VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നിശബ്ദ ധീരതയുടെയും പോരാട്ടത്തിന്റെയും ഓർമ..

VSK Desk by VSK Desk
7 August, 2025
in കേരളം, ലേഖനങ്ങള്‍
ShareTweetSendTelegram

ഡോ. അമിത ഷെറീഫ്

ഭരത്കുമാർ എന്ന എന്റെ രോഗിക്ക് ഞാൻ വിട നൽകുന്നു.. കഴിഞ്ഞ നാല് മാസക്കാലം ഡോ. പ്രസീദയോടൊപ്പം അദ്ദേഹത്തെ പരിചരിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഒരു നിയോഗമായിരുന്നു. ഈ ഹ്രസ്വകാലത്തെ പരിചയം പോലും ഒരു ഡോക്ടറെന്ന നിലയിലും, അതിലുപരി ഒരു മനുഷ്യനെന്ന നിലയിലും എന്നിൽ മായാത്ത മുദ്ര പതിപ്പിച്ചു.

ഭരത്കുമാർ അസാമാന്യമായ ആത്മബലത്തിന്റെയും ഈശ്വരവിശ്വാസത്തിന്റെയും ഉടമയായിരുന്നു. ആർഎസ്എസിന്റെ പ്രതിബദ്ധതയുള്ള പ്രവർത്തകനെന്ന നിലയിൽ, അച്ചടക്കം, ലാളിത്യം, ആഴത്തിലുള്ള ആത്മീയ ബോധം എന്നിവ ആ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതി ചികിത്സയിൽ അദ്ദേഹത്തിന് വലിയ അറിവുണ്ടായിരുന്നു. ഞാൻ അലോപ്പതി ഡോക്ടറാണെങ്കിൽ പോലും, എന്റെ ചികിത്സാ നിർദ്ദേശങ്ങളെ അദ്ദേഹം ഊഷ്മളതയോടും യുക്തിസഹമായിട്ടുള്ള ചോദ്യങ്ങളോടും ബഹുമാനത്തോടും കൂടിയാണ് സ്വീകരിച്ചിരുന്നത്. കാര്യങ്ങൾ ശാസ്ത്രീയമായി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അദ്ദേഹം ചികിത്സ സ്വീകരിച്ചിരുന്നുള്ളൂ. ഈ സ്വഭാവം എന്നെ വല്ലാതെ ആകർഷിച്ചു.

അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയപ്പോൾ, 1975-ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കടുത്ത എതിരാളിയായിരുന്നു അദ്ദേഹമെന്ന് ഞാൻ മനസ്സിലാക്കി. ആ ഇരുണ്ട കാലഘട്ടത്തിൽ അതിക്രൂര മർദ്ദനമേറ്റ് വയറിന് സാരമായി പരിക്കേറ്റു. ഈ ആഘാതമാണ് പിന്നീട് ഗുരുതര പാൻക്രിയാസ് രോഗത്തിന് കാരണമായത്. ഒടുവിൽ അത് ക്യാൻസറായി മാറി. അത് അദ്ദേഹത്തിന്റെ ജീവനെടുത്തു. സ്വേച്ഛാധിപത്യത്തിനെതിരെ അദ്ദേഹം നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന്റെ ദൂരവ്യാപകമായ ദുരന്തഫലമായിരുന്നു ഈ രോഗം.

ഭരണകൂടത്തിന്റെ ക്രൂരതയെ വകവെയ്‌ക്കാതെ ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട ഭരത്കുമാറിനെപ്പോലെയുള്ളവരുടെ ത്യാഗങ്ങളാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം. അദ്ദേഹം നിശബ്ദനായ ഒരു ശക്തിദുർഗ്ഗമായിരുന്നു. വേദനയിലും ആ മനസ്സിൽ പകയോ ഭയമോ ഉണ്ടായിരുന്നില്ല. ജീവിതത്തിൽ ഇതിനേക്കാൾ വലിയ വെല്ലുവിളികളെ അതിജീവിച്ചതുകൊണ്ടാകാം, അദ്ദേഹം രോഗത്തെ പോലും ശാന്തമായി സ്വീകരിച്ചു. നിരാശ കൊണ്ടല്ല, മറിച്ച് അറിവ്, ധാർമ്മികത, സമാധാനം എന്നിവയോടെ അദ്ദേഹം മരണത്തെയും സ്വാഗതം ചെയ്തുവെന്ന് എനിക്ക് തോന്നി.

എനിക്കദ്ദേഹം ഒരു രോഗി മാത്രമായിരുന്നില്ല. എന്റെ വൈദ്യജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ ഏറ്റവും ശ്രേഷ്ഠനായ വ്യക്തികളിൽ ഒരാളാണ്. അനീതിക്കെതിരെയുള്ള നിശബ്ദ പോരാട്ടമായിരുന്നു ആ ജീവിതം. അദ്ദേഹത്തിന്റെ വിയോഗമാകട്ടെ നമ്മൾ വിലമതിക്കുന്ന സ്വാതന്ത്ര്യത്തിന് നൽകിയ വിലയുടെ ഓർമ്മപ്പെടുത്തലും. ആ ശ്രേഷ്ഠ ജന്മത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

ShareTweetSendShareShare

Latest from this Category

എബിവിപി 41-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 6 മുതല്‍ അക്ഷരനഗരിയില്‍

എം. ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: എസ്. സേതുമാധവന്‍

വീക്ഷണങ്ങളിലൂടെ വായിക്കണം അംബേദ്കറെ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

അന്ന് പതിനെട്ടാംപടിയിലും സേവനം ചെയ്തത് ആർഎസ്എസ് പ്രവർത്തകർ; ഭരിച്ചിരുന്നത് സഖാവ് നായനാരും

കേരള രാജ്ഭവന്‍ ഔദ്യോഗികമായി ലോക്ഭവനായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ തകര്‍ന്നത് 1780 ക്ഷേത്രങ്ങള്‍; അവശേഷിക്കുന്നത് 37 എണ്ണം മാത്രം

ധര്‍മ്മരക്ഷയും രാഷ്ട്രരക്ഷയും രണ്ടല്ല: ദത്താത്രേയ ഹൊസബാളെ

എബിവിപി 41-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 6 മുതല്‍ അക്ഷരനഗരിയില്‍

തൊഴിലുറപ്പിന് പുതിയ മുഖം

അയോദ്ധ്യയില്‍ അത്യന്താധുനിക കാന്‍സര്‍ ആശുപത്രി വരുന്നു

പ്രതിസന്ധികളെ കരുത്താക്കുന്നത് ഭാരതത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വിജയ ദിവസ്: ഢാക്കയിലുദിച്ച വിപ്ലവം

എം. ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: എസ്. സേതുമാധവന്‍

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies