VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ജൂൺ 25: അടിയന്തരാവസ്ഥ വിരുദ്ധ ദിനം; ഭരണ ഭീകരതയുടെ കറുത്ത നാളുകൾ

VSK Desk by VSK Desk
25 June, 2024
in സംസ്കൃതി
ShareTweetSendTelegram

1947 ആഗസ്റ്റ് 15 ന് ഭാരതം സ്വതന്ത്രമായത് ജനതയുടെ തീവ്രമായ ദേശസ്നേഹത്തിന്റെയും സ്വാതന്ത്ര്യാഭിലാഷത്തിന്റെയും ഫലമായാണ് . സമര പോരാട്ടങ്ങളുടെ തീച്ചൂളയിൽ സ്വജീവിതം ഹോമിച്ച ധീരദേശാഭിമാനികളുടെ പട്ടടയിലാണ് രാഷ്ട്രം സ്വാതന്ത്ര്യ മന്ദിരം പടുത്തുയർത്തിയത് .

ജീവനും ജീവിതവും സ്വത്തും കുടുംബവും ഒരാദർശത്തിനു വേണ്ടി ബലികഴിക്കാൻ തയ്യാറായി മുന്നോട്ടു വന്നവരുടെ രക്തത്തിലും വിയർപ്പിലുമാണ് രാഷ്ട്രം സ്വാതന്ത്ര്യം രുചിച്ചത് . ഇനിയൊരിക്കലും ആരുടെ മുന്നിലും അതടിയറ വയ്ക്കില്ലെന്ന ജനതയുടെ നിശ്ചയദാർഢ്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു 1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം

1971-ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നും പ്രചരണത്തിനായി സർക്കാർ വസ്തുവകകൾ ഉപയോഗിച്ചുവെന്നും ആരോപിച്ച് അലഹബാദ് ഹൈക്കോടതിയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ കേസ് വരികയും കോടതി ഇന്ദിരയെ കുറ്റക്കാരിയായി വിധിക്കുകയും ചെയ്തു. ഇന്ദിരയുടെ ലോകസഭാ സീറ്റ് റദ്ദുചെയ്യുകയും 6 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കുകയും ചെയ്തു.

രാജ്യമൊട്ടാകെ ഇന്ദിര രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും ശക്തമായി. തുടര്‍ന്നാണ്‌ രാജ്യത്ത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷമെന്നു കാണിച്ച് ഇന്ദിര രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ്‌ വഴി ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മണിക്കുറുകൾക്കകം ജയപ്രകാശ് നാരായണൻ ,മൊറാർജി ദേശായ് ,അടൽ ബിഹാരി വാജ്പേയ് ,എൽ .കെ അദ്വാനി ,ചരണ്‍ സിംഗ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയും ഇരുമ്പഴിക്കുള്ളിലാക്കി.ആർ എസ് എസ് ഉൾപ്പെടെയുള്ള നിരവധി സംഘടനകളെ നിരോധിച്ചു.പത്രങ്ങളുടെ വായ് മൂടിക്കെട്ടി . മിസ ,ഡി .ഐ.ആർ തുടങ്ങിയ കരിനിയമങ്ങൾ വഴി ഒരു ലക്ഷത്തോളം പേരെ ഇരുമ്പഴിക്കുള്ളിലാക്കി .

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലെ പാരമ്പര്യത്തിന് തന്നെ അത് കളങ്കമായി. ജനാധിപത്യം പുനസ്ഥാപിക്കാൻ രാജ്യമെങ്ങും പ്രതിഷേധങ്ങൾ അലയടിച്ചു . കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല . സ്വാതന്ത്ര്യം തന്നെയമൃതം എന്നുദ്ഘോഷിച്ച് പതിനായിരങ്ങൾ സത്യഗ്രഹത്തിന് മുന്നിട്ടിറങ്ങി .

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ആർ എസ് എസിന്റെയും ജനസംഘത്തിന്റെയും പിന്തുണയോടെ അടിയന്തിരാവസ്ഥ വിരുദ്ധ സമരം ആരംഭിച്ചു . മരണത്തെ വെല്ലുവിളിച്ചു കൊണ്ട് ഭരണകൂട ഫാസിസത്തെ അവർ ധീരമായി നേരിട്ടു . പത്രമാരണ നിയമത്തിന് പുല്ലുവില കൽപ്പിച്ച്, കല്ലച്ചിലടിച്ച പ്രസിദ്ധീകരണങ്ങൾ നാടെങ്ങുമെത്തി. ഒളിവിലെ തെളിനാളങ്ങളായി ആയിരക്കണക്കിന് പേർ പ്രവർത്തിച്ചു . അതിന്റെ പേരിൽ അവരനുഭവിച്ചത് കേട്ടു കേൾവിയില്ലാത്ത പീഡനങ്ങളായിരുന്നു . പലരും ജീവച്ഛവങ്ങളായി , ജീവിക്കുന്ന രക്തസാക്ഷികളായി . ചോരയുറയുന്ന മർദ്ദനമുറകളെ നിശ്ചയ ദാർഢ്യം കൊണ്ട് അതിജീവിച്ച പ്രക്ഷോഭകർ പുതിയൊരു ചരിത്രം തന്നെ രചിച്ചു.

ഒടുവിൽ 1977 ൽ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പിൻവലിച്ചു. തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഇന്ദിര തോറ്റു തുന്നം പാടി . കോൺഗ്രസിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് തൂത്തെറിയുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു അടിയന്തിരാവസ്ഥ വിരുദ്ധ സമരം . ജനാധിപത്യ പുനസ്ഥാപനത്തിനു വേണ്ടി നടത്തിയ ആ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് പിൽക്കാലത്ത് അറിയപ്പെട്ടു.

അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടങ്ങളിൽ അണി ചേർന്ന്…സ്വാതന്ത്ര്യത്തിന്റെ പുത്തൻ ഉഷസ്സിനായി…ജീവൻ ബലിയർപ്പിച്ച…..കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ… തീരാവേദനകളുമായി ഇന്നും ജീവിതം തള്ളിനീക്കുന്ന…ഭാരതത്തിന്റെ രണ്ടാം സ്വാതന്ത്ര്യ സമര ഭടന്മാർക്ക് പ്രണാമങ്ങൾ…

കടപ്പാട് – Whatsapp

ShareTweetSendShareShare

Latest from this Category

മേജർ ധ്യാൻചന്ദിന്റെ ഓർമകളിൽ ഇന്ന് ദേശീയ കായിക ദിനം

ഇന്ന് കർക്കിടകം – 1 രാമായണ മാസാരംഭം

ഇന്ന് ഗുരുപൂര്‍ണിമ

ഇന്ന് അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മദിനം; ദാര്‍ശനിക ഭരണത്തിന്റെ മാതൃക

നവോത്ഥാനത്തിന്റെ പ്രചാരകൻ

ഇന്ന് പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക്കിന് സമാപനം

ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് തുടങ്ങി

ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് നാളെ തുടക്കം

ശ്രീകൃഷ്ണജയന്തി ബാല ദിനാഘോഷം ; ശ്യാമ ’25 ചിത്രരചനാമത്സരം സെപ്തംബർ 7ന്

കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാറിന്റെ സമാപനസഭയില്‍ തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തുന്നു.

ഭഗവദ്ഗീതയല്ലാതെ യുവഭാരതസിദ്ധിക്കായി വേറൊരു മന്ത്രമില്ല: തേജസ്വി സൂര്യ

ഭഗവദ്ഗീതാ സ്വാദ്ധ്യായസമിതിയുടെ ആഭിമുഖ്യത്തില്‍ കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാര്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.സി. സുധീര്‍ബാബു, ആര്‍. സഞ്ജയന്‍, പ്രൊഫ. കെ. ശിവപ്രസാദ്, സ്വാമി ബ്രഹ്‌മപരാനന്ദ, ഡോ. അര്‍ച്ചന ശ്രീനിവാസ് സമീപം.

ലോകത്തിന്റെ സുസ്ഥിരവും സന്തുലിതവുമായ വികാസം ഗീതയിലൂടെ മാത്രം: ഡോ. കൃഷ്ണഗോപാല്‍

സമാജവും രാഷ്ട്രവും സ്വന്തമെന്നതാണ് സ്വയംസേവകന്റെ ഭാവം: സര്‍സംഘചാലക്

തനിമ നിലനിര്‍ത്തുന്നതില്‍ ഗോത്രപൈതൃകത്തിന് വലിയ പങ്ക്: സര്‍കാര്യവാഹ്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies