ട് പിന്നിടുന്നു. ആ പോരാട്ടത്തിന്റെ ഓര്‍മയില്‍ അക്കാലത്തെ ജന്മഭൂമിയുടെ മാസ്റ്റ് ഹെഡിലാണ് ഇന്നത്തെ പത്രം.

അന്നൊരു ബുധനാഴ്ചയായിരുന്നു. അര്‍ധ രാത്രിയോടെയാണ് കോഴിക്കോട് മേലേപ്പാളയത്തെ വെങ്കിടേഷ് നായിക് മോഹന്‍ദാസ് (വിഎന്‍എം) ബില്‍ഡിങ്ങിലെ ജന്മഭൂമി ഓഫീസിലേക്ക് പോലീസ് സംഘം ഇരച്ചുകയറിത്. ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന ഫയലുകളും മറ്റും വലിച്ചുവാരിയിട്ടു, ടെലിഫോണ്‍ കണക്ഷന്‍ വയര്‍ അറുത്തുമാറ്റി. അതേ സമയത്തുതന്നെ കോഴിക്കോട് അലങ്കാര്‍ ലോഡ്ജില്‍ കിടന്നുറങ്ങുകയായിരുന്ന ജന്മഭൂമി പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയെയും അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ജന്മഭൂമിയുടെ തുടക്കത്തിനും വളര്‍ച്ചയ്‌ക്കും പ്രവര്‍ത്തിച്ചിരുന്ന, പിന്നീട് പത്രാധിപരായ പി. നാരായണ്‍ജിയെയും നെടുങ്ങാടിക്കൊപ്പം അലങ്കാര്‍ ലോഡ്ജില്‍ അറസ്റ്റ് ചെയ്തു. നാരായണ്‍ജി അന്ന് ജനസംഘത്തിന്റെ പ്രദേശ് സംഘടനാ കാര്യദര്‍ശിയായിരുന്നു. കാഴ്ച പരിമിതിയുള്ള വന്ദ്യവയോധികനായ പി.വി.കെ. നെടുങ്ങാടിയെ കൈകളും കണ്ണുകളും കെട്ടിയാണ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. കണ്ണടയില്ലാതെ തനിക്ക് ഒന്നും കാണാനാകില്ലെന്നും അതുകൊണ്ട് കണ്ണു കെട്ടേണ്ടതില്ലെന്നും അദ്ദേഹം പോലീസുകാരോട് പറഞ്ഞത്രേ.

ജന്മഭൂമി സായാഹ്ന ദിനപത്രമായി പ്രസിദ്ധീകരണമാരംഭിച്ചിട്ട് അന്ന് മൂന്നു മാസമേ ആയിരുന്നുള്ളൂ. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെയും ഭാരതീയ ജനസംഘത്തിന്റെയും ആശയാദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാനും ദേശീയമായ കാഴ്ചപ്പാടോടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് പത്രം ആരംഭിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ഏഴ് ദിവസം തടസമില്ലാതെ ജന്മഭൂമി പ്രസിദ്ധീകരിച്ചു. ആ ഒരാഴ്ച, ഭാരതത്തില്‍ നടമാടിയ ക്രൂരതകളും ദേശീയ നേതാക്കളുടെ അറസ്റ്റുകളും പ്രതിഷേധങ്ങളും ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ കൃത്യമായി പ്രസിദ്ധപ്പെടുത്തിയ ഏക പത്രം ജന്മഭൂമിയാണ്. മറ്റ് പത്രങ്ങള്‍ക്കെല്ലാം വാര്‍ത്തകളുടെ കാര്യത്തില്‍ നിയന്ത്രണം പാലിക്കണമെന്ന നിര്‍ദേശം സര്‍ക്കാരില്‍ നിന്നു ലഭിച്ചതിനാല്‍ അവരാരും അടിയന്തരാവസ്ഥയെ കുറിച്ചും ദേശീയ നേതാക്കളുടെ അറസ്റ്റുകളെ കുറിച്ചുമൊന്നും വാര്‍ത്തകള്‍ നല്കിയിരുന്നില്ല. അതുകൊണ്ടുതന്നെ ആ ഒരാഴ്ച ജന്മഭൂമിയുടെ കോപ്പികള്‍ക്ക് ഡിമാന്‍ഡ് കൂടി.

ShareTweetSendShareShare

Latest from this Category

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies